സസ്‌പെൻസുമല്ല, ത്രില്ലറുമല്ല: നേരിനെക്കുറിച്ച് ജീത്തു ജോസഫ്

മലയാളത്തിൽ ത്രില്ലർ സിനിമകള്‍ ഒരുക്കാന്‍ ഏറ്റവും മിടുക്കനായ  സംവിധായകൻ ആരെന്ന ചോദ്യത്തിന് ഭൂരിഭാഗം സിനിമാപ്രേമികളും പറയുന്ന മറുപടി എതി നിൽക്കുന്നത്  ഒരു പേരിലേക്കാണ് .ജിത്തു ജോസഫ് എന്ന പേരാണ് അത്.2007ൽ ഡിറ്റക്ടിവിൽ തുടങ്ങി മെമ്മറിസ്…

മലയാളത്തിൽ ത്രില്ലർ സിനിമകള്‍ ഒരുക്കാന്‍ ഏറ്റവും മിടുക്കനായ  സംവിധായകൻ ആരെന്ന ചോദ്യത്തിന് ഭൂരിഭാഗം സിനിമാപ്രേമികളും പറയുന്ന മറുപടി എതി നിൽക്കുന്നത്  ഒരു പേരിലേക്കാണ് .ജിത്തു ജോസഫ് എന്ന പേരാണ് അത്.2007ൽ ഡിറ്റക്ടിവിൽ തുടങ്ങി മെമ്മറിസ് ഹിന്ദിയിൽ ദി ബോഡി, ദൃശ്യം , അന്താക്ഷരി,12th മാന്  കൂമൻ തുടങ്ങി ത്രില്ലർ നിരയിൽ ഒരുപാടുണ്ടെങ്കിലും   ജീത്തു ജോസഫിന്റെ ദൃശ്യം എന്ന  ഒരൊറ്റ ചിത്രം നേടിയ അഭൂതപൂര്‍വ്വമായ സ്വീകാര്യത തന്നെയാണ് അതിന് കാരണം.അത് കൊണ്ട് തന്നെ മോഹൻ ലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിൽ സിനിമാ പ്രേമികൾക്കുള്ള പ്രതീക്ഷ ചെറുതൊന്നുമല്ല.അദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രമാണ് നേര്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. മോഹൻലാൽ-ജീത്തു ജോസഫ് കോമ്പോ വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പറഞ്ഞ് ജീത്തു ജോസഫ് തന്നെ എത്തിയിരിക്കുകയാണ്. നേര് ഒരു ത്രില്ലർ അല്ലെന്നും സസ്‌പെൻസ് ഇല്ലാത്ത ചിത്രമാണിതെന്നും ജീത്തു ജോസഫ് പറഞ്ഞു. ഒരു കോർട്ട് റൂം ഡ്രാമയാണ് ചിത്രമെന്നും ജീത്തു ജോശപ് റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഒരു യഥാർത്ഥ സംഭമല്ല ചിത്രമെന്നും എന്നാൽ നമുക്ക് ചുറ്റും നടക്കുന്ന ചെറിയ ചെറിയ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ചിത്രമാണിതെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.ദൃശ്യം 2 ൽ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേരിൻറെ തിരക്കഥ രചിച്ചിരിക്കുന്നത്. ജീത്തുവിൻറെ ആവശ്യപ്രകാരമാണ്  ശാന്തി മായാദേവി ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ജീത്തുവിന്റെ വാക്കുകൾ ഇങ്ങനെ, ‘ശാന്തിയെ ഞാൻ ആദ്യം പരിചയപ്പെടുന്നത് റാമിൽ അഭിനയിക്കാൻ എത്തിയപ്പോഴാണ്. പിന്നീട് ദൃശ്യം 2 വന്നപ്പോൾ അതിലെ കോടതി രംഗങ്ങൾ കൂടുതൽ റിയലിസ്റ്റിക് ആയി അവതരിപ്പിച്ചാൽ നന്നാവുമെന്ന് തോന്നി. പ്രത്യേകിച്ച് അവിടെ ഉപയോഗിക്കുന്ന ഭാഷ. അത് ശാന്തിയോടാണ് ഒന്ന് ശരിയാക്കി തരാമോ എന്ന് ഞാൻ ചോദിച്ചത്. അതിനുശേഷമാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചുകൂടേയെന്ന് ശാന്തിയോട് ചോദിച്ചത്.

ദൃശ്യം 2 ൻറെ സെറ്റിൽ വച്ച് ശാന്തി പല കേസുകളെക്കുറിച്ചും പറയുമായിരുന്നു. ഞാനൊരു സാഹചര്യത്തക്കുറിച്ച് പറഞ്ഞു. അതിൽ നിന്ന് ഒരു ആശയമുണ്ടായി. ഈ സിനിമയിലെ പല കാര്യങ്ങൾ നമ്മൾ ചുറ്റുവട്ടത്ത് കണ്ടിട്ടുള്ളതാണ്. ഒരു യഥാർഥ സംഭവം എന്ന് പറയാൻ പറ്റില്ല. മറിച്ച് പല ചെറിയ ചെറിയ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചിത്രമെന്ന് പറയാം. ശാന്തിയോട് ഇത് എഴുതാൻ ആവശ്യപ്പെട്ടതും ഞാനാണ്.’ശാന്തി തിരക്കുള്ള ഒരു അഭിഭാഷകയാണ്. രണ്ട് വർഷമെടുത്താണ് തിരക്കഥ പൂർത്തിയായത്. ഇതൊരു കോർട്ട് റൂം ഡ്രാമയാണ്. ഇതിനകത്ത് ഒരു സസ്‌പെൻസുമില്ല. ഇതൊരു ത്രില്ലർ ഒന്നുമല്ല. ഒരു കേസ്. കേസ് എന്താണെന്ന് പ്രേക്ഷകർക്ക് അറിയാം. ആരാണ് കുറ്റവാളിയെന്ന് അറിയാം. പക്ഷേ ഇത്തരം ഒരു കേസ് കൊടതിയിൽ ചെയ്യുമ്പോൾ അവിടെ എന്തൊക്കെ സംഭവിക്കുന്നു. ഏതൊക്കെ രീതിയിൽ കൃത്രിമത്വം നടക്കാം. ഏതൊക്കെ രീതിയിൽ പോരാട്ടം നടത്തേണ്ടിവരും. കോടതി നടപടിക്രമങ്ങൾ പരമാവധി കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. ഒരു ഇമോഷണൽ ഡ്രാമയാണ് ഈ സിനിമ’, ജീത്തു ജോസഫ് പറഞ്ഞു.കോടതി നടപടികൾ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ഈ ചിത്രം കഥാഗതിയിൽ നിരവധി പുതുമകളും വഴിത്തിരിവും സമ്മാനിക്കും. മോഹൻലാലിന് പുറമേ പ്രിയാമണി, അന ശ്വരരാജൻ,ജഗദീഷ്, സിദിഖ്, നന്ദു, ശ്രീധന്യ, മാത്യു വർഗീസ്, കലേഷ്, ശാന്തി മായാദേവി.ഗണേഷ് കുമാർ, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, രമാദേവി, രശ്മി അനിൽ ,ഡോ.പ്രശാന്ത് തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ  അണിനിരക്കുന്നു.മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും പ്രിയാമണിയും ഒന്നിക്കുന്ന ചിത്ര കൂടിയാണിത്.  വിനായക് ശശികുമാറിൻറെ  വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു. സതീഷ്‌ക്കുറുപ്പ് ഛായാഗ്രഹണവും – വി.എസ്.വിനായക് എഡിറ്റിംഗും നിർവ്വഹിക്കുന്നു.