ഇനി നടക്കാൻ കഴിയുമോ എന്ന സംശയം, ജീവിതം കൈവിട്ടുപോകുമോ എന്ന ഭയം എന്നെ വല്ലാതെ വേട്ടയാടി

ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് മഞ്ജിമ മോഹൻ. ബാലതാരമായി തിളങ്ങിയതിനു ശേഷം കുറച്ച് നാളുകളായി സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്ന താരം വർഷങ്ങൾക്ക് ശേഷം ഒരു വടക്കൻ സെൽഫിയിലൂടെ നായികയായി തിരിച്ചുവരവ് നടത്തിയിരുന്ന…

Manjima-Mohan-about-Life

ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് മഞ്ജിമ മോഹൻ. ബാലതാരമായി തിളങ്ങിയതിനു ശേഷം കുറച്ച് നാളുകളായി സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്ന താരം വർഷങ്ങൾക്ക് ശേഷം ഒരു വടക്കൻ സെൽഫിയിലൂടെ നായികയായി തിരിച്ചുവരവ് നടത്തിയിരുന്ന താരത്തിന് മികച്ച സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമയിലും തന്റെ കഴിവ് തെളിയിച്ചതോടെ താരത്തിന് തമിഴ് നാട്ടിലും മികച്ച ആരാധക പിന്തുണ ലഭിക്കാൻ തുടങ്ങി. എന്നാൽ കുറച്ച് കാലങ്ങളായി താരത്തിനെ സിനിമയിൽ അങ്ങനെ കാണാറില്ല. തന്റെ ജീവിതത്തിലെ വളരെ വലിയ പ്രതിസന്ധി സമയത്തിൽ കൂടി കടന്നു പോകുകയായിരുന്നു താരം. ജീവിതം തന്നെ നഷ്ട്ടപെടുമെന്ന് തോന്നിയ സമയത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് മഞ്ജിമ ഇപ്പോൾ.
ജീവിതത്തിൽ ഏറ്റവും കൂടുതൽ വെല്ലുവിളി നേരിട്ട കുറച്ചു നാളുകളിലൂടെയാണ് ഞാൻ കഴിഞ്ഞു പോയത്. ഒരു ദിവസം വീടിന്റെ ഗേറ്റിൽ തട്ടി ഇടതുകാലിന്റെ ഉപ്പൂറ്റി ഭാഗത്ത് ഒരു ചെറിയ മുറിവ് ഉണ്ടായി.ഹോസ്പിറ്റലിൽ പോയപ്പോൾ അവർ സ്റ്റിച്ച് ചെയ്തു തന്നു. രണ്ടാഴ്ചത്തെ വിശ്രമം മാത്രമേ വേണ്ടി വരൂ എന്നാണ് അപ്പോൾ കരുതിയത്. ഈ കാര്യം അപ്പോൾ ചേട്ടനോട് മാത്രം പറഞ്ഞിരുന്നോളു. സ്റ്റിച്ച് നീക്കം ചെയ്തപ്പോൾ കാലിന് അസഹ്യമായ വേദന തുടങ്ങി. ഒട്ടും നടക്കാൻ കഴിയാത്ത അവസ്ഥ. ഉപ്പൂറ്റി ഭാഗത്തെ മുറിവായതിനാൽ ഇനി അങ്ങോട്ട് നടക്കാൻ കഴിയുമോയെന്ന് തന്നെ പേടിച്ചു.നമ്മുടെ ശരീരത്തിന്റെ മുഴുവൻ ഭാരവും താങ്ങുന്നത് ഉപ്പൂറ്റി ആല്ലേ. അത് കൊണ്ട് തന്നെ വീണ്ടും നടക്കാൻ ശ്രമിച്ചപ്പോഴെല്ലാം വേദന കൂടി വന്നു.  വേദന കൂടിയതോടെ വീണ്ടും വേറൊരു ആശുപതിയിൽ പോകാൻ തീരുമാനിച്ചു. അങ്ങനെ അപ്പോളോ ആശുപത്രിയിലെ ഡോക്ടർ ദൊരൈ കുമാറിനെ കണ്ടു.അദ്ദേഹം ഉപ്പൂറ്റി പരിശോധിച്ചതിനു ശേഷം അടിയന്തര ശസ്ത്രക്രിയ വേണമെന്നും അല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്നും പറഞ്ഞു. അതോടെ എന്റെ പേടി കൂടി.

Manjima Mohan
Manjima Mohan

ആദ്യം ചികിത്സയ്ക്ക് വേണ്ടി പോയ ആശുപത്രിയിലുള്ളവർ മുറിവ് നന്നായി വൃത്തിയാക്കാതെയായിരുന്നു ഡ്രസ്സ് ചെയ്തത്. മാത്രമല്ല,ഗേറ്റിന്റെ ചെറിയ ഒരു തുരുമ്പ് ക ഷ്ണം നീക്കം ചെയ്തതുമില്ല, ഇതോടെയാണ് മുറിവിൽ ഇൻഫെക്ഷൻ ഉണ്ടാകുകയും ശേഷം ആ ഭാഗത്തു നിന്നും പഴുപ്പുണ്ടായതിനെയും തുടർന്നാണ് വേദന അനുഭവപ്പെട്ടത്.അങ്ങനെ പെട്ടന്ന് തന്നെ ഓപ്പറേഷൻ ചെയ്തു. ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ കാലിന് നല്ല വേദന അനുഭവപ്പെടാൻ തുടങ്ങി.സിനിമയും നൃത്തവും ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാവുമോ എന്ന് വരെ ഞാൻ പേടിച്ചു. അത് പോലെ ഒരു അവസ്ഥയിൽ കൂടിയാണ് ഞാൻ അന്ന് കടന്നു പോയത്. മൂന്നുമാസം ഇനി നടക്കാൻ കഴിയില്ലെന്ന് ഡോക്ടർ പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത ഒരു ഷോക്ക് ആയി പോയി.വാക്കറിലും ചക്രകസേരയിലുമായി പിന്നത്തെ ജീവിതം ഞാൻ കഴിച്ചു കൂട്ടി. ആകെ മാനസികമായും ശാരീരികമായും തകർന്ന സമയം ആയിരുന്നു അത്. തളർന്നു പോയ ആ അവസ്ഥയിൽ അച്ഛനും അമ്മയും ചേട്ടനാണ് എനിക്ക് ആത്മവിശ്വാസം നൽകി കൂടെ നിന്നത്. പതുക്കെ പതുക്കെ ഞാൻ സാധാരണ ജീവിതത്തിലേക്ക് വരാൻ തുടങ്ങി. ഇപ്പോൾ നന്നായി നടക്കാൻ കഴിയുന്നുണ്ട്. എന്നാൽ നൃത്തം ചെയ്യാൻ ഇപ്പോഴും തുടങ്ങിയിട്ടില്ല.