പ്ലസ് ടു വിദ്യാർത്ഥിനിയെ വനത്തിൽ ഒളിപ്പിച്ച കേസിന്റെ പ്രതി അപ്പുവിനെ ദേഹപരിശോധന നടത്തിയപ്പോൾ കിട്ടിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ…

ഇലവീഴാപോഞ്ചോഴയിൽ 23 ദിവസം പതിനേഴുകാരിയുമൊത് വനവാസം നടത്തിയ മേലുകാവ് സ്വദേശി ടാർസൺ അപ്പു സകല അടവും തികഞ്ഞ അഭ്യാസി.23 വയസിനിടയിൽ നാല് പെൺകുട്ടികളെയാണ് ഇയാൾ വലയിലാക്കി ചതിച്ചത്. ഈ വിരുതന്റെ ജീവിതയാത്ര ആരെയും ഞെട്ടിക്കും…

ഇലവീഴാപോഞ്ചോഴയിൽ 23 ദിവസം പതിനേഴുകാരിയുമൊത് വനവാസം നടത്തിയ മേലുകാവ് സ്വദേശി ടാർസൺ അപ്പു സകല അടവും തികഞ്ഞ അഭ്യാസി.23 വയസിനിടയിൽ നാല് പെൺകുട്ടികളെയാണ് ഇയാൾ വലയിലാക്കി ചതിച്ചത്. ഈ വിരുതന്റെ ജീവിതയാത്ര ആരെയും ഞെട്ടിക്കും വിധമായിരുന്നു. 

കഴിഞ്ഞ ദിവസം ഇയാളുടെ കൂടെ പോലീസ് പിടികൂടിയ കുമളി സ്വദേശിനി ആയ പെൺകുട്ടി നാലാമത്തെ ഇര ആയിരുന്നു. പ്രായപൂർത്തി ആകാത്ത പെണ്കുട്ടികളെ മാത്രമായിരുന്നു ഇവൻ വലയിൽ വീഴ്ത്തിയിരുന്നത്. ഇതിനിടയിൽ ഗർഭിണി ആയ ഒരു പെണ്കുട്ടി പോലീസിൽ പരാതി നൽകാതെ പിന്മാറിയത് ഇയാളെ വീണ്ടും തെറ്റ് ചെയ്യാൻ പ്രേരിപ്പിച്ചു’ ഒടുവിൽ ഈ വിരുതനെ പിടിച്ചു കഴിഞ്ഞു പോലീസിന്റെ ചോദ്യങ്ങൾക്കെല്ലാം യാതൊരു കൂസലും ഇല്ലാതെ ആയിരുന്നു അപ്പു മറുപടി നൽകിയത്. നിരവധി കേസുകളിൽ ജാമ്യം നേടിയിരുന്നു അപ്പു നാട്ടുകാർക്കിടയിൽ വിലസിയിരുന്നത്. ഒരു സ്ഥാപനത്തിലെ മലഞ്ചരക്ക് സാധന സഹായി ആയിട്ടായിരുന്നു അപ്പു നാട്ടുകാർക്കിടയിൽ അറിയപ്പെട്ടിരുന്നത്. തെങ്ങിലും കവുങ്ങിലിമേക്കെ കയറാൻ അതി സമർഥനായ അപ്പുവിന് ടാർസന്റെ മെയ് വഴക്കമുണ്ടന്നാണ് പോലീസുകാർ പറയുന്നത്.ചിങ്ങവനം സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആറുമാസം ഒളുവിൽ കഴിഞ്ഞതിനു ശേഷമാണു പോലീസിന് അപ്പുവിനെ കയ്യിൽ കിട്ടുന്നത്. 

പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് രാത്രി അപ്പുവിന്റെ വീട്ടിലെത്തിയ പോലീസുകാർക്ക് അപ്പുവിനെ കണ്ടെത്താനായില്ല. ഇതിനിടെ പോലീസുകാരിൽ ഒരാൾ തെങ്ങിന്റെ മുകളിലേക്ക് ടോർച്ച് വെട്ടം അടിച്ചാണ് അന്ന് അപ്പു കുടുങ്ങാൻ കാരണം. പൊലീസുകാരെ കണ്ടപ്പോൾ തെങ്ങിൽ കയറി ഒളിച്ചതായിരുന്നു അപ്പു. സ്റ്റേഷനിൽ കൊണ്ടുവന്ന അപ്പുവിനെ പോലീസുകാർ ചോദ്യം ചെയ്തു. ഗർഭിണിയാണെന്ന് പറഞ്ഞു പരാതി നൽകിയ യുവതി തന്റെ പരാതിയിൽ ഉറച്ചു നിൽക്കാത്തതിനെ തുടർന്ന് പോലീസുകാർ അപ്പുവിനെ വിട്ടയച്ചു. എന്നാൽ തന്റെ മകനെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ചു എന്ന് പറഞ്ഞു അപ്പുവിന്റെ ‘അമ്മ കോട്ടയം എസ് പി ക്കു പരാതി നൽകി. വിശദമായ അന്വേഷണത്തിലൂടെ എസ് പി ക്കു അന്ന് കാര്യങ്ങൾ വ്യക്തമായതോടെയാണ് എ എസ് ഐ ശിക്ഷാ നടപടികളിൽ നിന്ന് രക്ഷപെട്ടത്. 

സ്നേഹം നടിച്ചാണ് അപ്പു പെൺകുട്ടികളെ വലയിലാക്കുന്നത്. ഇതുവരെ ഇയാൾ പാട്ടിലാക്കിയ പെൺകുട്ടികൾ എല്ലാം സാദാരണ കാരുടെയും കൂലിവേലക്കാരുടെയും മക്കളായിരുന്നു. പെൺ കുട്ടിയോടൊപ്പം പോലീസിനെ കണ്ടു ഓടി രക്ഷപെടാൻ ശ്രമിച്ച അപ്പുവിനെ പിടികൂടി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടരുന്നു നടത്തിയ ദേഹപരിശോധനയിൽ അപ്പു പാന്റിനടിയിൽ പെണ്കുട്ടിയുടെ ലെഗ്ഗിൻസ് അണിഞ്ഞതാണ് കണ്ടത്. ഇത് എന്തിനെന്നു ചോദിച്ചപ്പോൾ ഒരു ചിരി മാത്രമായിരുന്നു ഇയാളുടെ മറുപടി എന്നും പോലീസ് വ്യക്തകമാക്കി. ഇന്നലെ കോടതിയിൽ ഹാജരാക്കിയ ഇയാൾ ഇപ്പോൾ രാമാണ്ടിലാണ്.