മോഹന്‍ലാല്‍ നായകനാവുന്ന ജീത്തു ജോസഫ് ചിത്രം നേരിന്‍റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. എഴുത്തുകാരന്‍ ദീപക് ഉണ്ണിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ ഹർജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് അധ്യക്ഷ്യനായ ബഞ്ച് തള്ളി . അഭിനേതാവും അഭിഭാഷകയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഇവർ രണ്ടുപേരും ചേര്‍ന്ന് തന്‍റെ കഥ മോഷ്ടിച്ചാണ് സിനിമ തയ്യാറാക്കിയിരിക്കുന്നതെന്ന് ഹര്‍ജിയില്‍ ദീപക് ഉണ്ണി ആരോപിചത്. സിനിമ നാളെ റിലീസ് ചെയ്യാനിരിക്കെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയത്ത്. സിനിമയുടെ ഓണ്‍ലൈന്‍ ബുക്കിങ്ങ് അടക്കം നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. 49 പേജ് അടങ്ങിയ ഇമോഷണല്‍ കോര്‍ട്ട് ഡ്രാമ പ്രമേയമായ തന്റെ കഥാതന്തുവിന്റെ പകര്‍പ്പ് ശാന്തി മായാദേവിയും സംവിധായകന്‍ ജീത്തു ജോസഫും കൂടെയുള്ളപ്പോള്‍ 3 വര്‍ഷം മുന്‍പ് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ വച്ച് നടന്ന കൂടിക്കാഴ്ച്ചയില്‍ നിര്‍ബന്ധിച്ച് വാങ്ങിയെന്നും പിന്നീട് തന്നെ സിനിമയില്‍ നിന്നും ഒഴിവാക്കിയെന്നും ദീപക് ഉണ്ണി ഹര്‍ജിയില്‍ പറയുന്നു. നേര് സിനിമയുടെ ട്രെയിലര്‍ കണ്ടപ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ടു എന്ന് ബോധ്യപ്പെട്ടതെന്ന് ദീപക് ഉണ്ണി പറയുന്നു. നേര് സിനിമയുടെ സഹ നിര്‍മ്മാതാക്കള്‍ മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍ എന്നിവരേയും ഹര്‍ജിയില്‍ എതിര്‍ കക്ഷികളാക്കിയിരുന്നു.
അഡ്വക്കേറ്റ് ബിഎ ആളൂര്‍ മുഖേനയാണ് ദീപക് ഉണ്ണി ഹൈക്കോടതിയെ സമീപിച്ചത്. അതെ സമയം മോഹൻലാല്‍ നായകനായി എത്തിയ നിരവധി ചിത്രങ്ങള്‍ അടുത്തിടെ പരാജയപ്പെട്ടിരുന്നു. അതിനാല്‍ മോഹൻലാല്‍ ഒരു വൻ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് നേരുമായി എത്തുന്നത്. മോഹൻലാല്‍ നായകനാകുന്ന നേരിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് കണക്കുകളും നല്‍കുന്ന സൂചന വമ്പൻ വിജയമാണ്. ഇതിനകം മോഹൻലാലിന്റ നേര് ഒരു കോടിയില്‍ അധികം ആഗോളതലത്തില്‍ നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളായ സൗത്ത്‍വുഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മമ്മൂട്ടി നായകനായെത്തി വൻ ഹിറ്റായ ചിത്രം കണ്ണൂര്‍ സ്‍ക്വാഡിനെ മോഹൻലാലിന്റെ നേര് പ്രീ സെയിലില്‍ ഇതിനകം മറികടന്നു എന്നാണ് വിവിധ ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും. എന്നാല്‍ കണ്ണൂര്‍ സ്‍ക്വാഡ് കുറഞ്ഞ തിയറ്ററുകളില്‍ മാത്രമാണ് റിലീസ് ചെയ്‍തത് എന്ന ഒരു വസ്‍തുതയുമുണ്ട്. എന്തായാലും നേരില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷയും ചിത്രത്തിന് ലഭിക്കുന്ന സ്വീകര്യതയില്‍ പ്രതിഫലിക്കുന്നുണ്ട് എന്നും വ്യക്തം. ദൃശ്യമുള്‍പ്പെടെയുള്ള ഹിറ്റുകള്‍ ഒരുക്കിയ ജീത്തു ജോസഫ്- മോഹന്‍ലാല്‍ കോംബോ വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച ചിത്രമാണിത്. സമീപകാലത്ത് അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയമോഹന്‍ ആയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. വലിയ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ അഭിഭാഷകന്‍റെ കുപ്പായമണിയുന്നത്. കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രവുമാണിത്. സസ്‌പെന്‍സുകളും ട്വിസ്റ്റുകളും ഉണ്ടാകില്ലെന്നും നേര് ഒരു ഇമോഷണല്‍ ഡ്രാമയായിരിക്കുമെന്നും സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു . എന്നിരുന്നാലും പ്രകടനത്തിന് സാധ്യതയുള്ളതാണ് മോഹൻലാലിനെന്നും ചിത്രത്തിന്റെ ട്രെയിലറില്‍ നിന്ന് വ്യക്തമായിരുന്നു. ട്രെയിലറില്‍ കാണിച്ച മോഹൻലാലിന്ററെ കഥാപാത്രത്തിന്റ രംഗങ്ങള്‍ ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. എലോണിന് ശേഷം ആശിര്‍വാദ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് ആണ്. എഡിറ്റിംഗ് വി എസ് വിനായക്, സംഗീതം വിഷ്ണു ശ്യാം, കലാസംവിധാനം ബോബന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് രാമചന്ദ്രന്‍, ഡിസൈന്‍ സേതു ശിവാനന്ദന്‍.