യാതൊരു ഹൈപ്പുമില്ലാതെ ഒരു തെന്നലായി വന്നു കൊടുംകാറ്റായി മാറിയ ഒരു ചിത്രമാണ് കണ്ണൂര്‍ സ്‍ക്വാഡ്. അക്ഷരാര്‍ഥത്തില്‍ ബോക്സ് ഓഫീസ് റിപ്പോര്‍ട്ടും അങ്ങനെ തന്നെയാണ് കാണിക്കുന്നത്.ആഗോളതലത്തില്‍ കണ്ണൂര്‍ സ്‍ക്വാഡ് 50 കോടി കടന്നിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. കനത്ത മഴയിലും പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ചിത്രമായ കണ്ണൂര്‍ സ്‍ക്വാഡിലൂടെ മമ്മൂട്ടി ആറാം പ്രാവശ്യം 50 കോടി ക്ലബ് എന്ന റെക്കോര്‍ഡ് നേട്ടത്തില്‍ എത്തിയിരിക്കുകയാണ്.. റിലീസിന് കണ്ണൂര്‍ സ്‍ക്വാഡ് 2.40 കോടി രൂപ നേടിയാണ് ബോക്സ് ഓഫീസില്‍ കുതിപ്പിന് തുടക്കമിട്ടത്. കൊച്ചിയിലെ മുൾട്ടിപ്ലെസ്ഉകളിൽ മാത്രം ഒരു കോടിയിലേറെ കളക്ഷൻ നേടിയിരുന്നു.പടിപടിയായി ഉയര്‍ന്ന് ഇപ്പോള്‍ 50 കോടി രൂപയിലധികം നേടിയിരിക്കുന്നു എന്നത് അധികം ഹൈപ്പില്ലാതെ എത്തിയ ചിത്രം എന്ന നിലയില്‍ വമ്പൻ വിജയമാണ്. മമ്മൂട്ടി നിറഞ്ഞു നില്‍ക്കുന്ന ത്രില്ലര്‍ ചിത്രം എന്ന നിലയില്‍ നേട്ടം ആരാധകരെ ആവേശത്തിലുമാക്കുന്നു. നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ എത്തിയ ചിത്രമാണ് കണ്ണൂര്‍ സ്‍ക്വാഡ്. റോബി വര്‍ഗീസ് രാജാണ് സംവിധാനം. മുഹമ്മദ് ഷാഫിക്കൊപ്പം കണ്ണൂര്‍ സ്‍ക്വാഡിന്റെ തിരക്കഥാ രചനയില്‍ നടൻ റോണി ഡേവിഡ് രാജും പങ്കാളിയപ്പോള്‍ മികച്ച ഒരു ത്രില്ലര്‍ ചിത്രമായിരിക്കുന്നു കണ്ണൂര്‍ സ്‍ക്വാഡ്. കണ്ണൂര്‍ സ്‍ക്വാഡിന്റെ വിതരണം വേഫെറര്‍ ഫിലിംസും ആണ്. ജോര്‍ജ് മാര്‍ട്ടിൻ എന്ന നായക കഥാപാത്രമായിട്ടാണ് കണ്ണൂര്‍ സ്ക്വാഡില്‍ മമ്മൂട്ടി എത്തിയത്. കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പറമ്പോല്‍, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങളും മമ്മൂട്ടിക്കൊപ്പം കണ്ണൂര്‍ സ്‍ക്വാഡില്‍ എത്തിയിരുന്നു. മാത്രവുമല്ല കണ്ണൂര്‍ സ്‍ക്വാഡില്‍ ഓരോ കഥാപാത്രവും വ്യക്തിത്വമുള്ളതുമാണ്.
കേസ് അന്വേഷണമാണ് കണ്ണൂര്‍ സ്‍ക്വാഡ് സിനിമയില്‍ ഉദ്വേഗജനകമാക്കുന്ന പ്രധാനപ്പെട്ട ഒരു ഘടകമായി മാറിയിരിക്കുന്നതെന്നാണ് ചിത്രം കണ്ടവര്‍ പറയുന്നത്. യഥാർത്ഥ കണ്ണൂർ സ്ക്വാഡ് അംഗങ്ങൾ അന്വേഷിച്ച കാസർകോട് തൃക്കരിപ്പൂരിലെ സലാം ഹാജി വധക്കേസിനെ ആസ്പദമാക്കിയാണ് റോബി വർഗീസ് രാജ് കണ്ണൂർ സ്ക്വാഡ് ഒരുക്കിയിരിക്കുന്നത്. അതെ സമയം ചിത്രത്തെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് അഭിനേതാവും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ. സോഷ്യൽ മീഡിയയിലൂടെയാണ് വിനീതിന്റെ പ്രതികരണം.മമ്മൂട്ടിയുടെ അഭിനേതാവെന്ന നിലയിലെ പ്രകടനത്തെക്കുറിച്ചും, മികച്ച സിനിമകളുടെ തിരഞ്ഞെടുപ്പിനെക്കുറിച്ചും മമ്മൂട്ടി കമ്പനിയെ ഇത്രയും നിലവാരമുള്ള സിനിമകൾ നിർമ്മിക്കുന്ന ബ്രാൻഡാക്കി മാറ്റിയ രീതിയെക്കുറിച്ചും പറയാൻ ത്നിക്ക് വാക്കുകളില്ല എന്ന്നാണ് വിനീത് കുറിച്ചിരിക്കുന്നത്.അതോടൊപ്പം സംവിധായകൻ റോബി ഡേവിഡ്പ്രി രാജനെയും സഹാതിരക്കഥാകൃത്തും നടനുമായ ഡോക്ടർ റോണി ഡേവിഡ്യ രാജിനെയും വിനീത് പ്രശംസിക്കുന്നുണ്ട്. മികച്ച സംഗീതമൊരുക്കിയ സുഷിശ്യാമിനെയും ഒപ്പം കണ്ണൂർ സ്‌ക്വാഡിന്റെ മൊത്തം ടീമിനും തന്റെ ആശംസകൾ അറിയിച്ചിട്ടുണ്ട് വിനീത് ശ്രീനിവാസൻ. അതോടൊപ്പം നടി കല്യാണി പ്രിയദർശൻ സിനിമ കണ്ടതിന് ശേഷം തന്റെ ട്വിറ്റർ അക്കൗണ്ടിൽ കണ്ണൂർ സ്‌ക്വാഡ് കണ്ടെന്നും പൊളി പടമാണെന്നും പടം തീ പാറിക്കുന്ന ഒന്നെന്നും കുറിച്ചു. എന്തായാലും എല്ലാത്തരം പ്രേക്ഷകരുടെയും മനം കവർന്ന് പ്രേക്ഷക പ്രശംസയിലൂടെ മുന്നേറുകയാണ് കണ്ണൂർ സ്‌ക്വാഡ്.