പതിനാറുകാരിയെ മൂന്നു പേര്‍ ചേര്‍ന്ന്‌ 51 ദിവസം കൂട്ടബലാത്സംഗത്തിനിരയാക്കി, ഒടുവില്‍ സംഭവിച്ചത്

പതിനാറുകാരിയ്‌ക്ക്‌ ക്രൂരമായ പീഡനം ഏല്‍ക്കേണ്ടി വന്നത്‌ ഉത്തര്‍പ്രദേശിലെ നോയിഡയിലാണ്‌. സംഭവത്തിലെ പ്രധാന പ്രതികള്‍ കുട്ടിയുടെ അയല്‍വാസികളായ രണ്ട്‌ പേരാണ്‌. നടന്ന സംഭവങ്ങള്‍ പുറത്തറിഞ്ഞത്‌ 51 ദിവസം ക്രൂരമായി . കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ഒടുവില്‍ രക്ഷപ്പെട്ട്‌ വീട്ടില്‍ തിരികെയെത്തിയപ്പോഴാണ്‌. അയല്‍വാസികളായ യുവാക്കള്‍ക്ക്‌ പുറമേ…

പതിനാറുകാരിയ്‌ക്ക്‌ ക്രൂരമായ പീഡനം ഏല്‍ക്കേണ്ടി വന്നത്‌ ഉത്തര്‍പ്രദേശിലെ നോയിഡയിലാണ്‌. സംഭവത്തിലെ പ്രധാന പ്രതികള്‍ കുട്ടിയുടെ അയല്‍വാസികളായ രണ്ട്‌ പേരാണ്‌. നടന്ന സംഭവങ്ങള്‍ പുറത്തറിഞ്ഞത്‌ 51 ദിവസം ക്രൂരമായി . കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ഒടുവില്‍ രക്ഷപ്പെട്ട്‌ വീട്ടില്‍ തിരികെയെത്തിയപ്പോഴാണ്‌.

അയല്‍വാസികളായ യുവാക്കള്‍ക്ക്‌ പുറമേ കുട്ടിയെ പൂട്ടിയിട്ടിരുന്ന വീടിന്റെ ഉടമസ്ഥനും അവളെ ബലാത്സംഗം ചെയ്‌തു.  മാര്‍ച്ച്‌ 2 മുതല്‍ ഏപ്രില്‍ 22 വരെയാണ്‌ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്‌ . രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ കൊന്നുകളയുമെന്നായിരുന്നു പ്രതികളുടെ ഭീഷണിയെന്ന്‌ പെണ്‍കുട്ടി വെളിപ്പെടുത്തി.

ഫാക്ടറി തൊഴിലാളിയായ പിതാവ്‌ പൊലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ആദ്യം അവര്‍ പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല. പൂട്ടിയിട്ടിരുന്ന സ്ഥലത്ത്‌ നിന്ന്‌ എങ്ങനെയോ പെണ്‍കുട്ടി രക്ഷപ്പെട്ട്‌ വീട്ടിലെത്തുകയായിരുന്നു. കേസെടുത്തതും അന്വേഷണം ആരംഭിച്ചതും. പൊലീസ്‌ സൂപ്രണ്ടിന്‌ നേരിട്ട്‌ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ്‌.

തന്നെ താമസിപ്പിച്ചിരുന്ന സ്ഥലമെവിടെയാണെന്നും അവള്‍ക്ക്‌ അറിയില്ല. തന്നെക്കൂട്ടിക്കൊണ്ടുപോയവരുടെ പേരുകള്‍ മാത്രമേ അവള്‍ക്കോര്‍മ്മയുള്ളു. യുവാക്കള്‍ അവളുമായി സൗഹൃദത്തിലായത് മാര്‍ച്ച്‌ ആദ്യമാണെന്ന് പിതാവ് പറയുന്നു.