‘എള്ളോളം തരി പൊന്നെന്തിനാ..’ തിയേറ്ററുകളില്‍ പൊട്ടിച്ചിരി പടര്‍ത്തിയ രംഗം പുറത്തു വിട്ടു

മാത്യു തോമസ്, നസ്ലിന്‍, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജോ ആന്റ് ജോ’ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. രണ്ട് മണിക്കൂര്‍ പത്ത്…

മാത്യു തോമസ്, നസ്ലിന്‍, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജോ ആന്റ് ജോ’ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. രണ്ട് മണിക്കൂര്‍ പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ശരിക്കും ഒരു ഫണ്‍ റൈഡാണ് കാണികള്‍ക്ക് സമ്മാനിക്കുന്നതെന്നാണ് പ്രേക്ഷകാഭിപ്രായം.

കുടുംബബന്ധവും സൗഹൃദവുമെല്ലാം പറയുന്നതിനൊപ്പം തന്നെ ചെറിയൊരു ത്രില്ലിങ് സ്വഭാവവും ചിത്രത്തിനുണ്ട്. പക്ഷേ അത് അവസാനിക്കുന്നതും ഒരു പൊട്ടിച്ചിരിയിലാണ്. കുടുംബത്തിനും കൂട്ടുകാര്‍ക്കുമൊപ്പം ചിരിച്ച് ആസ്വദിക്കാനാണെങ്കില്‍ ധൈര്യമായി ഈ പിളേളരുടെ ടോം ആന്‍ഡ് ജെറി കളി കാണാന്‍ ടിക്കറ്റ് എടുത്തോളൂയെന്നും ആരാധകര്‍ പറയുന്നു.

ഇപ്പോഴിതാ തിയേറ്ററുകളില്‍ പൊട്ടിച്ചിരി പടര്‍ത്തിയ ഒരു രംഗം ഇപ്പോഴിതാ, പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. റീല്‍സുകളില്‍ നിറഞ്ഞു നിന്നിരുന്ന ‘എള്ളോളം തരി പൊന്നെന്തിനാ..’ തുടങ്ങുന്ന ഗാനം ചിത്രത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. മാത്യു തോമസിന്റെ കഥാപാത്രം വിവാഹം കഴിച്ച് വധുവുമായി വീട്ടിലെക്കു വരുന്ന രംഗങ്ങളാണ് പുറത്തു വന്നത്. ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചര്‍ സ്റ്റുഡിയോസ് എന്നി ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ജോണി ആന്റണി, സ്മിനു സിജോയ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അരുണ്‍ ഡി ജോസ്, രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അള്‍സര്‍ ഷാ നിര്‍വ്വഹിക്കുന്നു.ടിറ്റോ തങ്കച്ചന്‍ എഴുതിയ വരികള്‍ക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകരന്‍, കല- നിമേഷ്സ താനൂര്‍, മേക്കപ്പ്- സിനൂപ് രാജ്, വസ്ത്രാലങ്കാരം- സുജിത്ത് സി എസ്, സ്റ്റില്‍സ്- ഷിജിന്‍ പി രാജ്, പരസ്യക്കല- മനു ഡാവന്‍സി, എഡിറ്റര്‍- ചമന്‍ ചാക്കോ, സൗണ്ട് ഡിസൈന്‍- സബീര്‍ അലി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രവീഷ് നാഥ്, അസോസിയേറ്റ് ഡയറക്ടര്‍- റെജിവാന്‍ അബ്ദുള്‍ ബഷീര്‍. മെയ് പതിമൂന്നിന് ഐക്കോണ്‍ സിനിമാസ് ‘ജോ ആന്റ് ജോ’ തിയ്യേറ്ററുകളിലെത്തിക്കും. പി ആര്‍ ഒ- എ എസ് ദിനേശ്.

അതേസമയം ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിനിടെ നിഖില നടത്തിയ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ‘നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാം. ആരു പറഞ്ഞു പശുവിനെ വെട്ടാന്‍ പറ്റില്ലെന്ന്. നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പാടില്ലെന്നുള്ള ഒരു സിസ്റ്റമേ ഇല്ല.

മൃഗങ്ങളെ സംരക്ഷിക്കണമെങ്കില്‍ എല്ലാ മൃഗങ്ങളെയും സംരക്ഷിക്കണം. പശുവിന് മാത്രം അങ്ങനെ പ്രത്യേകിച്ച് പരിഗണനയൊന്നും ഈ നാട്ടിലില്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. വെട്ടുകയാണെങ്കില്‍ എല്ലാത്തിനേയും വെട്ടാം. വന്യജീവികളെ വെട്ടരുത് എന്ന് പറയുന്നത് വംശനാശം വരുന്നത് കൊണ്ടാണ്. ഞാനെന്തും കഴിക്കുമെന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നിഖില പറഞ്ഞത്.