ശീമാട്ടിക്കു പണി കൊടുത്തു കൊച്ചി മെട്രോ ………..

കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ശീമാട്ടിക്കു കൊച്ചി മെട്രോയുടെ മധുര പ്രതികാരം . കേരളത്തിന്റെ സ്വപ്ന സാക്ഷാത്കാരമായിരുന്നു കൊച്ചി മെട്രോ .വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണു മെട്രോ എന്ന ഏവരുടെയും സ്വപ്നം കൊച്ചിയിൽ പൂർത്തിയായത്…

കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ശീമാട്ടിക്കു കൊച്ചി മെട്രോയുടെ മധുര പ്രതികാരം . കേരളത്തിന്റെ സ്വപ്ന സാക്ഷാത്കാരമായിരുന്നു കൊച്ചി മെട്രോ .വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണു മെട്രോ എന്ന ഏവരുടെയും സ്വപ്നം കൊച്ചിയിൽ പൂർത്തിയായത് .

മെട്രോയുടെ പാത കടന്നു പോകുന്നതിനു വേണ്ടി എറണാകുളം എംജി റോഡിനു സമീപമുള്ള ശീമാട്ടിയുടെ സ്ഥലം ഏറ്റെടുത്തിരുന്നു .35 സെന്റ് സ്ഥലമാണ് 17 കോടി രൂപ നല്‍കി ലാന്‍ഡ് റെവന്യൂ ഡിപ്പാര്‍ട്‌മെന്റ് ഏറ്റെടുത്തത്ത്. മൊത്തം തുകയുടെ 80 ശതമാനം ശീമാട്ടി കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ബാക്കി 20 ശതമാനം കൈപറ്റാതെ സ്വപ്ന പദ്ധതിക്കെതിരെ നിരന്തരം വെല്ലുവിളി ഉയര്‍ത്തുകയാണ് ശീമാട്ടി.2015 -16 വർഷത്തിലാണ് കേരളാ ലാൻഡ് റെവന്യൂ വിഭാഗം സ്ഥലം ഏറ്റെടുക്കുകയും മെട്രോയുടെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് വേണ്ടി കെ എം ആർ എൽ നു കൈമാറുകയും ചെയ്തത്.

കഴിഞ്ഞ മാസമാണ് കെ എം ആർ എൽ ഇവിടുത്തെ പണികൾ പൂർത്തീകരിച്ചത് .സര്‍ക്കാര്‍ നല്‍കിയ തുകയുടെ അവസാന 20 ശതമാനം കൈപറ്റാതെ മെട്രോയുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്ന തടസങ്ങള്‍ ശീമാട്ടിയുടെ
ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരുന്നു എന്ന് മെട്രോ അധികൃതര്‍ മൈമോ ലൈവിനോട് പറയുന്നു.എല്ലാ കാര്യങ്ങളും സംസാരിച്ചു തീർപ്പാക്കിയാലും തൊട്ടടുത്ത ദിവസം പുതിയ ഒരു വാദവുമായി ശീമാട്ടി രംഗത്ത് വരുന്നതാണ് മെട്രോയ്ക്ക് സ്ഥിരം തലവേദന സൃഷ്ടിച്ചിരുന്നത്.

ഇതുമാത്രമല്ല, സര്‍ക്കാരിന് വിറ്റ ഈ സ്ഥലത്തു പാര്‍ക്കിംഗ് ഫീസ് പിരിക്കല്‍ ശീമാട്ടി തുടര്‍ന്ന് കൊണ്ടിരുന്നു.അതിനെതിരെ ജനങ്ങളുടെ പ്രതിഷേധവും പതിവായിരുന്നു. ഓരോ വാഹനത്തിനും 500 രൂപയാണ് ശീമാട്ടി പാര്‍ക്കിങ്ങിനായി പിരിച്ചിരുന്നത്, ആ തുക ശീമാട്ടിയില്‍ നിന്നും വസ്ത്രങ്ങള്‍ വാങ്ങി മുതലാക്കാം എന്ന്മാത്രം. പക്ഷെ സര്‍ക്കാരിന്റെ സ്ഥലത്തു വാഹനം പാര്‍ക്ക് ചെയ്യുന്നതിന് ശീമാട്ടിക്ക് എന്തിനാണ് പണം നല്‍കുന്നതെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ചോദ്യം.

എന്നാല്‍ ഇപ്പോള്‍ എല്ലാ ചോദ്യങ്ങള്‍ക്കും അറുതി വരുത്തിക്കൊണ്ട് മെട്രോയുടെ സ്ഥലം അവര്‍ ഇരുമ്പു വേലികെട്ടി തിരിച്ചു. ഇനി അവിടെ ശീമാട്ടിയിലേക്കു വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കില്ല, ഒപ്പം അവിടെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് മേല്‍ ശീമാട്ടിക്കു പാർക്കിംഗ് ഫീസ് പിരിക്കാനും സാധിക്കില്ല. നിലവില്‍ ശീമാട്ടിയിലേക്കുള്ള പ്രധാന വഴി കച്ചേരിപ്പടി ബാനര്‍ജി റോഡിലൂടെയും, എംജി റോഡിലൂടെയുമായിരുന്നു.

 എന്നാല്‍ ഇപ്പോള്‍ വാഹനമുള്ളവര്‍ ചിറ്റൂര്‍ വഴി വളഞ്ഞു വേണം ശീമാട്ടിയിലേക്കെത്താന്‍. അല്ലെങ്കില്‍ ബാനര്‍ജി റോഡിലൂടെ വന്നു മെട്രോയ്ക്കു അപ്പുറമുള്ള പഴയ പാര്‍ക്കിങ്ങില്‍ വാഹനം നിര്‍ത്തി മെട്രോയുടെ സമ്മതത്തോടു കൂടി ചെറിയ വിടവിലൂടെ നടന്നു വേണം ശീമാട്ടിയില്‍ എത്താന്‍.

നിലവില്‍ മെട്രോ പദ്ധതിക്ക് വേണ്ടി സ്ഥലം വിട്ടു നല്‍കിയ ആരും കെ എം ആര്‍ എല്‍നെ ഇതുപോലെ ബുദ്ധിമുട്ടിച്ചിട്ടില്ല എന്നാണ് മെട്രോ അധികൃതരുടെ ഭാഷ്യം.അതുകൊണ്ടു തന്നെ മറ്റെവിടെയും കാണാത്ത രീതിയില്‍ തങ്ങളുടെ സ്ഥലം മുഴുവനായി അടച്ചു കെട്ടി ഒരു ചെറിയ നടപ്പാത മാത്രം നല്‍കിയാണ് തങ്ങളോട് കാണിച്ച
ദ്രോഹങ്ങള്‍ക്കു മെട്രോയുടെ മധുര പ്രതികാരം.

പക്ഷെ പ്രശ്‌നം പൂര്‍ണമായി അവസാനിച്ചു എന്ന് പറയാനായിട്ടില്ല കാരണം സ്ഥലത്തിന്റെ ബാക്കിയുള്ള തുക 20
ശതമാനം ഇനിയും കൈപറ്റാത്ത ശീമാട്ടി ദ്രോഹങ്ങളുമായി മുന്നോട്ട് പോകും എന്ന് തന്നെയാണ് മെട്രോ അധികൃതരും പറയുന്നത്. മെട്രോ ഓടി തുടങ്ങിയാല്‍ ചിലപ്പോള്‍ എല്ലാം അവസാനിക്കാനും ഇടയുണ്ട്. അടുത്ത മാസം മൂന്നിന് പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെ മെട്രോയുടെ സര്‍വീസ് ഓടി തുടങ്ങുമെന്നാണ് പറയപ്പെടുന്നത്.