ഇന്ത്യന്‍ സംഗീതത്തിന്റെ വാനമ്ബാടി ലത മങ്കേഷ്കറുടെ നില അതീവഗുരുതരം.

ഇന്ത്യന്‍ സംഗീതത്തിന്റെ വാനമ്ബാടി ലത മങ്കേഷ്കറുടെ നില അതീവഗുരുതരം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രിയഗായികയുടെ നില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്വാസകോശത്തിലെ അണുബാധ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് വെന്റിലേറ്ററിന്റെ സഹായം…

Lata Mangeshkar's condition is grave.

ഇന്ത്യന്‍ സംഗീതത്തിന്റെ വാനമ്ബാടി ലത മങ്കേഷ്കറുടെ നില അതീവഗുരുതരം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രിയഗായികയുടെ നില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്വാസകോശത്തിലെ അണുബാധ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് വെന്റിലേറ്ററിന്റെ സഹായം തേടിയിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ന്യൂമോണിയ്ക്ക് പുറമേ, ലെഫ്റ്റ് വെന്‍ട്രിക്യൂലറിന്റെ പ്രവര്‍ത്തനവും നിലച്ചിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ശ്വാസതടസമായി ലതാ മങ്കേഷ്കറിനെ മുംബൈയിലെ ബ്രീച്ച്‌ ക്യാന്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. കുറച്ച്‌ മണിക്കൂറിനകം തന്നെ പ്രിയ ഗായികയുടെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടായിരുന്നു, ഇത് ഡോക്ടര്‍മാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്നാണ് പ്രിയഗായികയുടെ നില ഗുരുതരമായത്.  ലതാ മങ്കേഷ്കറിന്റെ നവതി ഗംഭീരLata Mangeshkar's condition is grave. ആഘോഷമാക്കുകയായിരുന്നു ഇന്ത്യന്‍ സംഗീത ലോകം. ഈ കഴിഞ്ഞു പോയ സെപ്റ്റംബറിലായിരുന്നു ലതാ മങ്കേഷ്കറിന്ഡൃറെ 90 ാം പിറന്നാള്‍.ഇന്ത്യയുടെ മെലഡി ക്വീന്‍ ലതമങ്കേഷ്‌ക്കറിനെ ഇഷ്ടപ്പെടാത്തവരുണ്ടാവില്ല. ഇന്നും സംഗീതാസ്വാദകരുടെ മനസ്സില്‍ ലതാ മങ്കേഷ്‌ക്കറിനും അവരുടെ സഹോദരി ആശ ബോസ്ലെക്കുമുള്ള സ്ഥാനം വളരെ വലുതാണ്. ബോളിവുഡ് ഗായിക ആശാ ഭോസ്‌ലേ ലതാ മങ്കേഷ്‌കറിന്റെ ഇളയ സഹോദരിയാണ്.  ഇന്ത്യയിലെ പ്രശസ്തയായ ചലച്ചിത്ര പിന്നണിഗായികയാണ് ലതാ മങ്കേഷ്‌കര്‍. പതിനഞ്ചോളം ഭാഷകളില്‍ നാല്‍പതിനായിരത്തിലേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ലതാ മങ്കേഷ്‌കര്‍ ഭാരതീയ സംഗീതത്തിന്റെ വാനമ്ബാടിയെന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടവരുടെ പട്ടികയില്‍ ലതാ മങ്കേഷ്‌കറുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്.  1929 സെപ്റ്റംബര്‍ 28ന് ഇന്‍ഡോറിലായിരുന്നു ജനനം. പിതാവ് ദീനനാഥ് മങ്കേഷ്‌കര്‍ അറിയപ്പെടുന്ന ഹിന്ദുസ്ഥാനി ഗായകനും നാടകപ്രവര്‍ത്തകനുമായിരുന്നു. പിതാവില്‍ നിന്നാണ് ലത സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിക്കുന്നത്.ലതയുടെ 13ാ മത്തെ Lata Mangeshkar's condition is grave.വയസ്സിലാണ് ഹൃദയാഘാതം വന്ന് പിതാവ് മരിക്കുന്നത്. പിന്നീട് കുടുംബത്തിന്റെ ചുമതല ലതയുടെ ഉത്തരവാദിത്തമായി. മറാത്തി ചിത്രമായ കിട്ടി ഹസാസിലാണ് ആദ്യ ഗാനം പാടിയതെങ്കിലു ആ ഗാനം പിന്നീട് ചിത്രത്തില്‍ നിന്ന് നീക്കം ചെയ്തു. ബോളിവുഡ് ചിത്രമായ മഹലില്‍ ആയേഗാ ആനേ വാലാ എന്ന ഗാനം പാടിയതോടെയാണ് ലത സംഗീത രംഗത്തു ശ്രദ്ധിക്കപ്പെടുന്നത്. ആദ്യഗാനം ആലപിച്ചതിനുശേഷം പിന്നീട് ഒട്ടേറെ അവസരങ്ങള്‍ ലക മങ്കേഷ്‌ക്കറിനെ തേടിയെത്തി. ബോംബെ ടാക്കീസിനുവേണ്ടി നസീര്‍ അജ്മീറി സംവിധാനം ചെയ്ത മജ്ബൂര്‍ (1948) എന്ന ചിത്രത്തിലെ ഗുലാം ഹൈദര്‍ സംഗീതസംവിധാനം ചെയ്ത മേരാ ദില്‍ തോഡാ എന്ന ഗാനമാണ് ലതാമങ്കേഷ്‌കറെ ഗായികയെന്ന നിലയില്‍ ശ്രദ്ധേയയാക്കിയത്. പിന്നീട് ലതാ മങ്കേഷ്‌കറിന്റെ നാദമാധുരിയില്‍ ആയിരക്കണക്കിന് ഗാനങ്ങള്‍ പിറവിയെടുത്തു പത്മഭൂഷണ്‍(1969), പത്മവിഭൂഷണ്‍(1999), ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്(1989), ഭാരതരത്‌നം(2001), മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ തുടങ്ങി അനേകം ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. 1999-ല്‍ അവര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. ബോളിവുഡ് ഗായിക ആശാ ഭോസ്‌ലേ ലതാ മങ്കേഷ്‌കറിന്റെ ഇളയ സഹോദരിയാണ്. 1999-ല്‍ അവര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. യുകെ യിലെ ആല്‍ബര്‍ട്ട് ഹാളില്‍ ആദ്യമായി ഗാനമാലപിച്ച ഇന്ത്യക്കാരിയെന്ന ബഹുമതിയും ലതയ്ക്ക് അര്‍ഹതപ്പെട്ടതാണ്.