
രാജ്യ തലസ്ഥാനമായ ഡൽഹിയിലെ മണ്ടോലി ജയിലിലെ തടവുകാരനാണ് സർജിക്കൽ ബ്ലേഡ് വിഴുകിയത് നിരവധി പിടിച്ചുപറി മോഷണക്കേസുകളിലെ പ്രതിയായ സുനിലിനെ കഴിഞ്ഞ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയതിന് ശേഷം ജയിലേക്കു തിരിച്ചുകൊണ്ടുപോയി തടർന്നു ജയിലേക്കു പ്രവേശിക്കുന്നതിന് മുൻപ് ഇയാളുടെ ദേഹപരിശോധന നടത്തിയെങ്കിലും പോലീസിന് ഒന്നും കണ്ടെത്താനായില്ല പിന്നീട് മെറ്റൽഡിക്ടറ്റീവ് വഴി കടത്തി വിട്ടപ്പോൾ അലാറം അടിച്ചതിനെ തുടർന്ന് വീണ്ടും സുനിലിനെ പരിശോധിച്ചെങ്കിലും ഒന്നും തന്നെ പോലീസിന് കണ്ടെത്താനായില്ല മെറ്റൽഡിക്ടറ്റീവ് തയാറാണോ എന്ന് പരിശോധിച്ച പോലീസുകാർ അല്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ സുനിലിനോട് ഇതേക്കുറിച്ചു ചോദിച്ചപ്പോൾ മിഷ്യൻ തകരാറിലാണെന്നും തന്റെ കൈവശം ഒന്നും ഇല്ലെന്നും പ്രതി പറയുകയുണ്ടായി.
സംശയം തോന്നിയ പോലീസുകാർ വീണ്ടും സുനിയെ മെറ്റൽഡിക്ടറ്റീവ് കടത്തി വിട്ടപ്പോൾ അലാറം വീണ്ടും അടിക്കുകയുണ്ടായി സംശയം കൂടിയ പോലീസുകാർ സുനിലിനെ ജയിലിലേക്ക് കടത്തിവിടാതെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു അതുവരെ നുണയുടെ കൂമ്പാരത്തിൽ നിന്ന സുനിലിനെ എസ്‌റേ ചതിച്ചു പരിശോധനയിൽ സർജിക്കൽ ബ്ലേഡ് കണ്ടെത്തിയപ്പോൾ ഡോക്ടർ സുനിലിന്റെ വയറ് കീറണമെന്ന് പറയുകയുണ്ടായി ഇതിനെ തുടർന്ന് പരിഭ്രാന്തനായ സുനിൽ സർജിക്കൽ ബ്ലേഡ് വിഴുങ്ങിയ കാര്യം തുറന്നു പറഞ്ഞു താൻ ബ്ലേഡ് ശരീര ഭാഗം മുറിയാതിരിക്കാൻ ടേപ്പ് ഉപയോഗിച്ച് പൊതിഞ്ഞാണ് ബ്ലേഡ് വിഴുങ്ങിയതെന്നും പറഞ്ഞു എന്നിട്ടും എന്തിനാണ് താൻ ബ്ലേഡ് ജയിലിനുള്ളിൽ കൊണ്ടുപായതെന്ന് പറഞ്ഞില്ല സർജറിക്ക് ശേഷം വിശദമായ പരിശോധനക്ക് വിധയമാക്കാൻ ഇരിക്കുകയാണ് പോലീസ്











