ഇത്രയ്ക്ക് ചീപ് ഷോ വേണമായിരുന്നോ? ചക്കപ്പഴം സബിറ്റക്കെതിരെ പ്രേക്ഷകർ

പ്രേക്ഷകർക്ക്ഈ ഏറെ ഇഷ്ടപെട്ട പരമ്പരയാണ് ചക്കപ്പഴം, പരമ്പരയിലെ പ്രധാന താരങ്ങളിലൊരാളാണ് സബിറ്റ ജോര്‍ജ്. ഇത്രയും സുന്ദരിയായ അമ്മായിഅമ്മയോ എന്നായിരുന്നു പ്രേക്ഷകര്‍ സബിറ്റയെ ചോദിച്ചത്. മരുമകളോട് എല്ലാ കാര്യത്തിലും മത്സരിക്കുന്നുണ്ട് ഉത്തമന്റെ അമ്മ. അഭിനയ ജീവിതത്തെക്കുറിച്ചും…

പ്രേക്ഷകർക്ക്ഈ ഏറെ ഇഷ്ടപെട്ട പരമ്പരയാണ് ചക്കപ്പഴം, പരമ്പരയിലെ പ്രധാന താരങ്ങളിലൊരാളാണ് സബിറ്റ ജോര്‍ജ്. ഇത്രയും സുന്ദരിയായ അമ്മായിഅമ്മയോ എന്നായിരുന്നു പ്രേക്ഷകര്‍ സബിറ്റയെ ചോദിച്ചത്. മരുമകളോട് എല്ലാ കാര്യത്തിലും മത്സരിക്കുന്നുണ്ട് ഉത്തമന്റെ അമ്മ. അഭിനയ ജീവിതത്തെക്കുറിച്ചും വ്യക്തി ജീവിതത്തിലെ വിശേഷങ്ങളുമെല്ലാം പങ്കുവെച്ച്  സബിറ്റ നേരത്തെ എത്തിയിരുന്നു,  കോട്ടയം കടനാട് സ്വദേശിയാണ് സബിത. അമ്മ നഴ്സായി വിദേശത്തായിരുന്നു. അച്ഛമ്മയാണ് സബിതയെ വളര്‍ത്തിയത്. സ്‌കൂൾ-കോളജ് കാലമെല്ലാം ബോർഡിങ്ങിലും ഹോസ്റ്റലിലും ആയിരുന്നു. പിന്നീട് പഠനശേഷം ചെന്നൈ എയർപോർട്ടിൽ ജോലി ലഭിച്ചു. ആ സമയത്ത് ആയിരുന്നു താരത്തിന്റെ വിവാഹം, വിവാഹശേഷം അമേരിക്കയിൽ ആയിരുന്നു താരം.

സോഷ്യൽ മീഡിയ വഴി വിശേഷങ്ങൾ പങ്കിടുന്ന സബിറ്റയുടെ മിക്ക പോസ്റ്റുകളും ചിത്രങ്ങളും അതിവേഗം ആണ് വൈറൽ ആകുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് മകനെ കുറിച്ചെഴുതിയ വാക്കുകൾ അൽപ്പം നൊമ്ബരം ഉണർത്തുന്ന ഒന്നായിരുന്നു. മകന്റെ ഓർമ്മകളെ കുറിച്ചാണ് സബിറ്റ അന്ന് എഴുതിയത് എങ്കിൽ ഇന്ന്, സഹപ്രവർത്തകൻ രാഹുലിന്റെ വേര്പാടിനെകുറിച്ചാണ് നടി തുറന്നെഴുതിയത്.സിനിമാ സഹസംവിധായകന്‍ ആണ് ആര്‍ രാഹുല്‍. കഴിഞ്ഞദിവസമാണ് മരിച്ച നിലയില്‍ അദ്ദേഹത്തെ കണ്ടെത്തുന്നത്.

കൊച്ചിയിലെ മരടിലെ ഹോട്ടല്‍ മുറിയില്‍ രാവിലെ തൂങ്ങി മരിച്ച നിലയില്‍ ആണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഭ്രമം എന്ന സിനിമയുടെ ചിത്രീകരണത്തിന് കൊച്ചിയിലെത്തിയതായിരുന്നു രാഹുൽ. രാഹുലിന്റെ അപ്രതീക്ഷിത മരണവാർത്ത സുഹൃത്തുകൾക്ക് ഇപ്പോഴും അംഗീകരിക്കാം കഴിഞ്ഞിട്ടില്ല.ഇന്നലെ ഈ സമയത്ത് ജീവനോട് ഉണ്ടായിരുന്ന നീ ഇന്ന് വെറും ചാരം മനുഷ്യന്റെ കാര്യം ഇത്രമേ ഉള്ളൂ എന്നും സബിറ്റ പോസ്റ്റിലൂടെ പറഞ്ഞു. എന്നാൽ ചില ആളുകൾ സബിറ്റയുടെ പോസ്റ്റിനു എതിരെ തിരിഞ്ഞിരിക്കുകയാണ്‌. ഈ ഫോട്ടോ അനാവശ്യ ഷോ ആയിപ്പോയി.. ചീപ്പ് ഷോ … ഇത് കേരളമാണ്.. തമിഴ്നാടോ ആന്ധ്രയോ അല്ല എന്നുതുടങ്ങിയ കമന്റുകൾ ആണ് ഇപ്പോൾ താരത്തിന് ലഭിക്കുന്നത്..

രണ്ടു മക്കൾ ആയിരുന്നു സബിറ്റയ്ക്ക്, മൂത്ത മകൻ മാക്‌സ്‌വെൽ ജനനസമയത്തുണ്ടായ ഒരു ഹെഡ് ഇഞ്ചുറി മൂലം ഭിന്നശേഷിക്കാരനായി മാറി.സബീറ്റയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം അത് തന്നെയാണ്, പത്തുവർഷം മുൻപാണ് സബിറ്റ വിവാഹമോചനം നേടിയത്.