ലൂസിഫര്‍ വെറും സിനിമാകഥയല്ല..!! വെളിപ്പെടുത്തലുമായി മുരളിഗോപി

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം നിര്‍വ്വഹിച്ച ലൂസിഫര്‍ എന്ന സിനിമ ഇന്‍ഡസ്ട്രിയില്‍ ഉണ്ടാക്കിയ തരംഗം ചെറുതൊന്നും അല്ലായിരുന്നു. പൃഥ്വിരാജിന്റെ കന്നി സംവിധാനവും മോഹന്‍ലാലിന്റെ അഭിനയവും മുരളി ഗോപിയുടെ തിരക്കഥയും എല്ലാം ചേര്‍ന്നപ്പോഴേക്ക് സിനിമ റെക്കോര്‍ഡ്…

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം നിര്‍വ്വഹിച്ച ലൂസിഫര്‍ എന്ന സിനിമ ഇന്‍ഡസ്ട്രിയില്‍ ഉണ്ടാക്കിയ തരംഗം ചെറുതൊന്നും അല്ലായിരുന്നു. പൃഥ്വിരാജിന്റെ കന്നി സംവിധാനവും മോഹന്‍ലാലിന്റെ അഭിനയവും മുരളി ഗോപിയുടെ തിരക്കഥയും എല്ലാം ചേര്‍ന്നപ്പോഴേക്ക് സിനിമ റെക്കോര്‍ഡ് കളക്ഷന്‍ ആണ് മലയാള സിനിമയില്‍ സൃഷ്ടിച്ചത്. സിനിമാ രംഗത്ത് വലിയ പ്രകമ്പനം തന്നെ സൃഷ്ടിച്ച സിനിമയെ കുറിച്ചുള്ള ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളിഗോപി. മലയാളത്തില്‍ കളക്ഷന്‍ റെക്കോര്‍ഡില്‍ ഒന്നാമതുള്ള മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ കെട്ടുകഥയല്ലെന്നും യാഥാര്‍ത്ഥ്യവുമായി ചേര്‍ന്ന് നില്‍ക്കുന്നതാണെന്നും തിരക്കഥാകൃത്ത് മുരളി ഗോപി പറയുന്നു.

അന്വേഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും കണ്ടെത്തിയ സത്യങ്ങളാണ് ലൂസിഫര്‍ എന്ന സിനിമയെന്ന് മുരളി ഗോപി. രാഷ്ട്രീയത്തിലെ ഫണ്ടിംഗ് ചര്‍ച്ച ചെയ്യപ്പെടാത്ത ടോപിക് ആണ്. ഓരോ രാഷ്ട്രീയ തീരുമാനത്തിന് പിന്നിലും നമ്മളറിയാത്ത രഹസ്യ അജണ്ടകളുണ്ടാകാം. ലഹരിയെന്ന വിപത്തിനെക്കുറിച്ചുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു ലൂസിഫര്‍ എന്നും മുരളി ഗോപി. ഒരു പ്രമുഖ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന സിനിമയില്‍ കേരളത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയനേതാവായും റഷ്യയില്‍ ഖുറേഷി അബ്രാം എന്ന അധോലോക രാജാവായും കഴിയുന്ന നായകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്.

200 കോടിയാണ് ആഗോള ബോക്‌സ് ഓഫീസില്‍ സിനിമ നേടിയത്. ആശിര്‍വാദ് സിനിമാസായിരുന്നു നിര്‍മ്മാണം. ലൂസിഫറില്‍ ഇന്ദ്രജിത്ത് അവതരിപ്പിച്ച ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രം ഒരു പരിധി വരെ താന്‍ തന്നെയാണെന്നും മുരളി ഗോപി തുറന്ന് പറയുന്നു. ലൂസിഫര്‍ രണ്ടാം ഭാഗം എമ്പുരാനും മലയാള സിനിമയ്ക്ക് ഒരു മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍.