ഞാൻ ലാലിൻറെ  അടുത്ത് ‘പാദ മുദ്രയുടെ’ കഥപറയുമ്പോൾ എന്റെ  മുഖത്തേക്ക് പോലും നോക്കിയില്ല! മോഹൻലാലിനെ ഈ ചിത്രത്തിൽ നായകനാക്കിയതിനെ കുറിച്ച്,സംവിധായകൻ 

മോഹൻലാലിൻറെ കരിയർ തിളങ്ങിയ ചിത്രങ്ങളിൽ ഒന്നായിരുന്നു പാദമുദ്ര, ഇപ്പോൾ ചിത്രത്തിൽ മോഹൻലാലിനെ കാസറ്റ് ചെയ്യ്തതിനെ കുറിച്ച് തുറന്നു പറയുകയാണ് സംവിധായകൻ സുകുമാരൻ, ഈ ചിത്രത്തിന്റെ നിർമാതാവ് അഗസ്റ്റിൻ ഇലഞ്ഞിപ്പള്ളി ഒരു കഥയുമായി എന്റെ അടുത്ത് വന്നു, എന്നാൽ എന്റെ കൈയിൽ ഒരു പഴയ കഥ ഉണ്ടായിരുന്നു ഞാൻ ഈക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹം ഓക്കേ പറഞ്ഞു, എനിക്ക് ഈ സിനിമയേക്കുറിച്ചു ഒരു ഗ്രാഹ്യവുമില്ല,

ഈ ചിത്രത്തിൽ ആദ്യം നെടുമുടി വേണുവിനെ ആയിരുന്നു നായകൻ ആയി തീരുമാനിച്ചത്, എന്നാൽ അത് വിജയിക്കില്ല എന്ന് നിർമാതാവ് പറഞ്ഞു മോഹൻലാൽ ആണെങ്കിൽ ഓക്കേ എന്ന്, എന്നാൽ പാദമുദ്രയിൽ മറ്റൊരു വേഷം നെടുമുടിക്ക് നൽകി, ചിത്രത്തിന്റെ കഥ പറയാൻ ലാലിൻറെ അടുത്ത് പോയിട്ട് അദേഹ൦ എന്റെ മുഖത്തേക്ക് പോലും നോക്കിയില്ല, ഒരുപക്ഷെ എന്നെ അറിയാത്തതുകൊണ്ടായിരിക്കും.

എന്നാൽ ഉടൻ ലാൽ പറഞ്ഞു ഈ പടം ചെയ്യാൻ പറ്റില്ല കാരണം എനിക്ക് ഒരുപാട് സിനിമകൾ ഉണ്ടെന്നു, എന്നാൽ ലാലിനോട് ഞാൻ പറഞ്ഞു ഒരു ജാരസന്തതിയുടെ ആത്മസംഘര്ഷത്തിന്റെ കഥയെന്ന്, അപ്പോൾ അദ്ദേഹം എന്നെ നോക്കിയിട്ടു പറഞ്ഞു ഞാൻ അഭിനയിക്കാമെന്ന്, അങ്ങനെയാണ് ലാൽ പാദമുദ്രയിൽ അഭിനയിച്ചത് സുകുമാരൻ പറയുന്നു.