ആ വാർത്ത അറിഞ്ഞപ്പോൾ തന്നെ ഞാൻ ഹോസ്പിറ്റലിലേക്ക് പോയിരുന്നു

ജോമോളെ അറിയാത്ത മലയാളി സിനിമ പ്രേമികൾ കുറവാണ്. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിലും ഇന്നും താരത്തിനോടുള്ള പഴയ സ്നേഹം ആരാധകർ കാത്ത് സൂക്ഷിക്കുന്നുണ്ട്. ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ…

ജോമോളെ അറിയാത്ത മലയാളി സിനിമ പ്രേമികൾ കുറവാണ്. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിലും ഇന്നും താരത്തിനോടുള്ള പഴയ സ്നേഹം ആരാധകർ കാത്ത് സൂക്ഷിക്കുന്നുണ്ട്. ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ടാണ് ജോമോൾ സിനിമയിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം നായികയായി സ്നേഹം എന്ന ജയറാം ചിത്രത്തിൽ കൂടിയാണ് വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ശേഷം നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമായ താരം മയിൽപ്പീലിക്കാവ്, പഞ്ചാബി ഹൌസ്, നിറം എന്നീ ചിത്രങ്ങളിൽ എല്ലാം ശ്രദ്ധേയമായ വേഷം ചെയ്തു. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിന്ന താരം ഇപ്പോൾ വീണ്ടും തന്റെ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്.

എന്നാൽ അഭിനയത്തിൽ കൂടി അല്ല, സബ് ടൈറ്റിലിംഗിൽ കൂടിയാണ് താരം തന്റെ തിരിച്ച് വരവ് നടത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ജിഷ്ണുവുമായുളള തന്റെ സൗഹൃദത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ജോമോൾ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞാനും ജിഷ്ണുവും തമ്മിൽ വളരെ അടുത്ത സൗഹൃദം  ആയിരുന്നു ഉണ്ടായിരുന്നത്. ജിഷ്ണുവിന്റെ കുറുപ്പുകൾക്ക് എല്ലാം ഞാൻ കമെന്റ് ചെയ്യുമായിരുന്നു. എന്നാൽ ഒരിക്കൽ പോലും ഞങ്ങൾ നേരിട്ട് കണ്ടിട്ടില്ല. ജിഷ്ണുവിന്റെ എഴുത്തുകൾക് ഒക്കെ എനിക്ക് ഒരുപാട്ഇഷ്ട്ടമായിരുന്നു . അതെല്ലാം ഞാൻ ജിഷ്ണുവിനോട് പറഞ്ഞിട്ടുമുണ്ട്.

എന്നാൽ ഒരിക്കൽ പോലും ഞങ്ങൾ നേരിൽ കണ്ടിട്ടില്ല. ഞാൻ ആദ്യമായി ജിഷ്ണുവിനെ കാണുന്നത് ജിഷ്ണു മറിച്ച് കിടക്കുന്നത് ആയിരുന്നു. സഹിക്കാൻ പറ്റാത്ത കാഴ്ച ആയിരുന്നു അത്. ജിഷ്ണുവിന്റെ മരണവിവരം അറിഞ്ഞു ഞാൻ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. അവിടെ വെച്ചാണ് ഞാൻ ജിഷ്ണുവിനെ ആദ്യമായി കാണുന്നത് എന്നും ജോമോൾ പറയുന്നു. ജിഷ്ണു വളരെ നല്ല ഒരു കലാകാരൻ ആയിരുന്നു എന്നും അദ്ദേഹത്തിന്റെ വിയോഗം ഒരു വലിയ നഷ്ട്ടം ആയിരുന്നു എന്നും ജോമോൾ പറയുന്നു.