മോഹൻലാല്‍ എന്ന നടനെ ക്യാമറയ്ക്ക് മുന്നില്‍ കാണുമ്പോള്‍ നമുക്ക് തോന്നും അദ്ദേഹം ഒന്നും ചെയ്യുന്നില്ലെന്ന്. അതിന്റെ ഇമ്പാക്‌ട് സ്‌ക്രീനില്‍ വരുമ്പോള്‍ തീര്‍ത്തും വ്യത്യസ്തമാണ്. ഞാൻ മമ്മൂക്കയെ പോലെ അഭിനയിക്കുന്ന ആളാണ്. ഇമോഷണല്‍ സീനൊക്കെ വരുമ്പോള്‍ കൂടുതല്‍ പെര്‍ഫോം ചെയ്യും.മോഹൻലാല്‍ അത് ഈസി ആയി ചെയ്യും. ഒരു ബിഹേവിങ് ടൈപ് ആണ്.മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തി കൃഷ്ണ. എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാളികളുടെ ഇഷ്ട നായികമാരില്‍ ഒരാളായിരുന്നു താരം. തമിഴിലൂടെ അരങ്ങേറ്റം കുറിച്ച ശാന്തി കൃഷ്ണ 1981ല്‍ ഭരതൻ സംവിധാനം ചെയ്ത നിദ്ര എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. പതിനേഴാം വയസ്സിലാണ് താരം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഒരുപിടി ഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. മമ്മൂട്ടി, മോഹൻലാല്‍ അടക്കമുള്ളവരുടെ നായികയായി നിരവധി ശ്രദ്ധേയ സിനിമകളില്‍ ശാന്തി കൃഷ്ണ അഭിനയിച്ചിട്ടുണ്ട്.ചലച്ചിത്ര അഭിനയരംഗത്ത് സജീവമായതോടെ നടൻ ശ്രീനാഥുമായി 1984-ൽ പ്രണയ വിവാഹം ചെയ്തെങ്കിലും 1995-ൽ ഇരുവരും വേർപിരിഞ്ഞു. രാജീവ് ഗാന്ധി ഗ്രൂപ്പ് ഡയറക്ടർ സദാശിവ ബജോറിനെ 1998-ൽ ശാന്തി കൃഷ്ണ പുനർ വിവാഹം ചെയ്‌തു. പിന്നീട് ഒരു നീണ്ട ഇടവേള എടുക്കുകയായിരുന്നു താരം. രണ്ടാം വിവാഹത്തെ തുടര്‍ന്നായിരുന്നു നടി സിനിമയില്‍ നിന്ന് മാറി നിന്നത്. എന്നാൽ 2016ല്‍ ആ ബന്ധവും വേര്‍പിരിഞ്ഞു. മിതുൽ, മിതാലി എന്നിവരാണ് മക്കൾ. അന്ന് അമേരിക്കയിൽ സ്ഥിര താമസമാക്കിയെങ്കിലും 2017 മുതൽ ചലച്ചിത്ര രംഗത്ത് വീണ്ടും സജീവമായതോടെ ഇപ്പോൾ ബാംഗ്ലൂരിൽ താമസിക്കുന്നു. പിന്നാലെ വീണ്ടും സിനിമയില്‍ സജീവമായ ശാന്തി കൃഷ്ണ നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവും നടത്തി. തിരിച്ചു വരവിലും കൈനിറയെ ചിത്രങ്ങളുമായി മലയാള സിനിമയിൽ സജീവമാണ് ശാന്തി കൃഷ്ണ. ശക്തമായ അമ്മ വേഷങ്ങളാണ് ശാന്തി കൃഷ്ണയെ തേടി ഇപ്പോൾ എത്തുന്നത്. ദുല്‍ഖര്‍ സല്‍മാൻ നായകനായ കിംഗ് ഓഫ് കൊത്തയാണ് ശാന്തി കൃഷ്ണ ഒടുവില്‍ അഭിനയിച്ച സിനിമ. ദുല്‍ഖറിന്റെ അമ്മയുടെ വേഷത്തിലാണ് ശാന്തി കൃഷ്ണ ചിത്രത്തിൽ അഭിനയിച്ചത്. അതിനിടെ തന്റെ തുടക്ക കാലത്ത് മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് ശാന്തി കൃഷ്ണ. മോഹൻലാലിൻറെ കൂടെ ആദ്യം അഭിനയിക്കുമ്പോള്‍ അദ്ദേഹത്തോട് ദേഷ്യം ആയിരുന്നുവെന്ന് ശാന്തി കൃഷ്ണ പറയുന്നു. മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം പ്രവര്‍ത്തിക്കാൻ കഴിഞ്ഞതാണ് തന്റെ കരിയറില്‍ സഹായകമായതെന്നും നടി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവര്‍ക്കും ഒപ്പം പ്രവര്‍ത്തിച്ച അനുഭവം ശാന്തി കൃഷ്ണ പങ്കു വച്ചത്. ലാല്‍ ജി എന്നാണ് ഞാൻ ലാലേട്ടനെ വിളിച്ചിരുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ കണ്ടത് മുതല്‍ എനിക്ക് മോഹൻലാലിനോട് ദേഷ്യമായിരുന്നു. അങ്ങനത്തെ വില്ലനായിരുന്നു. പക്ഷെ അതൊരു അവാര്‍ഡാണ്.
എനിക്ക് ഇഷ്ടമല്ലെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ഞാൻ ചെറിയ പ്രായം കൂടി ആയിരുന്നു. അന്ന് എനിക്ക് അറിയില്ലായിരുന്നു ഇത്രയും വലിയ നടനാണ് അതെന്ന്. അദ്ദേഹത്തിന്റെ ക്യാരക്ടറിനെ കുറിച്ചല്ല ഞാൻ പറയുന്നത്. അദ്ദേഹം എന്നും വളരെ പാവമാണ്. വില്ലൻ കഥാപാത്രം ചെയ്ത ഒരാളോട് നമുക്ക് ദേഷ്യം തോന്നുന്നുണ്ടെങ്കില്‍ അത് അവര്‍ക്ക് കിട്ടുന്ന അവാര്‍ഡാണ്. അവരത് നന്നായി പെര്‍ഫോം ചെയ്തത് കൊണ്ടാണല്ലോ നമുക്ക് വെറുപ്പ് തോന്നുന്നത്. പക്ഷെ എന്ന സിനിമയില്‍ ഞാനും അങ്ങനെയൊരു വേഷം ചെയ്തിട്ടുണ്ട്. മോഹൻലാല്‍ എന്ന നടനെ ക്യാമറയ്ക്ക് മുന്നില്‍ കാണുമ്പോള്‍ നമുക്ക് തോന്നും അദ്ദേഹം ഒന്നും ചെയ്യുന്നില്ലെന്ന്. അതിന്റെ ഇമ്പാക്‌ട് സ്‌ക്രീനില്‍ വരുമ്പോള്‍ തീര്‍ത്തും വ്യത്യസ്തമാണ്. ഞാൻ മമ്മൂക്കയെ പോലെ അഭിനയിക്കുന്ന ആളാണ്. ഇമോഷണല്‍ സീനൊക്കെ വരുമ്പോള്‍ കൂടുതല്‍ പെര്‍ഫോം ചെയ്യും. മോഹൻലാല്‍ അത് ഈസി ആയി ചെയ്യും. ഒരു ബിഹേവിങ് ടൈപ് ആണ്. അവരുടെ ഒകെ ഒപ്പം പ്രവര്‍ത്തിച്ചത് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് എന്നും ശാന്തി കൃഷ്ണ പറഞ്ഞു. മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ചും ശാന്തി കൃഷ്ണ വാചാലയായി. മമ്മൂക്കയുടെ ഒപ്പം അഭിനയിച്ചു നില്‍ക്കുക പാടാണ്. മമ്മൂക്കയുടെ ഒരു പെര്‍ഫോമൻസ് ബേസ്‌ഡ് അഭിനയമാണ്. ഹെവി പെര്‍ഫോര്‍മര്‍ ആണ്. അദ്ദേഹത്തിനൊപ്പം നില്‍ക്കണമെങ്കില്‍ നമ്മള്‍ അതുപോലെ പെര്‍ഫോം ചെയ്യണമെന്നും ശാന്തി കൃഷ്ണ പറഞ്ഞു.