റഷ്യയിൽ ജിമ്മിൽ മത്സര പരിശീലനത്തിനിടയിൽ 250 കിലോ ഭാരം ഉയർത്താൻ ശ്രമിക്കുന്നതിനിടയിൽ യരോസ്ലാവ് റഡ്ഷെവിക്ക് എന്ന പരിശീലകന്റെ കാൽ വളഞ്ഞു രണ്ടായി ഒടിഞ്ഞു. ഭാരം ഉയർത്തുന്ന മത്സരങ്ങളിൽ ഇതിനുമുന്പും യരോസ്ലാവ് പങ്കെടുത്തിട്ടുണ്ട്. കുറച്ചു ആഴച്ചകളായി യരോസ്ലാവന്റെ കാലുകൾക്കു വേദന ആയിരുന്നു. എന്നാൽ ഇത് കാര്യമാക്കാതെയാണ് താൻ ജോലി ചെയ്യുന്ന ജിമ്മിൽ തന്നെ പരിശീലനം നടത്തിയത്. പരിശീലനം കാണാം യരോസ്ലാവ്ന്റെ സുഹൃത്തുക്കളും കൂടെ ഉണ്ടായിരുന്നു.
ഭാരം ഉയർത്താൻ ശ്രമിക്കുന്നതിനിടയിൽ കാലുകളിൽ കൂടുതൽ ബലം കൊടുക്കേണ്ടതായി വന്നു യരോസ്ലാവ്നു. വേദനകൊണ്ട് തറയിൽ അമർന്നിരുന്നു യരോസ്ലാവ്നെ കൂട്ടുകാർ ചേർന്നാണ് ഭാരം മാറ്റി സ്വാതന്ത്രനാക്കിയത്. ശേഷം അവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും യരോസ്ലാവ്ന്റെ കാൽ വളഞ്ഞു രണ്ടായി ഒടിഞ്ഞിരുന്നു. പരുക്ക് വളരെ ഗുരുതരം ആണെന്നും അത് കൊണ്ട് തന്നെ ദീർഘ നാളത്തെ വിശ്രമം വേണമെന്നും ഉടനെങ്ങും ജോലിയിൽ തിരികെ പ്രവേശിക്കാൻ സാദിക്കില്ലെന്നുമാണ് ആശുപത്രി അധികൃതർ പറഞ്ഞത്.
വീഡിയോ കാണാം.