പ്രണയം നിരസിച്ചതിന്റെ പേരിൽ ആ നടൻ തന്നെ കൊല്ലാൻവരെ നോക്കി അഞ്ജലി നായർ 

മലയാള സിനിമയിലും, മറ്റു ഭാഷകളിലും ചെറുതും, വലുതുമായ വേഷങ്ങൾ ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടി അഞ്ജലി നായർ ഇപ്പോൾ ഒരു പ്രണയം നിഷേധിച്ചതിനെ പേരിൽ തന്നെ കൊല്ലാൻ വരെ  നോക്കിയ ഒരു…

മലയാള സിനിമയിലും, മറ്റു ഭാഷകളിലും ചെറുതും, വലുതുമായ വേഷങ്ങൾ ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടി അഞ്ജലി നായർ ഇപ്പോൾ ഒരു പ്രണയം നിഷേധിച്ചതിനെ പേരിൽ തന്നെ കൊല്ലാൻ വരെ  നോക്കിയ ഒരു സംഭവത്തെ കുറിച്ച് ഇപ്പോൾ തുറന്നു പറയുകയാണ്. ഫ്ളവര്സ് ചാനലിലെ ഒരു കോടിയിൽ ആണ് താരം ഇത് വെക്തമാക്കിയത്. 99  കാലഘട്ടത്തിൽ ആയിരുന്നു താൻ ആദ്യമായി തമിഴ് സിനിമയിൽ അഭിനയിക്കാൻ എത്തിയത്. താൻ അഭിനയിച്ച ചിത്രത്തിലെ വില്ലൻ  വേഷം ചെയ്യ്ത നടൻ തന്നോട് പ്രണയാഭ്യര്ഥന നടത്തി

വില്ലൻ മാത്രമല്ല അയാൾ ആ ചിത്രത്തിന്റെ സഹസംവിധായകൻ കൂടിയായിരുന്നു. അയാൾ എന്നോട് ചോദിച്ചു ചേച്ചി ഒരു നടി ആയിരുന്നു അവർ ഭരതരാജിന്റെ മകനെ വിവാഹം കഴിച്ചു ചെന്നയിലേക്ക് പോയി അതുപോലെ അഞ്ജലിക്കും ആയാൽ എന്താ അതാണ് അയാൾ എന്നോട് പറഞ്ഞത്. അതിനു ശേഷം അയാളെ കൊണ്ട് വലിയ ഉപദ്രവം ആയിരുന്നു തനിക്കു

അതുപോലെ താൻ ട്രയിനിൽ സഞ്ചരിക്കുമ്പോൾ തന്നെ അതിൽ തള്ളിയിട്ടു കൊല്ലാൻ നോക്കി, ലൊക്കേഷനുകളിൽ വന്നു അയാൾ കുറെ നേരം എന്നെ നോക്കിയിരിക്കും ശരിക്കും ഭയം തോന്നിയിരുന്നു. അതുപോലെ  ഒരു ദിവസം അയാൾ വീട്ടിൽ ഇല്ല എന്ന് പറഞ്ഞു കൊണ്ട് സഹോദരി തന്നെ വീട്ടിലേക്കു കൊണ്ട് പോയി അതും അയാൾ അന്ന് ട്രയിനിൽ നിന്നും വാങ്ങിച്ചു കൊണ്ടുപോയ ബാഗ് തിരികെ നൽകാം എന്ന് പറഞ്ഞുകൊണ്ടായിരുന്നു കൊണ്ടുപോയത്, അവിടെ ചെന്നപ്പോൾ അയാൾ അവിടെ നില്കുന്നു, ഞാൻ പേടിച്ചു അയാളുടെ കൈയിൽ കത്തിയുണ്ട്, അതുപോലെ ഒരു വടിയും, അത് വെച്ചയാൾ എന്റെ മുട്ടിനടിച്ചു, അന്ന് ഞാൻ വിചാരിച്ചു എന്റെ ജീവിതം അവിടെ തീർന്നു എന്ന്, അവിടെ വെച്ചയാൾ കുറെ മുദ്ര പേപ്പറുകളിൽ ഒപ്പിടിപ്പിച്ചു അയാളുടെ കൂടെ മാത്രം ഞാൻ അഭിനയിക്കണം എന്നായിരുന്നു അതിൽ എഴുതിയത്, എങ്ങനെയോ എനിക്ക് ഫോൺ ലഭിച്ചു ഞാൻ അമ്മയെ വിളിച്ചു അങ്ങനെ ഞാൻ രക്ഷപെട്ടു, അയാളുടെ ആക്രമണത്തിൽ ഞാൻ പോലീസിനെ പരാതി നൽകിയിരുന്നു അഞ്ജലി നായർ പറയുന്നു.