കണ്ണൂര്‍ സ്‌ക്വാഡ്‌ന്റെ ബഡ്ജറ്റ് 32 കോടി!!

മമ്മൂട്ടി നായകനാകുന്ന പോലീസ് സ്റ്റോറി കണ്ണൂര്‍ സ്‌ക്വാഡ് തീയ്യേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. എഎസ്‌ഐ ജോര്‍ജ് മാര്‍ട്ടിന്‍ ആയി കണ്ണൂര്‍ സ്‌ക്വാഡില്‍ തകര്‍ക്കുകയാണ്. ഒരു മുഴു നീള ത്രില്ലറാണ് കണ്ണൂര്‍ സ്‌ക്വാഡ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. പ്രേക്ഷക പ്രതികരണത്തോടെ…

മമ്മൂട്ടി നായകനാകുന്ന പോലീസ് സ്റ്റോറി കണ്ണൂര്‍ സ്‌ക്വാഡ് തീയ്യേറ്ററുകളില്‍
എത്തിയിരിക്കുകയാണ്. എഎസ്‌ഐ ജോര്‍ജ് മാര്‍ട്ടിന്‍ ആയി കണ്ണൂര്‍ സ്‌ക്വാഡില്‍ തകര്‍ക്കുകയാണ്. ഒരു മുഴു നീള ത്രില്ലറാണ് കണ്ണൂര്‍ സ്‌ക്വാഡ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.

പ്രേക്ഷക പ്രതികരണത്തോടെ തിയ്യറ്ററില്‍ നിറഞ്ഞ സദസ്സില്‍ മുന്നേറുകയാണ് ചിത്രം. റിലീസ് ചെയ്ത് ഒമ്പത് ദിവസം പിന്നിടുമ്പോഴേയ്ക്കും 50 കോടി കടന്നാണ് സിനിമയുടെ യാത്ര. ‘ദൃശ്യ’ത്തെ പിന്നിലാക്കിയിരിക്കുകയാണ് കണ്ണൂര്‍ സ്‌ക്വാഡ്.
റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’. മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിജയരാഘവന്‍, റോണി ഡേവിഡ് രാജ്, കിഷോര്‍ കുമാര്‍ ജി, ശബരീഷ് വര്‍മ്മ, സണ്ണി വെയ്ന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്.

മലയാള സിനിമകളില്‍ ആഗോള തലത്തില്‍ മികച്ച കളക്ഷന്‍ നേടുന്ന ആദ്യ പത്തിലും കണ്ണൂര്‍ സ്‌ക്വാഡ് ഇടംപിടിച്ചു. ആഗോളതലത്തില്‍ 30 കോടിയും 60 കോടിയും സിനിമ സ്വന്തമാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ബജറ്റ് പുറത്തുവന്നിരിക്കുകയാണ്. 30-32 കോടി രൂപയാണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ ബഡ്ജറ്റ്. നടനും തിരക്കഥാകൃത്തുമായ റോണിയാണ് സിനിമയുടെ നിര്‍മാണ ചിലവ് വെളിപ്പെടുത്തിയത്.

കണ്ണൂര്‍ സ്‌ക്വാഡ്‌ന്റെ ബഡ്ജറ്റ് പങ്കുവച്ചുള്ള ജില്‍ ജോയി പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. അങ്ങനെ കണ്ണൂര്‍ സ്‌ക്വാഡ്‌ന്റെ ബഡ്ജറ്റ് പുറത്ത് വന്നു..നടനും തിരക്കഥാകൃത്തുമായ റോണിയാണ് സിനിമയുടെ നിര്‍മാണ ചിലവ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്..

30-32 കോടി രൂപയാണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ ബഡ്ജറ്റ്.. ഇന്ത്യയിലെ പല സ്ഥലങ്ങളില്‍ വെച്ചുള്ള ഷൂട്ടിംഗ് ആണ് ഇത്ര വലിയ തുക സിനിമയ്ക്ക് മുടക്ക് മുതല്‍ വരാന്‍ കാരണം എന്നും റോണി പറഞ്ഞു..

ഒരു പുതുമുഖ സംവിധായകനെ വിശ്വസിച്ച് 32 കോടി മുടക്കി ഒരു ക്വാളിറ്റി ചിത്രം ചെയ്ത മമ്മൂട്ടിക്ക് അഭിനന്ദങ്ങള്‍ ??.. ചില ഫാന്‍സ്, പടത്തിന് ബജറ്റ് കുറവ് ആണെന്ന് വരുത്തി തീര്‍ത്ത്, ലാഭത്തിന്റെ അളവ് കൂട്ടി കൂട്ടി ഉണ്ടാക്കിയെടുത്ത കണക്കുകളാണ് റോണിയുടെ വെളിപ്പെടുത്തലില്‍ തകര്‍ന്നത് എന്ന് പറഞ്ഞാണ് ജില്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.