മോഹൻലാൽ, മമ്മൂട്ടി, ദിലീപ് തുടങ്ങിയവർ വിളിച്ചു! കബറടക്കത്തിൽ എത്താതിരുന്നതിൽ പരാതിയില്ല, മാമുക്കോയയുടെ മകൻ 

നടൻ മാമുക്കോയ മരിച്ചതിൽ മലയാള സിനിമ യാതൊരു ആദരവും കാണിച്ചില്ല എന്നുള്ള പരാതി എത്തിയതിനെ തുടർന്ന് ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ നിസാർ ഇതിനോട് പ്രതികരിച്ചു രംഗത്തു എത്തിയിരിക്കുകയാണ്. ആരും മനപൂർവം കബറടക്കത്തിൽ പങ്കെടുക്കാതിരുന്നതല്ല, എല്ലാവരുടയും…

നടൻ മാമുക്കോയ മരിച്ചതിൽ മലയാള സിനിമ യാതൊരു ആദരവും കാണിച്ചില്ല എന്നുള്ള പരാതി എത്തിയതിനെ തുടർന്ന് ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ നിസാർ ഇതിനോട് പ്രതികരിച്ചു രംഗത്തു എത്തിയിരിക്കുകയാണ്. ആരും മനപൂർവം കബറടക്കത്തിൽ പങ്കെടുക്കാതിരുന്നതല്ല, എല്ലാവരുടയും സാഹചര്യം വിളിച്ചു പറഞ്ഞിട്ടുണ്ട്, നടൻ മോഹൻലാലും, മമ്മൂട്ടിയും, ദിലീപും എല്ലാം ഫോണിൽ ബന്ധപ്പെട്ടിരുന്നു, എല്ലാവരുടയും സഹചര്യം മനസിലാക്കണം, ഇതുമായി ഇനിയുമൊരു വിവാദം ഉണ്ടാകരുതെന്നും നടന്റെ മകൻ പറയുന്നു.

ഈ കാര്യത്തിൽ ആരും മനപൂർവം വരാതിരുന്നതല്ല, ആർക്കും ഒരു ഇഷ്റ്റകുറവുമില്ല, ഉപ്പാന്റെ കബറടക്കം രാവിലെ പത്തുമണിക്ക് ആയിരുന്നു അപ്പോൾ എല്ലാവരും പുലർച്ചെ ഇറങ്ങേണ്ടി വരും. ഇവർ വരുന്നതിൽ അല്ലല്ലോ കാര്യം എല്ലാവരുടയും പ്രാർത്ഥന അല്ലിയോ വേണ്ടത്. ഇർഷാദ്, ജോജു ജോർജ്, ഇടവേള ബാബു എന്നിവർ എത്തിയിരുന്നു. എല്ലാവരും ഉപ്പായുടെ പ്രിയപ്പെട്ടവർ ആണ്. ഉപ്പാക്ക് ആരോടും അങ്ങനെ കെറുവ് ഉണ്ടായിട്ടില്ല മുൻപും ,നിസാർ പറയുന്നു.

ഉപ്പക്ക് ആരോടും ശത്രുത ഇല്ലാത്ത ആളാണ് അദ്ദേഹം അതുകൊണ്ടു ആർക്കും അദ്ദേഹത്തോടും ശത്രുത ഇല്ല, മകൻ പറഞ്ഞു, എന്നാൽ നടനോട് മലയാള സിനിമ അനാദരവ് കാണിച്ചു എന്ന് സംവിധായകൻ വിനുവിന്റെ പ്രതികരണം ഇപ്പോൾ വലിയ വാർത്തയായി എത്തിയിരിക്കുകയാണ്.