അന്ന് എന്നെയും മണിയൻപിള്ള രാജുവിനെയും പലരും പുച്ഛത്തോടെയാണ് പറഞ്ഞയച്ചത്!

താര സംഘടനയായ ‘അമ്മ’ യ്ക്ക് രൂപം കൊടുക്കാൻ വേണ്ടി ഏറ്റവും കൂടുതൽ പ്രയത്നിച്ച ആളുകളിൽ ഒരാൾ ആണ് ഗണേഷ് കുമാർ. ഒരു പക്ഷെ അമ്മയ്ക്ക് വേണ്ടി കഷ്ട്ടപെട്ട ചുരുക്കം ചിലരിൽ ഒരാൾ ആണ് ഗണേഷ്.…

ganesh kumar about amma

താര സംഘടനയായ ‘അമ്മ’ യ്ക്ക് രൂപം കൊടുക്കാൻ വേണ്ടി ഏറ്റവും കൂടുതൽ പ്രയത്നിച്ച ആളുകളിൽ ഒരാൾ ആണ് ഗണേഷ് കുമാർ. ഒരു പക്ഷെ അമ്മയ്ക്ക് വേണ്ടി കഷ്ട്ടപെട്ട ചുരുക്കം ചിലരിൽ ഒരാൾ ആണ് ഗണേഷ്. എന്നാൽ അമ്മയുടെ മുഴുവൻ ഭാരവാഹിത്വത്തിൽ നിന്നും താൻ പൂർണ്ണമായും ഒഴിയുകയാണെന്ന് പറഞ്ഞിരിക്കുകയാണ് ഗണേഷ് ഇപ്പോൾ. ഇനി താൻ ഭാരവാഹിത്വത്തിലേക്കു മല്‍സരിക്കില്ല എന്നും താരം പറഞ്ഞു. ഈ മാറ്റം ആരോടും ഒരു തരത്തിലും ഉള്ള പിണക്കം ഉണ്ടായിട്ടല്ല എന്നും സിനിമയിലും രാഷ്ട്രീയത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടിയാണെന്നും താരം പറഞ്ഞു. ഗണേഷ് കുമാറിന്റെ വാക്കുകൾ,

‘അമ്മ സംഘടനക്ക് രൂപം കൊടുക്കാന്‍ ഏറ്റവുമധികം പ്രയത്നിച്ചത് ഞാനും മണിയന്‍പിള്ള രാജുവും ആണ്. ഞങ്ങൾ രണ്ടു പേരും ചേർന്ന് ഞങ്ങളുടെ വാഹനത്തിൽ സ്വന്തം ചിലവിൽ ആണ് അഭിനേതാക്കളുടെ വീടുകളിൽ എല്ലാം പോയി അവരോട് സംഘടനയെ പറ്റി സംസാരിക്കുന്നത്. 2500 രൂപ ആയിരുന്നു അന്നത്തെ അംഗത്വ ഫീസ്. പലരുടെയും ഭാഗത്ത് നിന്നും നല്ല പെരുമാറ്റങ്ങൾ ഉണ്ടായെങ്കിലും ചിലർ ഞങ്ങളെ പുശ്ചത്തോടെയാണ് പറഞ്ഞു വിട്ടത്.

എല്ലാവരുടെയും വീട്ടിൽ പോയി അവരെയൊക്കെ നേരിൽ കണ്ടു സംസാരിച്ചതാണ് അംഗങ്ങൾ ആക്കിയത്. എന്നാൽ ‘അമ്മ എഴുതുന്ന ചരിത്രത്തിൽ എന്തായിരിക്കും എഴുതാൻ പോകുന്നത് എന്ന് എനിക്ക് അറിയില്ല. സംഘടന വളർന്നപ്പോൾ അന്ന് പുശ്ചിച്ചവർ എല്ലാം അമ്മയിൽ അംഗത്വം എടുത്ത്. വേണു നാഗവള്ളി, എം ജി സോമന്‍, ഇവരെല്ലാം ആത്മാര്‍ഥമായി ആണ് സംഘടനയ്ക്ക് വേണ്ടി ഞങ്ങളോട് സഹകരിച്ചത് എന്നും ഗണേഷ് കുമാർ പറഞ്ഞു. ഇന്ന് അമ്മയിൽ തന്നെ അഭിപ്രായ വ്യത്യാസങ്ങൾ ഒരുപാട് ഉണ്ടെന്നു വാർത്തകളിൽ കൂടി തന്നെ ജനങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ ആണ്. സംഘടനയ്ക്ക് അകത്ത് തന്നെ ചേരികൾ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.