ഈ ബന്ധം തകരുമെന്ന ജ്യോത്സ്യന്റെ പ്രവചനം..! സാമന്തയുടെ അവസ്ഥ ഉണ്ടാവാതിരിക്കട്ടെ! പ്രാര്‍ത്ഥനയോടെ ആരാധകര്‍!

ഏഴ് വര്‍ഷത്തെ പ്രണയസാഫല്യത്തിന്റെ നിമിഷങ്ങളാണ് കടന്നു പോകുന്നത്. ആരാധകരുടേയും പ്രിയപ്പെട്ടവരുടേയും കാത്തിരിപ്പിനൊടുവില്‍ നയന്‍താര -വിഘ്്‌നേഷ് വിവാഹം നടന്നിരിക്കുകയാണ്. സിനിമാമേഖലയില്‍ നിന്ന് വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം സന്നിഹിതരായ ഈ താര വിവാഹം, മഹാബലിപുരം…

ഏഴ് വര്‍ഷത്തെ പ്രണയസാഫല്യത്തിന്റെ നിമിഷങ്ങളാണ് കടന്നു പോകുന്നത്. ആരാധകരുടേയും പ്രിയപ്പെട്ടവരുടേയും കാത്തിരിപ്പിനൊടുവില്‍ നയന്‍താര -വിഘ്്‌നേഷ് വിവാഹം നടന്നിരിക്കുകയാണ്. സിനിമാമേഖലയില്‍ നിന്ന് വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം സന്നിഹിതരായ ഈ താര വിവാഹം, മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു നടന്നത്. വിവാഹത്തിന് തൊട്ടു മുന്‍പ്.. വിഘ്‌നേഷ് ശിവന്‍ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച കുറിപ്പ് വൈറലായി മാറിയിരുന്നു.

ബന്ധപ്പെട്ടവരുടേയും സുഹൃത്തുക്കളുടേയും പ്രാര്‍ത്ഥനകളോടെ ഈ വിവാഹം നടന്നു എങ്കിലും ആരാധകരില്‍ ചിലര്‍ ഇപ്പോഴും ആശങ്കയിലാണ്. ഈ വിവാഹബന്ധം അധിക നാള്‍ നിലനില്‍ക്കില്ലെന്ന ജ്യോത്സന്റെ പ്രവചനമാണ് ഇപ്പോള്‍ വീണ്ടും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുന്നത്. നാളുകള്‍ക്ക് മുന്‍പേ താര വിവാഹത്തെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്ന സമയത്താണ്.. നയന്‍സിന് ഉള്ള ജാതക ദോഷത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നത്.

ഇതോടെ ആരാധകര്‍ വലിയ ആശങ്കയിലായിരുന്നു. ഒരു മരത്തെ വിവാഹം ചെയ്ത ശേഷമാണ് താരം വിഘ്‌നേഷിന്റെ കഴുത്തില്‍ വിവാഹ ഹാരം ചാര്‍ത്തുക എന്നും പറഞ്ഞിരുന്നു. ഇപ്പോഴിതാ വിവാഹം കഴിഞ്ഞ വിവരങ്ങള്‍ പുറത്ത് വന്നതോടെ ഇരുവര്‍ക്കും ആശംസകള്‍ നേരുന്നതിനോടൊപ്പം ആശങ്കയും ആരാധകര്‍ പങ്കുവെയ്ക്കുന്നുണ്ട്. എപ്പോഴും നല്ലത് നടക്കണേ എന്ന് പ്രാര്‍ത്ഥിക്കൂ എന്ന വാചകം വിഘ്‌നേഷും വിവാഹത്തിന് കുറച്ച് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചിരുന്നു.

അധിക നാള്‍ ഈ ദാമ്പത്യം നീണ്ടുപോകില്ലെന്നും.. സാമന്തയ്ക്ക് സംഭവിച്ചത് പോലെ സംഭവിച്ചേക്കാം എന്നും… നയന്‍സിന്റെ ജാതകം സാമന്തയുടെ ജാതകത്തിനോട് സാമ്യമുള്ളതാണെന്നും ആയിരുന്നു ജ്യോത്സ്യന്റെ കണ്ടെത്തല്‍. എന്നാല്‍ താരത്തിന് ഉണ്ടായിരുന്ന ജാതക പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചാണ് ഈ വിവാഹം നടത്തിയത് എന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. വിവാഹത്തിന് മുമ്പ് തന്നെ ഇരുവരും ചേര്‍ന്ന് നിരവധി ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് എത്തിയതും വാര്‍ത്തയായിരുന്നു.