‘പാലേരി മാണിക്യ’ത്തിൽ മമ്മൂക്കയെ ആലോചിച്ചതുപോലുമില്ല അദ്ദേഹം ചോദിച്ചു വാങ്ങിയ വേഷം, ഇർഷാദ് 

മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങളിൽ ഒരു ചിത്രമാണ് പാലേരി മാണിക്യം, ചിത്രത്തിൽ എല്ലാം പുതുമുഖ താരങ്ങളെ ആയിരുന്നു സംവിധായകൻ രഞ്ജിത്ത് നോക്കിയതെന്നു നടൻ ഇർഷാദ് അലി പറയുന്നു, സിനിമയിൽ മമ്മൂക്കയെ ആയിരുന്നില്ല നായകൻ ആയി രഞ്ജിത്തേട്ടൻ…

മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങളിൽ ഒരു ചിത്രമാണ് പാലേരി മാണിക്യം, ചിത്രത്തിൽ എല്ലാം പുതുമുഖ താരങ്ങളെ ആയിരുന്നു സംവിധായകൻ രഞ്ജിത്ത് നോക്കിയതെന്നു നടൻ ഇർഷാദ് അലി പറയുന്നു, സിനിമയിൽ മമ്മൂക്കയെ ആയിരുന്നില്ല നായകൻ ആയി രഞ്ജിത്തേട്ടൻ നോക്കിയത് , എന്നാൽ ചിത്രത്തിലെ മൂന്നു വേഷവും മമ്മൂക്ക ചോദിച്ചു വാങ്ങിയ വേഷമാണ് നടൻ ഇർഷാദ് അലി മാതൃഭൂമി ന്യൂസിന്റെ അഭിമുഖ്ത്തിൽ പറയുന്നു.

ഈ കാര്യം പറഞ്ഞത് ഞങ്ങളോടെ അദ്ദേഹം തന്നെയാണ്, രാജിത്തേട്ടൻ പാലേരി മാണിക്യം എന്ന സിനിമ ചെയ്യാൻ  തീരുമാനിച്ച സമയത്തു മമ്മൂക്ക അദ്ദേഹത്തെ ഫോണിൽ വിളിച്ചു ചോദിച്ചു ഈ ചിത്രത്തിൽ നമ്മൾക്ക് എന്താണ് വേഷമെന്നു അതിനെ രഞ്ജിത്തേട്ടൻ പറഞ്ഞു മമ്മൂക്ക ഈ പടത്തിൽ ഇല്ലെന്നു,

എന്നാൽ ഉടൻ മമ്മൂക്ക പറഞ്ഞു ആര് പറഞ്ഞു ഞാൻ ഇതിൽ ഉണ്ട്, അങ്ങനെയാണ് ചിത്രത്തിലെ മൂന്ന് കഥാപാത്രങ്ങളെയും അദ്ദേഹം ഏറ്റെടുത്തത്, അതുപോലെ രഞ്ജിത്തേട്ടൻ പറഞ്ഞു ഈ ചിത്രം രാജീവിന്റെ  ഒരു നോവൽ ആണെന്ന് അത് മമ്മൂക്ക വായിക്കുകയും ചെയ്യ്തു.അതുപോലെ ചിത്രത്തിലെ അഹമ്മദ് ഹാജി എന്ന കഥപാത്രം മമ്മൂക്കക്ക് മാത്രമേ ചെയ്യാൻ കഴിയൂ അതാ ചിത്രം കണ്ടപ്പോൾ മനസിലായി ,  ഇർഷാദ് പറഞ്ഞു.