ജയറാമിന് പിന്നാലെ മമ്മൂട്ടിയും പൃഥ്വിരാജും; പശുക്കൾ ചത്ത കുട്ടിക്കർഷകർക്ക് സിനിമാ ലോകത്ത് നിന്ന് സഹായം 

  കുട്ടി കര്‍ഷകര്‍ വളര്‍ത്തിയ ഇരുപതോളം പശുക്കള്‍ ചത്ത സംഭവത്തില്‍ മലയാള  സിനിമ ലോകത്ത് നിന്നും വീണ്ടും സഹായം.  കുട്ടികള്‍ക്ക് രാവിലെ വീട്ടിലെത്തി സഹായം നല്‍കിയ നടന്‍ ജയറാമാണ് കൂടുതല്‍ സഹായം എത്തും എന്ന്…

 

കുട്ടി കര്‍ഷകര്‍ വളര്‍ത്തിയ ഇരുപതോളം പശുക്കള്‍ ചത്ത സംഭവത്തില്‍ മലയാള  സിനിമ ലോകത്ത് നിന്നും വീണ്ടും സഹായം.  കുട്ടികള്‍ക്ക് രാവിലെ വീട്ടിലെത്തി സഹായം നല്‍കിയ നടന്‍ ജയറാമാണ് കൂടുതല്‍ സഹായം എത്തും എന്ന് വ്യക്തമാക്കിയത്. മമ്മുട്ടി ഒരു ലക്ഷം രൂപയും   പൃഥ്വിരാജ് 2 ലക്ഷം രൂപയും  കുട്ടി കര്‍ഷകര്‍ക്ക് നൽകുമെന്ന് വാഗ്ദാനം ചെയ്തതായി ജയറാം വ്യക്തമാക്കി. രണ്ടുപേരും പ്രത്യേക ദൂതൻ വഴി  ഇന്ന് വൈകിട്ട് പണം കുട്ടികൾക്ക് കൈമാറും എന്നാണ് വിവരം.   ഇടുക്കിയിലെ  കുട്ടി കര്‍ഷകരെ  സഹായിക്കാന്‍  ജയറാം രാവിലെ  എത്തി. പുതിയ ചിത്രമായ അബ്രഹാം ഓസ്‌ലറിന്റെ  ട്രെയിലര്‍ ലോഞ്ചിന് വേണ്ടി മാറ്റിവച്ച പണം കുട്ടി കര്‍ഷകര്‍ക്ക് ജയറാം നല്‍കി.  ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റത്ത് കുട്ടികളുടെ വീട്ടിലെത്തിയാണ് ജയറാം തുക കൈമാറിയത്.

ഇരുപത് വർഷമായി താനും പശുക്കളെ വളർത്തുന്നുണ്ടെന്നും അതിന്റെ ബുദ്ധിമുട്ടും അതിലൂടെ ലഭിക്കുന്ന സന്തോഷവും തനിക്കറിയാമെന്നും ജയറാം പറഞ്ഞു. ഷൂട്ടിങ്ങില്ലാത്ത സമയങ്ങളിൽ ഫാമിലാണ് താൻ സമയം ചെലവഴിക്കാറ് എന്നും കൂട്ടിച്ചേർത്തു .2005ലും 2012 ലും ക്ഷീര കര്‍ഷകനുള്ള പുരസ്കാരം ലഭിച്ചയാളാണ് ജയറാം . ആറേഴ് വര്‍ഷം മുന്‍പ് സമാനമായ അനുഭവം തനിക്കും ഉണ്ടായിട്ടുണ്ട് എന്ന് ജയറാം പങ്കുവെച്ചു.  ഓരോ പശുക്കളെയും മക്കളെ പോലെയാണ് വളർത്തുന്നത്. പെട്ടെന്നുണ്ടായ അന്നത്തെ സംഭവം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു. താനും അശ്വതിയും അന്ന് വാവിട്ടു കരഞ്ഞു. ഒന്നിനു പിന്നാലെ മറ്റൊന്ന് ചത്തുവീഴുകയായിരുന്നു. വിഷബാധയാണെന്ന് മാത്രമാണ് ഡോക്ടർമാർ പറഞ്ഞത്. താൻ വളർത്തുന്ന പുല്ല് തന്നെയാണ് പശുക്കൾക്ക് നൽകിയിരുന്നതെന്നും പിന്നെ എങ്ങനെയാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് അറിയില്ലെന്നും  ജയറാം പറഞ്ഞു. ഇപ്പോഴത്തെ സംഭവത്തിൽ മന്ത്രി ചിഞ്ചുറാണിയുടെ ഭാഗത്തുനിന്ന് ശക്തമായ തീരുമാനം ഉണ്ടാകുമെന്ന് ഉറപ്പാണ്. താൻ അഭിനയിക്കുന്ന ‘ഓസ്‍ല‍ർ’ സിനിമയുടെ ഓഡിയോ ലോഞ്ച് നാളെ നടത്താൻ നിശ്ചയിച്ചിരുന്നു. ഈ പരിപാടി ഒഴിവാക്കി അതിനായി കരുതിയിരുന്ന തുക കുഞ്ഞങ്ങൾക്ക് കൈമാറുമെന്നും ജയറാം പറഞ്ഞു.

കുട്ടികളെ കണ്ട് ആശ്വസിപ്പിക്കുക എന്നതാണ് തന്‍റെ ഉദ്ദേശം. താന്‍ കേരള ഫീഡ്സിന്‍റെ ബ്രാന്‍റ് അംബാസിഡറാണെന്നും ജയറാം കൂട്ടിച്ചേര്‍ത്തു. ജനുവരി 11ന് ആണ്   ജയറാമിന്റെ പുതിയ ചിത്രം ഓസ്ലറിന്റെ റിലീസ് .  മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച്നു  വേണ്ടിയുള്ള പണമാണ് തൊടുപുഴയില്‍ വെള്ളിയാമറ്റം കിഴക്കേ പറമ്പില്‍ ക്ഷീര കർഷകനായ മാത്യു ബെന്നിയുടെ കുടുംബത്തിന് നൽകിയത് .കഴിഞ്ഞ ദിവസമാണ് ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റത്ത് പശുക്കൾ കൂട്ടത്തോടെ ചത്തു. കുട്ടിക്കർഷകരായ ജോർജു കുട്ടിയടെയും മാത്യുവിന്റെയും 13 പശുക്കളാണ് ചത്തത്. കപ്പത്തൊണ്ട് കഴിച്ചതിനെ തുടർന്നാണ് പശുക്കൾ ചത്തത്. മികച്ച കുട്ടി ക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് കുട്ടിയാണ് മാത്യു. അവശേഷിക്കുന്നവയിൽ 5 പശുക്കളുടെ നില ഗുരുതരമാണ്. തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീരഫാമുകളിലൊണിത്. 18ഉം 15ഉം വയസ്സുള്ള രണ്ട് കുട്ടികള്‍ നടത്തുന്ന ഈ ഫാമാണിത്. നിരവധി പുരസ്കാരങ്ങളാണ് ഈ ഫാം നേടിയിട്ടുള്ളത്. പഞ്ചായത്തിന്‍റെ ഭാഗത്ത് നിന്നും കര്‍ഷകര്‍ക്ക് കൊടുക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്ക് നല്‍കുമെന്ന് സ്ഥലം സന്ദര്‍ശിച്ച ക്ഷീര വകുപ്പ് മന്ത്രി ചിഞ്ചുറാണിയും, മന്ത്രി റോഷി അഗസ്റ്റിനും അറിയിച്ചു. പിതാവിന്റ മരണത്തിനു ശേഷമാണ് സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു മാത്യു 13-ാം വയസില്‍ ക്ഷീര മേഖലയിലേക്കു കടന്നത്. പഠനത്തോടൊപ്പമാണ് മാത്യു പശുക്കളെ വളര്‍ത്തി കുടുംബത്തിന് കൈത്താങ്ങായിരുന്നത്.സംഭവത്തെ തുടര്‍ന്ന ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മാത്യുവിനെയും മാതാവിനെയും മൂലമറ്റത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡിസംബര്‍ മുപ്പത്തിയൊന്ന് രാത്രിയും ഒന്നാം തീയതി പുലര്‍ച്ചെയുമായാണ് പശുക്കള്‍ കൂട്ടത്തോടെ ചത്തത്. ഞായറാഴ്ച വൈകുന്നേരം പുതുവത്സരവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ പുറത്തു പോയിരുന്നു. രാത്രി എട്ടോടെ തിരിച്ചു വന്നതിനു ശേഷം പശുക്കള്‍ക്ക് തീറ്റ കൊടുത്തു. ഇതില്‍ മരച്ചീനിയുടെ തൊലിയും ഉള്‍പ്പെട്ടിരുന്നതായി പറയുന്നു. ഏതാനും സമയം കഴിഞ്ഞതോടെ പശുക്കള്‍ ഒന്നൊന്നായി തളര്‍ന്നു വീഴുകയും പിന്നീട് ചാകുകയുമായിരുന്നു. സംഭവമറിഞ്ഞ നാട്ടുകാര്‍ ഓടിയെത്തി. ഇവര്‍ വിവരം അറിയിച്ചത് പ്രകാരം വെറ്റിനറി ഡോക്ടര്‍മാരായ ഗദ്ദാഫി, ക്ലിന്റ്, സാനി, ജോര്‍ജിന്‍ എന്നിവര്‍ സ്ഥലത്തെത്തി മരുന്ന് നല്‍കിയെങ്കിലും, കുട്ടികളെയും ചേര്‍ത്ത 20ഓളം പശുക്കള്‍ ചത്തു.