മമ്മൂക്കയുടെ ഇമോഷണല്‍ സീന്‍ എടുത്തപ്പോള്‍ ലിജോ ജോസ് പെല്ലിശ്ശേരി സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി

മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിന്റെ നന്‍പകല്‍ നേരത്ത് മയക്കം. ഇരുവരും ഒന്നിക്കുന്ന ചിത്രത്തിനായി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ വളരെ ഇമോഷണല്‍…

മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിന്റെ നന്‍പകല്‍ നേരത്ത് മയക്കം. ഇരുവരും ഒന്നിക്കുന്ന ചിത്രത്തിനായി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ വളരെ ഇമോഷണല്‍ ആയ രംഗം ചിത്രീകരിക്കുന്നതിനിടയില്‍ ഉണ്ടായ ഒരു സംഭവത്തെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു നടന്‍ ജയസൂര്യ.
ചിത്രത്തിലെ ഒരു ഇമോഷണല്‍ രംഗം ചിത്രീകരിക്കുന്നതിനിടയില്‍ സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരി ഇറങ്ങി പോയെന്നാണ് ജയസൂര്യ പറയുന്നത്.

പിന്നീട് ആ രംഗം പൂര്‍ത്തിയാക്കിയതിന് ശേഷം മമ്മൂട്ടി ലിജോയുടെ അടുത്ത് പോയി തന്റെ പെര്‍ഫോമന്‍സ് ഇഷ്ടപെട്ടില്ലേ എന്ന് തിരക്കി. എന്നാല്‍ ഇതിനുള്ള ലിജോയുടെ മറുപടി ‘ഇക്ക ഞാന്‍ ഭയങ്കര ഇമോഷണല്‍ ആയി പോയി’ എന്നായിരുന്നുവെന്ന് ജയസൂര്യ പറയുന്നു.
മമ്മൂട്ടി കമ്പനിയും ആമേന്‍ മുവി മൊണാസ്ട്രിയും ഒരുമിച്ചാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ലിജോ ജോസ് പല്ലിശ്ശേരി ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കിയ ചിത്രമാണിത്. തമിഴ് നടി രമ്യ പാണ്ട്യന്‍, അശോകന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ലിജോ പെല്ലിശേരിയുടെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് എസ്. ഹരീഷാണ് ആണ്.