ജില്ലകൾ തോറും കുഞ്ഞിനെ നൽകുക എന്നതാണ് അവന്റെ ലക്ഷ്യമെന്നാണ് തോന്നുന്നത്!

കുറച്ച് ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിൽ അമ്പിളി ദേവിയുടെയും ആദിത്യന്റെയും വിവാഹബന്ധത്തെ കുറിച്ചുള്ള വാർത്തകൾ ആണ് ചൂടേറി നടക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആദിത്യൻ മറ്റൊരു സ്ത്രീയുമായി റിലേഷനിൽ ആണെന്നും ഇപ്പോൾ ആ സ്ത്രീ…

കുറച്ച് ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിൽ അമ്പിളി ദേവിയുടെയും ആദിത്യന്റെയും വിവാഹബന്ധത്തെ കുറിച്ചുള്ള വാർത്തകൾ ആണ് ചൂടേറി നടക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആദിത്യൻ മറ്റൊരു സ്ത്രീയുമായി റിലേഷനിൽ ആണെന്നും ഇപ്പോൾ ആ സ്ത്രീ ഗർഭിണി ആണെന്നും ഇവരുടെ ഇപ്പോഴത്തെ ആവിശ്യം വിവാഹമോചനം താൻ കൊടുക്കണം എന്നൊക്കെ ആണെന്നും അമ്പിളി ദേവി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. താൻ ഗർഭിണി ആകുന്നത് വരെ ഞങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും എന്നാൽ ഗർഭിണി ആയി കഴിഞ്ഞതിന് ശേഷം അദ്ദേഹം തൃശ്ശൂരിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി റിലേഷനിൽ ആകുകയായിരുന്നുവെന്നും ഇപ്പോൾ എനിക്ക് ഭീക്ഷണി ഉണ്ടെന്നും ഒക്കെയാണ് അമ്പിളി ദേവി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിനെതിരെ ആദിത്യനും രംഗത്ത് വന്നിരുന്നു. അമ്പിളിയുടെ സ്വഭാവശുദ്ധിയെ ചോദ്യം ചെയ്തുകൊണ്ടും താരത്തിന്റെ സ്വഭാവം ശരിയല്ല, അതിന്റെ തെളിവുകൾ എന്റെ കയ്യിൽ ഉണ്ടെന്നും പറഞ്ഞുകൊണ്ടാണ് താരം എത്തിയത്.

ഇപ്പോഴിതാ ആദിത്യനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ജയന്റെ മകൻ എന്ന് അവകാശപ്പെടുന്ന മുരളി ജയൻ. മുരളിയുടെ വാക്കുകൾ ഇങ്ങനെ, 2001 വരെ കാര്യങ്ങൾ ഒക്കെ നല്ലരീതിയിൽ ആണ് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നത്. എന്റെ അച്ഛൻ ജയൻ ആണെന്ന് അദ്ദേഹത്തിന്റെ കുടുംബക്കാർക്ക് എല്ലാം അറിയാമായിരുന്നു. അവർ അത് സമ്മതിച്ചതും ആയിരുന്നു. എന്നാൽ അത് പുറത്ത് അറിയുന്നതിനോട് അവർക്ക് താൽപ്പര്യം ഇല്ലായിരുന്നു. സ്വത്തിൽ എനിക്കും അവകാശം വരും എന്ന് ഭയന്നിട്ടാകാം. 2001 ആണ് എന്റെ അച്ഛൻ ജയൻ ആണെന്ന് ഞാൻ പുറം ലോകത്തെ അറിയിക്കുന്നത്. അന്ന് എന്നെ ഏറ്റവും കൂടുതൽ ഭീക്ഷണിപ്പെടുത്തിയത് ആദിത്യൻ ആണ്. ഇനി കൊല്ലുമെന്നും കേസിൽ പെടുത്തുമെന്നും ഒക്കെ ആദിത്യൻ പറഞ്ഞു. ഇത് പറഞ്ഞു ഞാൻ പരാതി നൽകിയപ്പോൾ സ്വാധീനം ഉപയോഗിച്ച് അയാൾ ആ പരാതിയും ഒതുക്കി തീർത്തു.

adithyan and ambili devi wedding anniversary
adithyan and ambili devi wedding anniversary

ജയന്റെ മകനാണ് എന്ന് പറഞ്ഞുകൊണ്ട് സിനിമയിലെയോ സീരിയലിലെയോ ആരെങ്കിലുമായി  സൗഹൃദം ഉണ്ടാക്കാൻ ശ്രമിച്ചാൽ എന്റെ കയ്യും കാലും തല്ലിയൊടിക്കുമെന്നും ആദിത്യൻ എന്നെ ഭീക്ഷണി പെടുത്തിയിരുന്നു.  അതിന് ശേഷമാണു മാതൃഭൂമിയിൽ എന്നെ കുറിച്ചുള്ള വാർത്തകൾ വന്നത്. അത് വന്നതോടെ ആദിത്യന്റെ സുഹൃത്തും ഗുണ്ടയുമായ പിച്ചാത്തി വിഷ്ണു എന്നെ ഫോണിൽ വിളിച്ച് ‘ഇതിൽ നിന്നും പിന്മാറണം എന്നും, പിന്മാറിയില്ലെങ്കിൽ വീട്ടിൽ വരു൦, എന്നിട്ട് നിന്നെ കെട്ടിയിട്ട് നിന്റെ മകളെ ബലാത്സംഗം ചെയ്യും.’  എന്നൊക്കെ പറഞ്ഞു. അന്ന് എന്റെ മകൾ തീരെ കുഞ്ഞായിരുന്നു. ആ അവളെ കുറിച്ചാണ് അവർ അങ്ങനെ പറഞ്ഞത്. അമ്പിളിയെ എനിക്ക് നേരിട്ട് പരിചയം ഇല്ല. എന്നാലും ഞാൻ ജോലിക്ക് പോകുന്ന വീട്ടിലെ കുട്ടികൾ ഒക്കെ അമ്പിളിയുടെ ഡാൻസ് സ്കൂളിൽ പോകുന്നവർ ആണ്. അവരൊക്കെ നല്ല അഭിപ്രായങ്ങൾ ആണ് ആ കുട്ടിയെ കുറിച്ച് പറഞ്ഞത്.

ഇവരുടെ വിവാഹം നടന്നപ്പോൾ തന്നെ ഞാൻ പറഞ്ഞതാ ഈ ബന്ധം അധികനാൾ മുന്നോട്ട് പോകില്ല എന്ന്. കാരണം ആദിത്യന്റെ സ്വഭാവം എനിക്ക് നന്നായി അറിയാം. ഒരു പെൺകുട്ടിയുമായി ബന്ധം അവൻ ഉണ്ടാക്കിയാൽ ആ ബന്ധം രണ്ടു വർഷത്തിനിപ്പുറം അവൻ കൊണ്ട് പോകില്ല. ജില്ലാ തോറും കുട്ടികളെ കൊടുക്കുക എന്നതാണ് അവന്റെ ലക്‌ഷ്യം എന്ന് തോന്നുന്നു.