നടന്‍ ഫഹദ് ഫാസില്‍ അന്യഭാഷകളില്‍ അഭിനയിച്ച് എല്ലാവരെയും ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. മലയാളത്തിലെ മറ്റ് സൂപ്പര്‍സ്റ്റാറുകളെ നോക്കിയാൽ അവർക്ക് വില്ലൻ വേഷങ്ങളോട് താല്പര്യമുണ്ടാകില്ല.എന്നാൽ ഫഹദ് ഫാസിൽ എന്ന സൂപ്പര്‍സ്റ്റാര്‍ അങ്ങനെയല്ല.നായകന്റെ കിരീടം തന്നെ വേണമെന്ന അതിമോഹമൊന്നുമില്ല. വില്ലൻ വേഷത്തിൽ നിറഞ്ഞാടി കയ്യടി വാങ്ങിയും, ചിലപ്പോഴൊക്കെ നായകനും മുകളില്‍ അഴിഞ്ഞാടിയുമുള്ള മുൻകാല ചരിത്രവുമുണ്ട് ഫഹദിന്. അടുത്തിടെ മാമന്നനിലെ ഫഹദിന്റെ വില്ലന്‍ വേഷം നായകനേക്കാള്‍ കൈയ്യടി നേടിയിരുന്നു. അതിന് മുമ്പേ തന്നെ ഫഫദ് ഇന്ത്യന്‍ ആസ്വാദകരെ മുഴുവന്‍ കൈയ്യിലെടുത്തത് പുഷ്പയിലെ വില്ലന്‍ ഭന്‍വര്‍ സിംഗ് ഷെഖാവത്തായിട്ടുള്ള പ്രകടനത്തിലൂടെയായിരുന്നു. അല്ലു അര്‍ജുന്‍ തലകുത്തി മറിഞ്ഞ പുഷ്പയില്‍ പ്രേക്ഷകരെ ഞെട്ടിച്ചിരുത്തിയത് എസ്പി ഭന്‍വര്‍ സിങ് ഷെഖാവത്ത തന്നെയായിയിരുന്നു. അല്ലു അര്‍ജുന്റെ മാസ്സിനോട് ഏറ്റുമുട്ടാന്‍ മറ്റൊരു കൊലമാസെന്ന് ചിന്തിച്ചിതിനാലാവാം അവിടെ ഫഹദ് ഫാസില്‍ വന്നെയെത്തിയത്. തിയറ്ററില്‍ പുഷ്പയെ എന്നപോലെ പ്രേക്ഷകരേയും കുറച്ചൊന്നുമല്ല ആ വില്ലന്‍ വെറുപ്പിച്ചിരുത്തിയത്. പുഷ്പയുടെ രണ്ടാം ഭാഗത്തിലും ഫഹദ് വില്ലനായി എത്തുന്നുണ്ട്. എന്നാല്‍ ചിത്രത്തിനായി താരം വാങ്ങിയ പ്രതിഫലം എത്രയാണെന്ന് അറിയുമോ? മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണ് ഫഹദിന് അന്യഭാഷയില്‍ നിന്നും ലഭിക്കുന്നത്. പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ ഫഹദിന് കൂടുതല്‍ സ്‌ക്രീന്‍ സ്‌പേസ് ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. മുഴുനീള വില്ലനായി ചിത്രത്തില്‍ താരമുണ്ടാവും.ആദ്യ ഭാഗത്തില്‍ അവസാന അരമണിക്കൂറിലാണ് ഫഹദ് ഫാസില്‍ എത്തുന്നത്. നായകനായ അല്ലു അര്‍ജുനെ പോലും വിറപ്പിച്ച വില്ലനായി ഫഹദ് മാറിയിരുന്നു. അതേസമയം ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ഫഹദ് ഫാസില്‍ വാങ്ങിയ പ്രതിഫലം എട്ട് കോടി രൂപയാണ്. ഈ ചിത്രത്തിന്റെ കഥാപാത്രത്തിന് പിന്തുടര്‍ച്ച ആവശ്യമാണ്. രണ്ടാം ഭാഗത്തില്‍ ശെഖാവത്തിന് കൂടുതല്‍ പ്രാധാന്യം ഉണ്ട. മാത്രമല്ല പുഷ്പയുടെയും ശെഖാവത്തിന്റെയും സംഘര്‍ഷത്തെ ചുറ്റിപ്പറ്റിയാണ് പുഷ്പ ടു മുന്നോട്ട് പോകുന്നതു . അതുകൊണ്ട് ആദ്യ ഭാഗത്തേത്തില്‍ നിന്ന് ഇരട്ടിയില്‍ അധികമാണ് ഫഹദ് രണ്ടാം ഭാഗത്തില്‍ പ്രതിഫലമായി മാറിയിരിക്കുന്നത്.ദക്ഷിണേന്ത്യന്‍ സിനിമാ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന വില്ലന്‍മാരിള്‍ ഒരാളായി ഫഹദ് മാറിയിരിക്കുകയാണ്. പുഷ്പ രണ്ടാം ഭാഗം ഒരുങ്ങുന്നത് ആദ്യത്തേതിനേക്കാള്‍ വമ്പന്‍ ബജറ്റിലാണ്. അതുകൊണ്ട് ഏറ്റവും മികച്ച താരങ്ങളെ തന്നെയാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നായകനായ അല്ലു അര്‍ജുന് 70 മുതല്‍ 100 കോടി രൂപയ്ക്ക് ഇടയിലാണ് പുഷ്പ ആദ്യ ഭാഗത്തില്‍ പ്രതിഫലമായി ലഭിച്ചത്. രണ്ടാം ഭാഗത്തില്‍ പ്രതിഫലം വര്‍ധിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഫഹദ് ആദ്യ ഭാഗത്തില്‍ മൂന്നര കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത്. ചിത്രം അടുത്ത വര്‍ഷം മാര്‍ച്ചില്‍ തിയേറ്ററില്‍ എത്തുമെന്നാണ് സൂചന.
ഫഹദ് പ്രതിഫല കാര്യത്തിലും മുമ്പന്‍ എന്ന പോലെ ആസ്തിയിലും ചില ആഡംബരത്തിലും മുമ്പനാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 15 മുതല്‍ ഇരുപത് മില്യണിന്റെ ഇടയിലാണ് ഫഹദിന്റെ ആസ്തിയെന്നാണ് റിപ്പോര്‍ട്ട്.മറ്റ് ഭാഷകളില്‍ അഭിനയിക്കുന്നതിലൂടെ കൂടുതല്‍ വരുമാനം താരത്തെ തേടിയെത്തുന്നുണ്ട്. ആഡംബര കാറുകളുടെ ശേഖരവും താരത്തിനുണ്ട്. പോര്‍ഷെയുടെ 911 കരേര എസ് നേരത്തെ ഫഹദ് സ്വന്തമാക്കിയ കാറാണ്. 1.84 കോടിയാണ് ഇതിന്റെ വില. 2.65 കോടി നല്‍കി ഇതേ കാര്‍ നേരത്തെ കസ്റ്റമൈസും ചെയ്തിരുന്നു. മേഴ്‌സിഡസ് ബെന്‍സിന്റെ ഇ ക്ലാസ്, റോഞ്ച് റോവര്‍ വോഗ് എന്നിവയും ഫഹദിന്റെ ശേഖരത്തിലുണ്ട്. വേഗിന് 2.35 കോടിയും, ഇ ക്ലാസിന് 70 ലക്ഷവുമാണ് വില. മാരി സെല്‍വരാജിന്റെ ‘മാമന്നന്‍’ എന്ന ചിത്രമാണ് ഫഹദ് ഫാസിലിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. തമിഴ്‌നാട്ടിലെ സവര്‍ണ ജാതിയില്‍ നിന്നുള്ള രത്‌നവേല്‍ എന്ന രാഷ്ട്രീയ നേതാവായി വില്ലന്‍ റോളിലാണ് മാമന്നനില്‍ ഫഹദ്. വടിവേലുവും ഉദയനിധി സ്റ്റാലിനും പ്രധാന റോളിലെത്തിയ മാമന്നനിലെ ഫഹദിന്റെ പെര്‍ഫോര്‍മന്‍സിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്. അന്‍വര്‍ റഷീദിന്റെ നിര്‍മാണത്തില്‍ രോമാഞ്ചം സംവിധായകന്‍ ജിത്തു മാധവന്‍ ഒരുക്കുന്ന ‘ആവേശം’ ആണ് ഫഹദിന്റെ പൂര്‍ത്തിയായ മറ്റൊരു സിനിമ. അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രമാണ് മലയാളത്തില്‍ ഫഹദ് ഇനി ചെയ്യുന്നത്.