60 പവൻ മോഷ്ടിച്ചെന്നായിരുന്നു ഐശ്വര്യയുടെ പരാതിയിൽ ഉണ്ടായിരുന്നത്

നിരവധി ആരാധകർ ആണ് രജനികാന്തിനും കുടുംബത്തിനും ഉള്ളത്. രജിനികാന്ത് മാത്രമല്ല, രജനികാന്തിന്റെ മക്കൾക്കും ആരാധകർ ഏറെ ആണ്. തമിഴ് സിനിമ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയം ആയിരുന്നു രജനികാന്തിന്റെ മകൾ ഐശ്വര്യയുടെ വീട്ടിൽ…

നിരവധി ആരാധകർ ആണ് രജനികാന്തിനും കുടുംബത്തിനും ഉള്ളത്. രജിനികാന്ത് മാത്രമല്ല, രജനികാന്തിന്റെ മക്കൾക്കും ആരാധകർ ഏറെ ആണ്. തമിഴ് സിനിമ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയം ആയിരുന്നു രജനികാന്തിന്റെ മകൾ ഐശ്വര്യയുടെ വീട്ടിൽ നടന്ന മോഷണം. ഇത്രയേറെ സെക്കുരിട്ടിയും കാര്യങ്ങളും ഉള്ള ഒരു സ്ഥലത്ത് നിന്നും എങ്ങനെയാണന് മോഷണം നടക്കുന്നത് അന്ന് പലരും ചോദിച്ചു. ഈ കഴിഞ്ഞ ജനുവരിയിൽ ആണ് താരത്തിന്റെ വീട്ടിൽ മോഷണം നടന്നു എന്നും തന്റെ 60 പവൻ സ്വർണ്ണാഭരണങ്ങൾ മോഷണം പോയെന്നും കാട്ടി താരം പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്. എന്നാൽ തന്റെ ജോലിക്കാരെ തനിക്ക് സംശയം ഉണ്ടെന്ന് ഐശ്വര്യ പരാതിയിൽ പറയുന്നുണ്ടായിരുന്നു.

 ഇതേ തുടർന്ന് ഐശ്വര്യയുടെ വീട്ടിൽ ജോലിക്ക് വരുന്നവരെ പോലീസ് ചോദ്യംചെയ്തിരുന്നു . വീട്ടു ജോലിക്കാരിയായ ഈശ്വരി താൻ കുറ്റം ചെയ്തു എന്ന് സമ്മതിക്കുകയും ചെയ്തു. എന്നാൽ കൂടുതൽ കുഴപ്പിക്കുന്ന കാര്യങ്ങൾ ആണ് ഈശ്വരിയിൽ നിന്ന് പുറത്ത് വന്നത്. ഈശ്വരി ഐശ്വര്യയുടെ ബിനാമി ആണോ എന്ന സംശയം ആണ് പോലീസുകാർക്ക് ഇപ്പോൾ ഉള്ളത്. കാരണം ഈശ്വരിയുടെ വീട്ടിൽ നിന്ന് കണക്കിൽ പെടാത്ത കുറെ ആഭരണങ്ങൾ പോലീസ് കണ്ടെടുത്തിരുന്നു. ഇത് മാത്രമല്ല, ഈശ്വരി ഇടയ്ക്ക് ഇടയ്ക്ക് ഇവരുടെ മകൾക്ക് സ്വർണാഭരണങ്ങൾ നല്കാറുണ്ടായിരുന്നു.

ഇത് മാത്രമല്ല, ഈശ്വരിയും മകളും കൂടി ഒരു അപ്പാർട്ട്മെന്റ് വാങ്ങിയിരുന്നു. തൊണ്ണൂറ്റിയാറ് ലക്ഷം രൂപയായിരുന്നു ഈ അപാർട്മെന്റിന്റെ വില. ഈശ്വരിയുടെ മകൾ ഇൻസ്റ്റാൾമെന്റ് ആയിട്ടാണ് ഈ പണം അടച്ച് കൊണ്ടിരുന്നത്. എന്നാൽ ഒരിക്കൽ മുഴുവൻ തുകയും ഒറ്റ തവണയായി അടച്ച് ക്ളോസ് ചെയ്തു എന്നും അന്വേഷണത്തിൽതെളിഞ്ഞിരുന്നു . ഇതെല്ലം ഐശ്വര്യയുടെ സ്വർണ്ണം വിറ്റ് ലഭിച്ച പണം കൊണ്ട് ചെയ്തത് ആണെന്നാണ് തെളിയുന്നത്. 60 പവൻ മോഷണം പോയെന്നാണ്‌ ഐശ്വര്യ പരാതിയിൽ പറയുന്നത്. എന്നാൽ ഇപ്പോൾ തെളിഞ്ഞു വരുന്നത് 150 പവനിൽ അധികം സ്വർണത്തിന്റെയും കോടികൾ വിലമതിക്കുന്ന അപ്പാർട്ട്മെന്റിന്റെയും വിവരങ്ങളാണ്.