മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിൽ ശ്രദ്ധയാർജ്ജിച്ച താരമാണ് അംജത് മൂസ. ഇപ്പോൾ ഏറെ നാളുകൾക്ക് ശേഷം സിനിമയിൽ മറ്റൊരു വേറിട്ട വേഷവുമായി ഏതുകായാണ് താരം. മലയത്തിന് പുറമെ മാറ്റ് ഭാഷകളിലും താരം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോൾ ക്ഷണം സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ തനിക്ക് പറ്റിയ അപകടം വെളിപ്പെടുത്തിയിരിക്കുകയാണ് ക്ഷണം സിനിമയുടെ വിശേഷങ്ങളും മറ്റും പറയുന്നതിനിടയിലാണ് താരം ഇതിനെക്കുറിച്ച് പറഞ്ഞത്. സോഷ്യൽ മീഡിയ വഴിയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. അംജത് മൂസയുടെ വാക്കുകൾ : പതിവ് വേഷങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ക്യാരക്ടര്‍ റോള്‍ ചെയ്ത ക്ഷണം എന്ന ചിത്രം തിയറ്ററുകളിലെത്തുകയാണ്. ഏറെ രസകരമായ അനുഭവങ്ങള്‍ തന്ന ക്ഷണത്തിന്‍റെ ചിത്രീകരണവേളയിലെ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ്.
ഒരു പ്രളയകാലത്ത് കുട്ടിക്കാനത്ത് ഷൂട്ടിംഗ് നടക്കുമ്പോള്‍ പതിവിനു വിപരീതമായി എക്സിക്യൂട്ടീവ് വേഷം ധരിച്ച് അഭിനയിക്കാനെത്തിയ എന്നെ അവിടെ പലരും തിരിച്ചറിഞ്ഞില്ല. സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്‍, ഭരത്, അജ്മല്‍, ആക്ഷന്‍ കോറിയോഗ്രാഫര്‍ എന്നിങ്ങനെ എല്ലാവരും ഒരുപോലെ സജീവമായി ഓടിനടന്ന് ചിത്രീകരണത്തില്‍ മുഴുകി.വിജയ് ആന്‍റണിയുടെ പിച്ചൈക്കാരന്‍ എന്ന ചിത്രത്തിന്‍റെ സംഘട്ടനരംഗങ്ങള്‍ സംവിധാനം ചെയ്ത സ്റ്റണ്ട് മാസ്റ്റര്‍ ശക്തിവേല്‍ ശരവണനും എന്നെ മുന്‍പരിചയം ഇല്ലായിരുന്നു. ക്ഷണത്തിലെ രണ്ടു നായക കഥാപാത്രങ്ങളെ ഇടിച്ചു പഞ്ഞിക്കിടുന്ന രംഗങ്ങളുടെ ചിത്രീകരണം തുടങ്ങിയപ്പോഴാണ് ഇതൊരു പയറ്റിത്തെളിഞ്ഞ ഫൈറ്ററാണെന്നവര്‍ക്ക് ബോധ്യമായത്!
ഏറെ സുഹൃത്തുക്കളെ കണ്ടെത്തിയ ക്ഷണത്തിന്‍റെ ഷൂട്ടിംഗിനിടയില്‍ ഒരു ഇരുമ്പു ചെയറിനു മുകളിലേക്ക് മറിഞ്ഞുവീഴുന്ന സമയത്ത് മുതുകത്ത് കുത്തിയ കമ്പിപ്പാര പോലും ഇന്ന് മധുരിക്കുന്ന ഓര്‍മ്മയായി മനസ്സിലുണ്ട്. ഒരാഴ്ചയിലധികം വേദന സഹിക്കേണ്ടി വന്നെങ്കിലും ചിത്രത്തിലെ സംഘട്ടനരംഗങ്ങള്‍ പരമാവധി നല്ലരീതിയില്‍ ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നു.നിങ്ങള്‍ ഓരോരുത്തരും തിയറ്ററില്‍ ചെന്ന് ഈ ചിത്രം കണ്ട് അഭിപ്രായം രേഖപ്പെടുത്താനുള്ള ക്ഷണം കൂടെയാണിത്!