മലയാളികളുടെ പ്രിയങ്കരിയായ നായികയായിരുന്നു ധന്യ മേരി വർഗീസ്. മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു താരം അഭിനേതാവും ഡാൻസറുമായ ജോണിനെ വിവാഹം കഴിയ്ക്കുന്നത്. തുടർന്ന് അഭിനയത്തിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു താരം. എന്നാൽ ഇടക്കാലത്ത് വെച്ച് മിനിസ്ക്രീൻ പ്രേക്ഷകരുടെ മുന്നിലേയ്ക്ക് താരം എത്തുകയുണ്ടായി. ഇന്ന് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ നായികയാണ് ധന്യ. എന്നാൽ ഇടയ്ക്ക് വെച്ച് ധന്യയുടെയും ജോണിന്റെയും ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ ആണ് ഉണ്ടായത്. എന്നാൽ അതിനെ എല്ലാം തരണം ചെയ്തുകൊണ്ട് ഇരുവരും മികച്ച രീതിയിൽ തന്നെ മുന്നേറുകയാണ്. ഇന്നിപ്പോൾ ആ പഴയകാല അനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ധന്യയും ജോണും ഒരു അഭിമുഖത്തിൽ. “പ്രതിസന്ധി ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ മോട്ടിവേഷന്‍ നല്‍കിയത് ജോണ്‍ ആണ്. ഞാന്‍ നന്നായി പ്രാര്‍ഥിക്കുന്ന ആളായത് കൊണ്ട് കൂടുതലും പ്രാര്‍ത്ഥനകളിലൂടെയാണ് പോയത്. കുറേ ധ്യാനമൊക്കെ കൂടി. അതേ സമയം ജോണ്‍ മോട്ടിവേഷന്‍ നല്കി കൊണ്ടേ ഇരുന്നു. നമ്മളെക്കാള്‍ പ്രശ്നങ്ങളുള്ള കുടുംബത്തിലേക്ക് നോക്കി നമ്മുടെ പ്രശ്നങ്ങള്‍ വളരെ ചെറുതാണെന്ന് തോന്നും. അത് പരിഹരിക്കാനാകുന്നത് ആണെന്നും കരുതി. പലരും അന്ന് ഞങ്ങളെ കുറിച്ച് മോശം പറഞ്ഞിട്ടുണ്ടാവും. അവരൊക്കെ പില്ക്കാലത്ത് തിരുത്തി പറയാമല്ലോ എന്ന് ജോണ്‍ എന്നോട് പറഞ്ഞിരുന്നു. ദൈവം അറിയാതെ ഒന്നും നടക്കില്ലല്ലോ എന്ന് ഞാനും ചിന്തിച്ചു. അങ്ങനെ മുന്നോട്ട് പോവുകയായിരുന്നു. ഈ ലൈഫിലെ ആ സംഭവം ജീവിതത്തിലൊരു സെല്ലിങ് പോയിന്റായി കണ്ടിട്ടൊന്നുമില്ല. ജീവിതത്തിലെ പ്രശ്നങ്ങളെല്ലാം സോള്‍വായി വളരെ സക്സസ്ഫുള്ളായി എന്നൊന്നും പറയാന്‍ പറ്റില്ല. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ കുറേ പ്രോബ്ലംസ് ഞാന്‍ സോള്‍വ് ചെയ്തു. എങ്കിലും പൂര്‍ണ്ണമായും പ്രശ്നങ്ങളൊന്നും കഴിഞ്ഞിട്ടില്ല. റിയല്‍ എസ്റ്റേറ്റായിരുന്നുവല്ലോ വിഷയം, കഴിഞ്ഞ മാസവും കൂടി കുറച്ച് രജിസ്ട്രേഷനുമൊക്കെ ചെയ്ത് വരികയാണ്. നമ്മുടെ ജീവിതം കണ്ട് മറ്റുള്ളവര്‍ക്ക് പ്രശ്നങ്ങളെന്ത് വന്നാലും മറികടക്കാനാകും എന്നൊരു തോന്നല്‍ വരട്ടെ എന്ന രീതിയിലാണ് ചിന്തിക്കുന്നത്. അത്ര പ്രശ്നങ്ങളുണ്ടായിട്ടും ഒരു തരത്തിലും ഇവളെന്നെ കുറ്റപ്പെടുത്തിയിട്ടില്ല എന്നുള്ളതാണ് അതിലെ പ്രധാന കാര്യം.
എല്ലാം കൊണ്ടു പോയി പണയം വെച്ച് കൈയ്യില്‍ നിന്ന് പോയിട്ടും ഇവള് ഒരു തരത്തിലും എന്നെ കുറ്റപ്പെടുത്തിയിട്ടില്ല. ബാക്കി എല്ലാം മെറ്റിരീയിലായിട്ടുള്ള ജീവിതമാണ്. അന്ന് ആഡംബര കാറുകളിലായിരുന്നു യാത്ര. എന്നാല്‍ ഇന്ന് വളരെ സമാധാനത്തോട് കൂടി ചെറിയൊരു കാറില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്നുണ്ട്. അന്ന് ഒരു ഹോട്ട് പാനില്‍ ഇരിക്കുന്ന പോലൊരു അവസ്ഥയായിരുന്നു. ആകെ ടെന്‍ഷനാണ്. ഒരുപക്ഷേ മനസമാധാനമായി ഉറങ്ങുന്നത് ഇപ്പോഴാണ്. പുറത്തു നിന്ന് കാണുമ്പോള്‍ വലിയ ബിസിനസാണ്, വലിയ കാറിലാണ് സഞ്ചരിക്കുന്നത്, പക്ഷേ ഇതിലൊന്നും സമാധാനമായി പോവാന്‍ പറ്റിന്നില്ലെങ്കില് അതിലൊന്നും ഒരു കാര്യവുമില്ല. മൂന്ന് വയസ് വരെ മോന്റെ വളര്‍ച്ച ഞാന്‍ അറിഞ്ഞിട്ടില്ല. ഞങ്ങളുടെ ഫാമിലി ലൈഫ് നഷ്ടപ്പെട്ടിരുന്നു. അതില്‍ നിന്നൊന്നും നേടാനില്ല.”ഇങ്ങനെയായിരുന്നു ധന്യയുടെയും ജോണിന്റെയും വാക്കുകൾ.