ആ വാനമ്പാടി ഒറ്റയ്ക്കായിരുന്നു..!! ലത മങ്കേഷ്‌കര്‍ അവിവാഹിതയായി തുടരാനുണ്ടായ കാരണം ഇതായിരുന്നു..!!

ഒരുപാട് ഗാനങ്ങള്‍ തന്റെ ആരാധകര്‍ക്ക് വേണ്ടി പകര്‍ന്നുകൊടുത്തിട്ടാണ് ഇപ്പോള്‍ ആ വാനമ്പാടി പറന്നകന്നിരിക്കുന്നത്. അതും ആരാധകര്‍ക്ക് നോക്കിയാല്‍ കാണാന്‍ പറ്റാത്ത ഒരുപാട് ദൂരത്തേക്ക്. ലതാജിയുടെ ഓര്‍മ്മകളും ഗാനങ്ങളും ആണ് ഇപ്പോള്‍ ഓരോ ആരാധകന്റെയും മനസ്സിലൂടെ…

ഒരുപാട് ഗാനങ്ങള്‍ തന്റെ ആരാധകര്‍ക്ക് വേണ്ടി പകര്‍ന്നുകൊടുത്തിട്ടാണ് ഇപ്പോള്‍ ആ വാനമ്പാടി പറന്നകന്നിരിക്കുന്നത്. അതും ആരാധകര്‍ക്ക് നോക്കിയാല്‍ കാണാന്‍ പറ്റാത്ത ഒരുപാട് ദൂരത്തേക്ക്. ലതാജിയുടെ ഓര്‍മ്മകളും ഗാനങ്ങളും ആണ് ഇപ്പോള്‍ ഓരോ ആരാധകന്റെയും മനസ്സിലൂടെ മിന്നിമറഞ്ഞ് പോകുന്നത്. എല്ലാവരുയേും പ്രാര്‍ത്ഥനകള്‍ വിഫലമാക്കിയ ആ യാത്ര ആരാധക ലക്ഷങ്ങളെ തളര്‍ത്തിയിരിക്കുകയാണ്. ഒരുപാട് പേരും പ്രശസ്തിയും പണവും വന്നു ചേര്‍ന്നെങ്കിലും ലതാജിയ്ക്ക് ഒരു തുണ ഇല്ലാതെ പോയതെന്താണെന്നാണ് ഇപ്പോള്‍ ആരാധകര്‍ ചിന്തിക്കുന്നത്.

എന്നാല്‍ അതിനുള്ള ഉത്തരം ഇതാണ്. 13-ാം വയസ്സില്‍ തന്റെ അച്ഛന്റെ വിയോഗത്തോടെ ഒരു കുടുംബത്തിന്റെ മൊത്തം ചുമതല ഏറ്റെടുത്ത ആ ചെറിയ പെണ്‍കുട്ടിയ്ക്ക് കുടുംബം തന്നെ ആയിരുന്നു പ്രധാനം. പിന്നീട് ആലാപനത്തില്‍ തന്റെ കഴിവ് തെളിയിച്ച് കരിയര്‍ ഒന്ന് പച്ചപിടിച്ച് വന്നപ്പോളാണ് സഹോദരി ഒളിച്ചോടി വിവാഹിതയായത്. അതിന് ശേഷം ലതാജിയ്ക്ക് ഒരു വിവാഹം വേണ്ടെന്ന തോന്നലുണ്ടായി എന്നാണ് പറയപ്പെടുന്നത്. അതേസമയം, ചില പ്രണയ ഗോസിപ്പുകളും താരത്തിന്റെ പേരില്‍ ഉയര്‍ന്ന് വന്നിരുന്നു.

Lata Mangeshkar's condition is grave.

ഭൂപന്‍ ഹസാരികയുമായുള്ള ബന്ധത്തെ കുറിച്ചാണ് ഇടക്കാലത്ത് വാര്‍ത്തകള്‍ വന്നത്. തന്റെ ഭര്‍ത്താവും ലതയും തമ്മില്‍ ബന്ധമുണ്ടെന്നായിരുന്നു ഭൂപന്റെ ഭാര്യ പറഞ്ഞത്. സംഗീതമായിരുന്നു ഇവരെ ചേര്‍ത്തുനിര്‍ത്തിയത്. അതേസമയം, ക്രിക്കറ്റ് എന്ന സ്‌പോര്‍ട്‌സ് ഐറ്റത്തോട് ലതാജിയ്ക്കുള്ള കമ്പവും പ്രശസ്തമാണ്. മുന്‍ ബിസിസി ഐ പ്രസിഡന്റായിരുന്ന രാജ് സിങുമായി ലത മങ്കേഷ്‌കറിന് പ്രണയമുണ്ടായിരുന്നുവത്രേ.

Lata Mangeshkar's condition is grave.

ക്രിക്കറ്റിനോടുള്ള ഇഷ്ടമായിരുന്നു ഈ ബന്ധത്തിന് പിന്നില്‍ എന്നും പറയപ്പെടുന്നു. സംഗീത സംവിധായകന്‍ സി രാമചന്ദ്രയുമായും ലത പ്രത്യേകമായൊരു അടുപ്പം സൂക്ഷിച്ചിരുന്നു. എന്നാല്‍ ആ ബന്ധവും വിവാഹത്തിലേക്ക് എത്തിയിരുന്നില്ല. ആരാധകരെ നിരാശയിലാഴ്ത്തിക്കൊണ്ട് ഇന്നലെയാണ് ഇന്ത്യയുടെ വാമ്പാടി ഈ ലോകം വിട്ട് പോയത്.