“അപ്പന് ശേഷം എന്നെ കിടത്താന്‍ ചിലർ ശ്രമിക്കുന്നു”;വീട്ടിൽ നിന്ന് പോലും തിരസ്കരിക്കപ്പെട്ടുവെന്ന് അലന്‍സിയര്‍

സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി വിവാദത്തിലായതാണ് നടന്‍ അലൻസിയർ. ‘പെൺ പ്രതിമ’ വിവാദ പരാമർശത്തിന് ശേഷം സിനിമാ ലോകത്തിനു അകത്തു നിന്നും പുറത്തു നിന്നും  നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങി അലൻസിയർ…

സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി വിവാദത്തിലായതാണ് നടന്‍ അലൻസിയർ. ‘പെൺ പ്രതിമ’ വിവാദ പരാമർശത്തിന് ശേഷം സിനിമാ ലോകത്തിനു അകത്തു നിന്നും പുറത്തു നിന്നും  നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങി അലൻസിയർ . പക്ഷെ തെന്റെ  പ്രസ്താവന തിരുത്താനോ, മാപ്പ് പറയാനോ അലൻസിയർ  തയ്യാറായിരുന്നില്ല. പകരം താൻ പറഞ്ഞ പ്രസ്താവനയെ ന്യായീകരിക്കുക മാത്രമാണ് ചെയ്തത്. ഇപ്പോഴിതാ വീണ്ടും തന്റെ പ്രസ്താവനയെ ന്യായീകരിച്ച് രംഗത്തു വന്നിരിക്കുകയാണ് അലൻസിയർ.  മഹാരാഷ്ട്രയിലെ കല്ല്യാണില്‍ പിതൃവേദിയുടെ നാടക മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അലൻസിയർ. ഞാന്‍ ലോകത്തെ സ്നേഹിക്കുന്നവനാണ് ഒരു സ്ത്രീകളെയും അപമാനിച്ചിട്ടില്ല. ഞാന്‍ ഒരു വാചകം പറഞ്ഞു. ഇതിപ്പോ പിതൃ വേദിയാണ് ഇത് മാതൃവേദിയാക്കണം എന്ന് നിങ്ങള്‍ക്ക് ആര്‍ക്കും ആവശ്യപ്പെടാലോ അത് പോലെ കണ്ടാല്‍ മതിയെന്നാണ് അലൻസിയർ പറഞ്ഞത്. അലന്സിയറിന്റെ വാക്കുകകൾ അനഗ്നെ ആണ്. എന്‍റെ പിഴ എന്‍റെ വലിയ പിഴ. സ്വന്തം വീട്ടില്‍ പോലും തിരസ്കരിക്കപ്പെട്ട് ഞാന്‍ നാടക ഉദ്ഘാടനത്തിന് വന്ന് നില്‍ക്കുകയാണ് ഞാന്‍ സ്ത്രീ വിരോധിയായാണ്. അതും വന്ന് നില്‍ക്കുന്നത് പിതൃവേദി  എന്ന സംഘടനയുടെ വേദിയിലും. എന്‍റെ വിധി എന്നല്ലാതെ എന്ത് പറയാനാണ്.

ഞാന്‍ പറഞ്ഞത് മനസിലാക്കാതെ എന്നെ ക്രൂശിക്കുന്ന സമൂഹത്തോട് ഇത്തരം തമാശയല്ലാതെ ഞാന്‍ എന്ത് പറയാനാണ്.എനിക്ക് ഇവിടെ വന്നപ്പോള്‍ ആദ്യം ലഭിച്ച കമന്‍റ് ഇരിക്കുന്ന കസേര സൂക്ഷിക്കണം എന്നാണ്. എന്നെ കിടത്തിയിരിക്കുകയാണ്. അപ്പന്‍ എന്ന സിനിമയ്ക്ക് ശേഷം നീ എണിക്കേണ്ടെന്ന് പറഞ്ഞ് എന്നെ കിടത്താന്‍ പലരും പിന്നില്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ ഞാന്‍ എഴുന്നേറ്റ് നടക്കും. എന്‍റെ വീട് മാത്രമല്ല ഈ സമൂഹം തന്നെ എന്‍റെ വീടാണെന്ന് കരുതുന്ന നാടകക്കാരനാണ് ഞാന്‍. ഞാന്‍ ലോകത്തെ സ്നേഹിക്കുന്നവനാണ് ഒരു സ്ത്രീകളെയും അപമാനിച്ചിട്ടില്ല. ഞാന്‍ ഒരു വാചകം പറഞ്ഞു. ഇതിപ്പോ പിതൃ വേദിയാണ് ഇത് മാതൃവേദിയാക്കണം എന്ന് നിങ്ങള്‍ക്ക് ആര്‍ക്കും ആവശ്യപ്പെടാലോ. ഭൂമിയില്‍ ആണും പെണ്ണും വേണം പെണ്ണ് മാത്രമായി വേണ്ടെന്ന് പറയുന്നതില്‍ എനിക്ക് യാതൊരു സങ്കോചവും ഇല്ല  എന്നൊക്കെയാണ് തന്റെ വിവാദ പരാമർശത്തിനെ ന്യായീകരിച്ചു കൊണ്ട് അലസിയർ പറഞ്ഞത്. പെൺപ്രതിമ നല്കിയ പ്രലോഭിപ്പിക്കരുത് എന്നും ആൺ കരുത്തുള്ള മുഖ്യമന്ത്രി ഉള്ളപ്പോൾ ആൺകരുത്തുള്ള സ്വർണം പൂശിയ പ്രതിമയാണ് നൽകേണ്ടതെന്നുമാണ് അലൻസിയർ സംസ്ഥാന ചലച്ചിത്ര പുരസ്കാര ദാന ചടങ്ങിൽ പറഞ്ഞത്. പരാമർശത്തിന് ശേഷം മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയതിന്റെ പേരിൽ അലൻസിയർക്കെതിരെ പൊലീസിലും പരാതി വന്നിട്ടുണ്ട്.