അച്ഛനും മകനും രണ്ടും കല്‍പ്പിച്ച്…!! ദുല്‍ഖറിന് പിന്നാലെ മമ്മൂട്ടി ചിത്രവും ഒടിടിയിലേക്ക്..!!

കൊവിഡ് കാലത്ത് തീയറ്റര്‍ മേഖല നേരിട്ടത് കടുന്ന പ്രതിസന്ധിയായിരുന്നു. അന്‍പത് ശതമാനം മാത്രം സീറ്റിംഗ് കപ്പാസിറ്റിയും മറ്റ് കടുത്ത നിയന്ത്രണങ്ങളും നിലനിന്ന സമയത്താണ് തീയറ്റര്‍ മേഖലയെ കൈപിടിച്ച് ഉയര്‍ത്താന്‍ ദുല്‍ഖര്‍ നായകനായ കുറുപ്പ് സിനിമ…

കൊവിഡ് കാലത്ത് തീയറ്റര്‍ മേഖല നേരിട്ടത് കടുന്ന പ്രതിസന്ധിയായിരുന്നു. അന്‍പത് ശതമാനം മാത്രം സീറ്റിംഗ് കപ്പാസിറ്റിയും മറ്റ് കടുത്ത നിയന്ത്രണങ്ങളും നിലനിന്ന സമയത്താണ് തീയറ്റര്‍ മേഖലയെ കൈപിടിച്ച് ഉയര്‍ത്താന്‍ ദുല്‍ഖര്‍ നായകനായ കുറുപ്പ് സിനിമ എത്തിയത്. തീയറ്ററില്‍ സിനിമ കാണാന്‍ ആളുകള്‍ കുറവായിരിക്കും എന്ന് അറിഞ്ഞിട്ടും മമ്മൂട്ടി കൂടി ഇടപെട്ടാണ് കുറുപ്പ് തീയറ്ററുകളില്‍ എത്തിച്ചത്. സിനിമ വമ്പന്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു.

എന്നാലിപ്പോള്‍ നൂറ് ശതമാനം സീറ്റിംഗ് കപ്പാസിറ്റി അനുവദിച്ചിട്ടും ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രം സല്യൂട്ട് ഒടിടിയ്ക്ക് നല്‍കിയത് തീയറ്റര്‍ ഉടമകളുടെ സംഘടനയെ ചൊടിപ്പിച്ചിരിക്കുകയാണ്. വിവാദങ്ങള്‍ പുകവയെ മകന് പിന്നാലെ അച്ഛന്റെ സിനിമയും ഇപ്പോള്‍ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം പുഴു ആണ് ഇപ്പോള്‍ ഒടിടി റിലീസ് ആയിരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ‘പുഴു’ ഒടിടി റിലീസ് ആയിരിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു എങ്കിലും ചിലപ്പോള്‍ മാറ്റിയേക്കാം എന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.

പാര്‍വ്വതിയും മമ്മൂട്ടിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമ ഒടിടി റിലീസ് പ്രഖ്യാപിച്ചതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുമോ എന്ന ആശങ്കയും ആരാധകരില്‍ ഉണ്ട്. പുഴു എന്ന ചിത്രം ദുല്‍ഖറിന്റെ നിര്‍മ്മാണകമ്പനിയായ വേഫെറെര്‍ ഫിലിംസും സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സല്യൂട്ടും വേഫറെര്‍ തന്നെയാണ് നിര്‍മ്മാണം. ചിത്രത്തിന്റെ റിലീസ് തീയതി സോണി ലിവ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം, ദുല്‍ഖര്‍ സല്‍മാനും അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിയായ വെഫററിനും തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്. സല്യൂട്ട്’ ഒടിടിക്ക് നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. ദുല്‍ഖറുമായി സഹകരിക്കില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്. ഇനി ദുല്‍ഖര്‍ ചിത്രങ്ങള്‍ തീയറ്ററുകളില്‍ കാണാന്‍ കഴിയില്ലേ എന്ന ആശങ്കയിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍.