പ്രീഡിഗ്രി പഠിക്കുന്ന സമയത്ത് കമലദളം എന്ന നൃത്തം കേന്ദ്രീകരിച്ച് നിര്‍മ്മിച്ച സിനിമയില്‍ അഭിനയിക്കാൻ ക്ഷണം ഉണ്ടായിരുന്നു, എന്നാല്‍ അച്ഛനും അമ്മയും അനുവദിക്കാത്തതിനാല്‍ സിനിമയിലെത്തിയില്ല.മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമാണ് ആശാ ശരത്ത്.വി എസ് കൃഷ്ണൻകുട്ടി നായരുടെയും കലാമണ്ഡലം സുമതിയുടെയും മകളായി പെരുമ്പാവൂരിൽ ആണ് ആശാ ശരത് ജനിച്ചത്. ആശാ ശരത്തിന് ഇന്ന് നാല്പത്തിയെട്ടാം പിറന്നാള്‍ ആണ്. മികച്ച നര്‍ത്തകിയായിയിട്ടായിരുന്നു ആശ അറിയപ്പെട്ടത്. ഇന്ത്യാ തലത്തില്‍ വരാണസിയില്‍ വച്ചു നടന്ന നൃത്ത പരിപാടിയിൽ ആശ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് വിവാഹം ശേഷം ഭർത്താവ് ശരത്തിനൊപ്പം ദുബായിൽ താമസമാക്കി. ഉത്തര, കീർത്തന എന്നിവർ മക്കളാണ്.
പിന്നീട് റേഡിയോ, ടെലിവിഷൻ എന്നീ മാധ്യമങ്ങളിലൂടെ പ്രോഗ്രാം പ്രൊഡ്യൂസർ ആയും അഭിനയ രംഗത്തേയ്ക്ക് കടന്നു വന്നു. നിഴലും നിലാവും പറയുന്നത് എന്ന ടെലിഫിലിം ആണ് ആശ ആദ്യം അഭിനയിക്കുന്നത്. ഈ ടെലിഫിലിമിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ആശ നേടിയിരുന്നു. ശാസ്ത്രീയ നൃത്തത്തെ പ്രമേയമാക്കി 1992ൽ മോഹൻലാലിനെ നായകൻ ആക്കി നിര്‍മ്മിച്ച കമലദളം എന്ന ചിത്രത്തിൽ അഭിനയിക്കാൻ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ആശയ്ക്ക് ക്ഷണം ഉണ്ടായിരുന്നു, എന്നാല്‍ അച്ഛനും അമ്മയും അനുവദിക്കാത്തതിനാല്‍ അന്ന് ആ ചിത്രത്തിൽ അഭിനയിക്കാൻ ആശയ്ക്ക് കഴിഞ്ഞില്ല. പിന്നീട് ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്‌ത പരമ്പരകളില്‍ അഭിനയിച്ചു തുടങ്ങി.
സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. പുതിയ ചിത്രങ്ങളുടെ പോസ്റ്ററുകളും നൃത്തത്തിന്റെ വീഡിയോകളും ഫോട്ടോസും ഒക്കെ തന്നെ ആശ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകരുമായി പങ്കു വെയ്ക്കാറുമുണ്ട്. ആശ അഭിനയിച്ച ജനപ്രിയ ടെലിവിഷൻ സീരിയൽ ആയ കുങ്കുമപ്പൂവ് എന്ന സീരിയലിലെ പ്രൊഫസർ ജയന്തി എന്ന ആശയുടെ കഥാപാത്രം ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ആ കഥാപാത്രത്തിന്റെ ജനപ്രീതി ആശയെ സിനിമയിലെത്തിക്കുകയും ചെയ്തു സക്കറിയയുടേ ഗര്‍ഭിണികള്‍ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ പ്രവേശിക്കുന്നത്.
ദൃശ്യം എന്ന സിനിമയിലെ താരത്തിന്റെ ഐ.ജി. വേഷമായ ഗീത പ്രഭാകർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഫിലിം ഫെയർ അവാർഡ് അവർക്ക് ലഭിക്കുകയും ചെയ്തു. തുടർന്നും നിരവധി ചിത്രങ്ങളിൽ ആശ അഭിനയിച്ചു. നടന്മാരായ മമ്മൂട്ടി ശ്രീനിവാസൻ ബിജു മേനോൻ എന്നിവരുടെ നായികയായും ആശ വെള്ളിത്തിരയിൽ തിളങ്ങിയിട്ടുണ്ട്.