‘മലൈക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേഷകരെല്ലാം. മോഹന്‍ലാലിനൊപ്പം ലിജോ ജോസ് പെല്ലിശേരി എത്തുമ്പോള്‍ മലയാള സിനിമയില്‍ ഒരു അത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് മോഹൻലാൽ ആരാധകരും ഒപ്പം സിനിമാസ്വാദകരും , ഏറെ ഹൈപ്പ് ലഭിച്ച വാലിബന്റെ ഓരോ അപ്‌ഡേറ്റുകളും ആരാധകര്‍ ഇരു കൈയും നീട്ടി സ്വീകരിക്കാറുണ്ട് , വാലിബന്റെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ഇപ്പോൾ മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും മറ്റു അണിയറപ്രവർത്തകരും. ഇതിനിടെ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുമെന്ന വാര്‍ത്തകളും എത്തുന്നുണ്ട്. ഇപ്പോഴിതാ രണ്ടാം ഭാഗം എത്തുമോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ലിജോ ജോസ് പെല്ലിശേരി .
നിലവില്‍ ഇല്ല എന്നും ,സിനിമ ഇറങ്ങി കഴിഞ്ഞിട്ട് പങ്കുവയ്ക്കാന്‍ കഴിയുന്ന ഒരു സര്‍പ്രൈസ് ഉണ്ടെന്ന് വിചാരിക്കുന്നു എന്നാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നത് . അതേസമയം, വാലിബന് ഒരു പ്രത്യേക ജോണറില്‍ ഇല്ലെന്നും ലിജോ ജോസ് പെല്ലിശ്ശേരി വ്യക്തമാക്കുന്നുണ്ട്. സംവിധായകന്റെ വാക്കുകൾ ഇങ്ങനെ ”നമ്മള്‍ ഒരു കഥയാണ് പറയുന്നത്, ആ കഥ എവിടെ വേണമെങ്കിലും നടക്കാം. ഈ കഥയ്ക്ക് ഒരു ജോണര്‍ ഇല്ല. ഒരു കെട്ടുകഥ, ഒരു അമര്‍ചിത്ര കഥ വായിക്കുന്നത് പോലെയുള്ള ഒരു കഥയാണ്. ആ കഥയ്ക്ക് ഒരു ത്രില്ലര്‍ ആണ് അല്ലെങ്കിൽ ആക്ഷന്‍ ആണ് എന്ന ജോണര്‍ കൊടുക്കുകയല്ല, ഒരു കഥ പറയുക എന്നതാണ്. ചിത്രത്തിൽ ആവശ്യമുള്ളതെല്ലാം ഉണ്ട്” എന്നാണ് ലിജോ പറയുന്നത്. എന്നാൽ മോഹൻലാൽ പറയുന്നത്ഇ ങ്ങനെയൊരു ജോണറിലൊരു സിനിമ ഇന്ത്യൻ സിനിമയിൽ തന്നെ ഉണ്ടായിട്ടില്ല എന്നാണ് താൻ വിശ്വസിക്കുന്നത് എന്നുമാണ്, നമ്മൾ സാധാരണ കാണാത്ത ഒരു ടെറൈനിൽ ആണ് സെറ്റ് ചെയ്തിരിക്കുന്നത്. സിനിമയിലെ കോസ്റ്റ്യൂം ആയാലും ഭാഷ ആയാലും ഗാനങ്ങളും സംഗീതവും ആയാലും ആ രീതിയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. കഥ പറയുന്നൊരു രീതിയാണത്. വലിയൊരു ക്യാൻവാസിൽ ഏറ്റവും മനോഹരമായി ഷൂട്ട് ചെയ്തിരിക്കുന്ന സിനിമയെന്നാണ് താൻ പറയുന്നത് എന്നും മോഹൻലാൽ പറഞ്ഞു.
ഒരു സിനിമ നന്നാകണമെങ്കിൽ അതിൽ എല്ലാവരും നന്നായി അഭിനയിക്കണം. മറ്റ് ഫാക്ടറുകളും നന്നായിരിക്കണം. അതിലുപരി അതിനൊരു വലിയ ഭാഗ്യവും ഉണ്ടായിരിക്കണം. ആ ഭാഗ്യത്തിന് വേണ്ടിയാണ് ഞങ്ങൾ കാത്തിരിക്കുന്നത്. ഒരു നടൻ എന്ന നിലയിൽ വളരെയധികം സംതൃപ്തി തരുന്നൊരു സിനിമയാണ് വാലിബൻ . പല ഭാഷകളിലേക്ക് ഡബ്ബ് ചെയ്യുന്ന അവസരങ്ങളിൽ അവിടുത്തെ ആൾക്കാർ പറഞ്ഞ കാര്യങ്ങളാണ് താൻ പറയുന്നത് എന്നും അവരാരും ഇത്തരത്തിലൊരു സിനിമ കണ്ടിട്ടില്ല എന്നും തന്നോട് കഥ പറയുന്ന സമയത്ത് അതിലേക്ക് എടുത്ത് ചാടിയതും അതുകൊണ്ടാണ് എന്നും മോഹൻലാൽ പറഞ്ഞു, . എന്തായാലും മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ തന്നെ പ്രധാന സിനിമയാവും വാലിബന്‍ എന്നാണ് പ്രേക്ഷകരും സിനിമ നിരൂപകരും കണക്കുക്കൂട്ടുന്നത്. അതേസമയം മലൈക്കോട്ടൈ വാലിബന്റെ സെൻസറിംഗ് പൂർത്തിയായിട്ടുണ്ട് . ചിത്രത്തിന് യു എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു.