റെക്കോർഡ് ലക്ഷ്യമിട്ട് വാലിബനും; മലൈക്കോട്ടൈ വാലിബൻ ക്രിസ്മസിനെത്തും

ജയിലര്‍ എന്ന ചിത്രത്തിലെ ‘മാത്യു’വെന്ന കഥാപാത്രമായി എത്തി പ്രേക്ഷകരെ വിസ്‍മയിപ്പിച്ചിരിക്കുകയാണ് മോഹൻലാല്‍. മോഹൻലാലിന്റെ അതിഥി കഥാപാത്രം രജനികാന്ത് ചിത്രത്തിന്റെ ആകര്‍ഷണമായിരുന്നു.കേരളത്തിലെ തിയറ്ററില്‍ ‘ജയിലര്‍’ കാണാൻ ആള്‍ക്കൂട്ടമെത്തുന്നതിൽ നിര്‍ണായകമാണ് മോഹൻലാലിന്റെ വേഷവും. ഒരുപാട് നാളുകൾക്ക് ശേഷമാണ്…

ജയിലര്‍ എന്ന ചിത്രത്തിലെ ‘മാത്യു’വെന്ന കഥാപാത്രമായി എത്തി പ്രേക്ഷകരെ വിസ്‍മയിപ്പിച്ചിരിക്കുകയാണ് മോഹൻലാല്‍. മോഹൻലാലിന്റെ അതിഥി കഥാപാത്രം രജനികാന്ത് ചിത്രത്തിന്റെ ആകര്‍ഷണമായിരുന്നു.കേരളത്തിലെ തിയറ്ററില്‍ ‘ജയിലര്‍’ കാണാൻ ആള്‍ക്കൂട്ടമെത്തുന്നതിൽ നിര്‍ണായകമാണ് മോഹൻലാലിന്റെ വേഷവും. ഒരുപാട് നാളുകൾക്ക് ശേഷമാണ് തങ്ങളുടെ ലാലേട്ടനെ അവർക്ക് കാണാനായത് എന്നാണ് ആരധകരാ പറയുന്നത്.ഇനിയിപ്പോൾ ആകാംക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന മോഹൻലാല്‍ ചിത്രം ‘മലൈക്കോട്ടൈ വാലിബന് ആണ് . വാലിബനിലെ മോഹന്‍ലാലിന്റെ ലുക്കും ഗ്ലിംപ്‌സ് വീഡിയോയുമെല്ലാം ശ്രദ്ധ നേടിയിരുന്നു. ഇതൊക്കെ ആരാധകർക്ക് നൽകിയ ആവേശവും അത്രക്ക് വലുതാണ്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നു കൊണ്ടിരിക്കുന്നത്. തിയേറ്ററില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് വാലിബന്റെ റിലീസ് ഡിസംബറില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷനിലുള്ള ചിത്രത്തിന്റെ മറ്റ് ഡീറ്റെയ്‌ലുകളൊന്നും പുറത്തു വന്നിട്ടില്ല.തിയറ്റര്‍ ചാര്‍ട്ടിംഗ് തുടങ്ങിയതായും ട്രേഡ് അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ ‘വാലിബ’ന്റെ പോസ്റ്റ്‍ പ്രൊഡക്ഷൻ വളരെ പെട്ടെന്ന് പുരോഗമിക്കുകയാണെന്നും ട്രേഡ് അനലിസ്റ്റുകളുടെ ട്വീറ്റുകളില്‍ സൂചിപ്പിക്കുന്നു. എന്തായാലും മോഹൻലാല്‍ ചിത്രത്തിന്റെ റിലീസ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ ആവേശത്തിലാണ് ആരാധകര്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലുള്ള ചിത്രത്തില്‍ മോഹൻലാല്‍ നായകനാകുന്നുവെന്നതിനാല്‍ പ്രഖ്യാപനം തൊട്ടേ ‘മലൈക്കോട്ടൈ വാലിബൻ’ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ലൂസിഫറി’ന് ശേഷം മോഹൻലാലിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്നതാകും വാലിബൻ എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. ഇന്ത്യന്‍ സ്‌ക്രീന്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും വളരെ വ്യത്യസ്തമായ സിനിമയാകും വാലിബനെന്നും മോഹന്‍ലാല്‍ ചിത്രത്തിന്റെ പാക്കാപ്പ് വേളയിൽ പ്ററഞ്ഞിരുന്നു.മാസ് സിനിമ വേണ്ടവര്‍ അങ്ങനെ കാണാം.

സീരിയസ് ആയി കാണേണ്ടവര്‍ക്ക് അങ്ങനെ കാണാം എന്നാണ് മോഹന്‍ലാല്‍ സിനിമയെ കുറിച്ച് പ്രതികരിച്ചത്. ഇത്ര വലിയ കാന്‍വാസിലുള്ള സിനിമ ലിജോ ഏറ്റവും ഭംഗിയായി കൈകാര്യം ചെയ്തു. ബാക്കിയെല്ലാം പ്രേക്ഷകര്‍ തീരുമാനിക്കട്ടെ എന്നാണ് മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് .എല്ലാവര്‍ക്കും അഭിമാനിക്കാന്‍ കഴിയുന്ന ഒരു ഗംഭീര സിനിമയായി മലൈക്കോട്ടൈ വാലിബന്‍ മാറട്ടെയെന്ന് ആണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി പാക്കപ്പ് സമയത് പറഞ്ഞതു . പ്രേക്ഷകരെല്ലാം സിനിമയെ ഇഷ്ടപ്പെടട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ടാണ് സിനിമയ്ക്ക് അദ്ദേഹം അന്ന് പാക്കപ്പ് പറഞ്ഞത്.ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് സിനിമ എന്ന പ്രത്യേകതയും  മലൈക്കോട്ടൈ വാലിബനുണ്ട്. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ‘മലൈക്കോട്ടൈ വാലിബന്റെ’ നിര്‍മ്മാണ പങ്കാളികളാണ്. ഗുസ്‍തിക്കാരനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുക എന്നാണ് റിപ്പോര്‍ട്ടുകള്‍. മധു നീലകണ്ഠൻ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രമായ ‘മലൈക്കോട്ടൈ വാലിബനി’ല്‍ മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.മോഹൻലാല്‍ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’യാണ് ഇപ്പോള്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. നന്ദ കിഷോറാണ് ചിത്രത്തിന്റെ സംവിധാനം. ആക്ഷനും ഇമോഷണും ചേര്‍ന്ന ബഹുഭാഷ ചിത്രമായിരിക്കും ഇത് എന്ന് മോഹൻലാല്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.