എവിടെ ചെന്നാലും അവിടെയുള്ള സ്ത്രീകളുടെ രീതികള്‍ ഞാന്‍ ശ്രദ്ധിക്കും..! ഇംഗ്ലീഷ് സംസാരിച്ചതിന്റെ പേരില്‍ ദുരനുഭവം!! തുറന്ന് പറഞ്ഞ് റിമ കല്ലിങ്കൽ

നായികയായും നിര്‍മ്മാതാവായും മലയാള സിനിമയില്‍ തന്റേതായ മികവ് തെളിയിച്ച് താരമാണ് റിമ കല്ലിങ്കല്‍. അടുത്തിടെ താരം തമിഴ് സിനിമാ ലോകത്തും സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. ഒരു നടി എന്ന നിലയില്‍ മലയാള സിനിമയുടെ തന്നെ ഉറച്ച്…

നായികയായും നിര്‍മ്മാതാവായും മലയാള സിനിമയില്‍ തന്റേതായ മികവ് തെളിയിച്ച് താരമാണ് റിമ കല്ലിങ്കല്‍. അടുത്തിടെ താരം തമിഴ് സിനിമാ ലോകത്തും സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. ഒരു നടി എന്ന നിലയില്‍ മലയാള സിനിമയുടെ തന്നെ ഉറച്ച് സ്ത്രീശബ്ദമാണ് റിമ കല്ലിങ്കല്‍. ഒരുപാട് രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള താരം പങ്കുവെച്ച ഒരു അനുഭവമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയില്‍ പോയ അനുഭവമാണ് താരം പങ്കുവെച്ചിരിക്കുന്നത്. അവിടെ വെച്ച് ഇംഗ്ലീഷ് പറഞ്ഞതിന്റെ പേരില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ചാണ് റിമ പറഞ്ഞത്. യൂറോപ്പിലെ പലയിടങ്ങളിലും നിറത്തിന്റെ പേരിലും പ്രശ്‌നമുണ്ടായതായും റിമ പറയുന്നു. മോസ്‌കോയില്‍ ഐസ്‌ക്രീം വില്‍പ്പനക്കാരന്‍ പയ്യന്‍ തന്നോട് കയര്‍ത്തു സംസാരിച്ചു.

താന്‍ ഇംഗ്ലീഷ് സംസാരിച്ചതാണ് അയാളെ ചൊടിപ്പിച്ചത്. റഷ്യന്‍ ഭാഷ അറിയാത്തവരൊക്കെ മ്ലേച്ഛരാണെന്നുള്ള തെറ്റിദ്ധാരണ വച്ചു പുലര്‍ത്തുന്നയാളാണ് അയാള്‍. ചിലര്‍ രൂക്ഷമായി നോക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ചര്‍മത്തിന്റെ നിറ വ്യത്യാസമാണ് അവര്‍ നോട്ടത്തിലൂടെ പ്രകടിപ്പിക്കുന്നത്. വര്‍ണവെറി അഥവാ റേസിസം. ഇത്തരം മാനസികാവസ്ഥ വച്ചു പുലര്‍ത്തുന്ന ഒന്നോ രണ്ടോ പേരാണുണ്ടാവുക. അതിനാല്‍ തന്നെ ആ രാജ്യത്തുള്ളവരെല്ലാം അത്തരക്കാരാണെന്നു പറയുന്നതു ശരിയല്ല.ഏതു രാജ്യത്തു ചെന്നാലും അവിടെയുള്ള സ്ത്രീകളുടെ രീതികള്‍ താന്‍ ശ്രദ്ധിക്കാറുണ്ട്. റഷ്യയുടെ മുഖം അവിടുത്തെ സ്ത്രീകളാണ്. റഷ്യന്‍ വനിതകളുടെ ആത്മാഭിമാനവും ആത്മവിശ്വാസവും മാതൃകാപരമാണ്.

സാംസ്‌കാരിക പൈതൃകം കാത്തു സൂക്ഷിക്കുന്നതില്‍ അവര്‍ അതീവ ജാഗ്രത പുലര്‍ത്തുന്നു. അതേസമയം, റഷ്യയിലെ സ്ത്രീകള്‍ ഫാഷന്‍ പ്രേമികളുമാണ്. അവര്‍ വ്യത്യസ്തമായ സ്റ്റൈലില്‍ മനോഹരമായി വസ്ത്രം ധരിക്കുന്നു. ഫാഷനബിളായ വസ്ത്രങ്ങള്‍ ധരിച്ചാലും ഏച്ചുകെട്ടായി തോന്നില്ല. സൗന്ദര്യ ബോധമുള്ളവരാണ് റഷ്യയിലെ പെണ്ണുങ്ങള്‍. ഒരു സ്ത്രീ ഡ്രൈവറുടെ ടാക്സിയില്‍ കയറിയപ്പോള്‍ ഉണ്ടായ നല്ല അനുഭവത്തെ കുറിച്ചും റിമ കല്ലിങ്കല്‍ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.