ഹെല്‍മറ്റിന്റെ പരസ്യത്തില്‍ പ്രത്യേകിച്ച് സര്‍ക്കാര്‍ ഒരുക്കുന്ന പരസ്യത്തില്‍ ബിക്കിനി അണിഞ്ഞ് നായിക എത്തിയാല്‍ എങ്ങനിരിക്കും അതുതന്നെയാണ് ഇപ്പോള്‍ ജെര്‍മനിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പരസ്യത്തിൽ അടിവസ്ത്രമിട്ട നായിക എത്തിയതോടെ സംഭവം വിവാദമായി.
സൈക്കിള്‍ യാത്രക്കാരെ ഹെല്‍മറ്റ് ധരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതിനായി മന്ത്രാലയം പുറത്തുവിട്ട പരസ്യമായിരുന്നു ഇത്. ഗതാഗത മന്ത്രാലയവും വനിതാ സംഘടനകളും തമ്മില്‍ ഇതോടെ തർക്കമുണ്ടായി. പരസ്യത്തിലെ മോഡലുകള്‍ പ്രശസ്തമായ ഒരു ഗെയിം ഷോയിലെ താരങ്ങളായിരുന്നു.
മോശം ലുക്കാണെങ്കിലും ജീവന് രക്ഷപ്പെടുമല്ലോ എന്നുള്ള പരസ്യവാചകം കൂടിയായപ്പോൾ സംഭവം വിവാദമായി. സ്ത്രീപക്ഷക്കാരുടെ അഭിപ്രായം പരസ്യം സ്ത്രീവിരുദ്ധമെന്നു മാത്രമല്ല സദാചാര വിരുദ്ധമെന്നുമാണ്. വനിതാ സംഘടനകളുടെ പക്ഷം ബോധവത്കരിക്കേണ്ടത് നഗ്നതകാണിച്ചല്ല എന്നാണ്.
ആരോഗ്യമന്ത്രി ”പൂര്‍ണമായ് വസ്ത്രംധരിച്ച് ഹെല്‍മറ്റ് വച്ചാലും രക്ഷപ്പെടാം” എന്ന കുറിപ്പോടെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടായിരുന്നു പ്രതിഷേധിച്ചത്. പരസ്യം എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നാണ് വനിതാ സംഘടനകളുടെ പക്ഷം.