കുട്ടികൾ കരയുമ്പോൾ കരച്ചിൽ മാറ്റാനായി അവർക്ക് മൊബൈൽ ഫോൺ കളിയ്ക്കാൻ കൊടുക്കാത്ത രക്ഷിതാക്കൾ കുറവാണ്. എന്നാൽ അവർ ആരും അതിന്റെ ദോഷഫലങ്ങളെപ്പറ്റി ചിന്തിക്കുന്നില്ല. നമ്മുടെ മക്കൾക്ക് നാം നൽകുന്നത് ഏത് തന്നെ ആയാലും അതിന്റെ ഗുണത്തിലും നിലവാരത്തിലും ഏറ്റവും മികച്ചത് തന്നെ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഓരോ മാതാപിതാക്കളും. എന്നാൽ നമ്മളിൽ ഉണ്ടാകുന്ന ചെറിയ അശ്രദ്ധ മതി നമ്മുടെ കുട്ടികളുടെ ജീവിതത്തെ തന്നെ ബാധിക്കാൻ. മയക്ക് മരുന്നിനേക്കാൾ ദോഷവശങ്ങൾ ഉണ്ട് മൊബൈൽ ഫോണിന്. പഠനം പറയുന്നത് മയക്കുമരുന്നിനേക്കാൾ അപകടകാരിയാണ് കുട്ടികൾക്കിടയിൽ മൊബൈൽ എന്നാണ്.
മിക്ക കുട്ടികളുടെയും ലോകം ഇന്ന് മൊബൈല്‍ ഫോണും വീഡിയോകളും ഗെയിമുകളുമായി മാറിയിരിക്കുന്നു. മാതാപിതാക്കളെയാണ് ബോധവത്കരിക്കേണ്ടതെന്ന് പ്രമുഖ അമേരിക്കന്‍ സൈക്കോ തെറാപ്പിസ്റ്റ് ഡോ. നിക്കോളാസ് കര്‍ദരസ് പറയുന്നു. മൊബെെല്‍, കമ്ബ്യൂട്ടര്‍, ടാബ്, വീഡിയോ ഗെയിം എന്നിവയുടെ ഉപയോഗം കുട്ടികളില്‍ പലതരത്തിലുള്ള നേത്രരോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധര്‍ പറയുന്നു. അമിതമായ സ്ക്രീന്‍ ഉപയോഗം കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്ന നേത്രരോഗത്തിന് കാരണമാകുന്നു. ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിത ഉപയോഗം കുട്ടികളില്‍ നേത്രരോഗത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം തെളിയിച്ചു. ഹൂസ്റ്റണ്‍ സര്‍വകലാശാലയിലെ കോളജ് ഓഫ് ഒപ്ടോമെട്രിയിലെ ഒപ്ടോമെട്രിസ് സ്പെഷ്യലിസ്റ്റായ ഡോ. അംബര്‍ ഗോം ഗിയാനോനിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിത ഉപയോഗം കുട്ടികളില്‍ ‘ഡ്രൈ ഐസ്’ എന്ന നേത്രരോഗത്തിനുള്ള സാധ്യത കൂട്ടുമെന്നു കണ്ടത്. സ്ക്രീനിലേക്ക് കുട്ടികള്‍ എത്ര സമയം തുറിച്ചു നോക്കുന്നുവോ അത്രയും കുറവേ അവര്‍ കണ്ണു ചിമ്മുന്നുള്ളൂ.
ഇനി നിങ്ങൾക്ക് തീരുമാനിക്കാം നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് കരയുമ്പോൾ കളിയ്ക്കാൻ മൊബൈൽ ഫോൺ വേണോ അതോ കളിപ്പാട്ടങ്ങൾ തന്നെ മതിയോ എന്ന്.
ഈ അറിവ് മറ്റ് രക്ഷാകർത്താക്കൾക്ക് ലഭിക്കുന്നതിനായി പരമാവധി ഷെയർ ചെയ്യുക.