‘വര്‍ഗീയ വാദം, തൊഴുത്തില്‍ കുത്ത്, ഡീഗ്രേഡിങ്’ ഇനി ഫാന്‍സ് ഷോ ഇല്ല; തീരുമാനവുമായി ഫിയോക്ക്

സൂപ്പര്‍ താര സിനിമകളുടെ ഫാന്‍സ് ഷോകള്‍ നിരോധിക്കുമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക്ക്. വര്‍ഗീയ വാദം, തൊഴുത്തില്‍ കുത്ത്, ഡീഗ്രേഡിങ് എന്നിവയാണ് ഫാന്‍സ് ഷോകള്‍ കൊണ്ട് നടക്കുന്നതെന്നാണ് സംഘടനയുടെ കണ്ടെത്തല്‍. ഇതുകൊണ്ട് സിനിമാ വ്യവസായത്തിന്…

സൂപ്പര്‍ താര സിനിമകളുടെ ഫാന്‍സ് ഷോകള്‍ നിരോധിക്കുമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക്ക്. വര്‍ഗീയ വാദം, തൊഴുത്തില്‍ കുത്ത്, ഡീഗ്രേഡിങ് എന്നിവയാണ് ഫാന്‍സ് ഷോകള്‍ കൊണ്ട് നടക്കുന്നതെന്നാണ് സംഘടനയുടെ കണ്ടെത്തല്‍. ഇതുകൊണ്ട് സിനിമാ വ്യവസായത്തിന് ഇത് യാതൊരു ഗുണവും ചെയ്യുന്നില്ല എന്നും ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ അറിയിച്ചു. അതേസമയം മാര്‍ച്ച് 29ന് നടക്കുന്ന ജനറല്‍ ബോഡിയ്ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം എന്നും അദ്ദേഹം പറഞ്ഞു. തിയേറ്ററുകളില്‍ പ്രേക്ഷകര്‍ വരാത്തതിന്റെ പ്രധാന കാരണം ഫാന്‍സ് ഷോകള്‍ക്ക് ശേഷം നല്‍കുന്ന മോശം പ്രതികരണമാണ്. ഫാന്‍സ് ഷോകള്‍ നിരോധിക്കണം എന്ന നിലപാടിലാണ് എക്‌സിക്യൂട്ടീവ്.

വരാനിരിക്കുന്ന ചിത്രങ്ങളില്‍ സിനിമയ്ക്കുണ്ടാകുന്ന ഡീഗ്രേഡിങ് ഫാന്‍സ് ഷോ നിര്‍ത്തലാക്കുന്നതോടെ ഒരു പരിധിവരെ തടയാന്‍ കഴിയും എന്ന പ്രതീക്ഷിയിലുമാണ് സംഘടന. ബി ഉണ്ണികൃഷ്ണന്‍- മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്റെ റിലീസിന് പിന്നാലെയും സമൂഹ മാധ്യമങ്ങളിലൂടെ മോശം പ്രതികരണങ്ങള്‍ വന്നിരുന്നു. സിനിമയ്ക്ക് നേരെ വരുന്ന ആക്രമണങ്ങള്‍ക്ക് എതിരെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ രംഗത്ത് വരുകയും ചെയ്തിരുന്നു.