വിനായകൻ കുറ്റക്കാരനല്ല തുറന്ന് പറഞ്ഞ് ഷൈൻ ടോം ചാക്കോ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോഷ്യൽ മീഡിയ വഴി അധിക്ഷേപിചു എന്ന തരത്തിൽ വലിയ ചർച്ചകൾ നടന്നിരുന്നു.വിനായകനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാദപ്രതിവാദങ്ങളും നടന്നു. വിനായകൻ എന്ന വ്യക്തിക്കും അപ്പ്പുറത്തേക്കെ ഒരു സമൂഹത്തിനെപോലും അധിക്ഷേപിക്കുന്ന തരത്തിൽ അതാ മാറുകയും ചെയ്തു.ഇപ്പോൾ ഈ സംഭവുമായി ബന്ധപ്പെട്ട എന്നാൽ നടൻ ഷൈൻ ടോം ചാക്കോ പ്രതികരിചിരിക്കുകയാണ്.വിനായകൻ മാത്രമാണോ കുറ്റക്കാരനെന്നും അദ്ദേഹം ജീവിച്ചിരുന്നപ്പോൾ സമാധാനം കൊടുക്കാത്ത മാദ്ധ്യമങ്ങൾക്കെതിരെ കുറ്റം ഇല്ലേയെന്നും ഷൈൻ ചോദിച്ചു.ഉമ്മൻ ചാണ്ടിയോട് ആരും മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നും ഷൈൻ ടോം ചാക്കൊ വ്യക്തമാക്കി.ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഷൈൻ ടോം ഇങ്ങനെ പ്രതികരിച്ചത്. ‘വിനായകന്റേത് വെറും 15 സെക്കൻഡ് മാത്രമുള്ള വീഡിയോയാണ്.തന്നെയുമല്ല വിനായകൻ ആദ്യമായിട്ടല്ല പ്രസ്താവനകൾ നടത്തുന്നത്. ഇത്രയും കാലം ഉമ്മൻ ചാണ്ടിയെ കുറ്റം പറഞ്ഞത് മാദ്ധ്യമ പ്രവർത്തകരാണ്.ഇത് വെറും 15 സെക്കൻഡ് മാത്രമുള്ള വീഡിയോയാണ്. ഉമ്മൻ ചാണ്ടി മരിക്കുന്നത് വരെ അദ്ദേഹത്തെ കുറ്റം പറഞ്ഞ മാധ്യമപ്രവർത്തകരെ അപ്പോൾ എന്താണ് ചെയ്യേണ്ടത് എന്നും ഷൈൻ ടോം ചോദിച്ചു.

അദ്ദേഹം മരിച്ചതിന് ശേഷം മാദ്ധ്യമ പ്രവർത്തകർ മാപ്പ് പറഞ്ഞിട്ട് കാര്യമില്ല. ജീവിച്ചിരിക്കുമ്പോൾ സമാധാനം കൊടുക്കാതെ മരിച്ചിട്ട് അദ്ദേഹത്തിനോട് ക്ഷമ പറഞ്ഞാൽ അദ്ദേഹത്തിന് വല്ലതും കിട്ടുമോ? അത്രയും കാലം അയാളുടെ കുടുംബം, ബന്ധുക്കൾ, അയാളുടെ ചുറ്റുമുള്ളവരും ഒക്കെ അനുഭവിച്ചില്ലേ? ഉമ്മൻ ചാണ്ടിയുടെ സിഡി തപ്പി പോയത് മാദ്ധ്യമങ്ങളല്ലേ? പുള്ളിയെ ചേർത്ത് കഥകൾ മെനഞ്ഞും സിഡി തപ്പി പോയും ഇവരൊക്കെ എത്രകാലം ചോറുണ്ട്.എന്നിട്ട് പുള്ളി മരിച്ചപ്പോൾ കണ്ണീരൊഴുക്കിയത് വെച്ചും ചോറുണ്ടു, 15 സെക്കൻഡ് വീഡിയോ ചെയ്ത ഈ വ്യക്തിയേയും വെച്ച് ചോറുണ്ടു, ഇതെല്ലാം കഴിഞ്ഞിട്ട് മാപ്പ് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ? ബഹുമാനപ്പെട്ട വ്യക്തിയെ പറ്റി എന്തൊക്കെ പറഞ്ഞുണ്ടാക്കി.ഈ വ്യക്തി പറഞ്ഞത് ശരിയാണെന്നല്ല ഞാൻ പറഞ്ഞത്.

ബഹുമാനപ്പെട്ട മന്ത്രിയെപ്പറ്റി എന്തൊക്കെ പറഞ്ഞു.എല്ലാം ചെയ്ത് കഴിഞ്ഞിട്ട് അയാളോട് സോറി എന്ന് പറഞ്ഞിട്ട്് ഒരു കാര്യവുമില്ല. ഇത് കണ്ടിട്ടല്ലേ എല്ലാവരും പഠിക്കുന്നത്. ഈ വ്യക്തിക്കു കൊച്ചുമക്കളില്ലേ അവരുടെ മുന്നിലൊക്കെ അപമാനിക്കപ്പെട്ടില്ലേ? എന്നിട്ട് കുറ്റം മുഴുവൻ ഈ 15 സെക്കൻഡ് മാത്രം വരുന്ന വീഡിയോ ചെയ്ത വിനായകനാണ്.ഒരാൾക്ക് സ്വൈര്യം കൊടുക്കേണ്ടത് അയാൾ ജീവിച്ചിരിക്കുമ്പോഴാണ്.അല്ലാതെ മരിച്ചു കഴിഞ്ഞിട്ടല്ല.അത് ആ വ്യക്തിയ്ക്ക് കൊടുത്തിട്ടില്ല. ആരോപണങ്ങളിൽ നിന്നും ആരോപണങ്ങളിലേക്ക് പോവുകയായിരുന്നു അദ്ദേഹം.എന്നിട്ടും അദ്ദേഹം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചില്ലേ എന്നും ഷൈൻ ചോദിച്ചു.

Revathy