‘താന്‍ മറ്റവന്റെ ആളല്ലേ? അവിടെ കൊണ്ടുപോയി എന്നെ കൊച്ചാക്കാനല്ലേ?’; നമ്പർ 20 മദ്രാസ് മെയിലിൽ മമ്മൂട്ടി അഭിനയിച്ചത് ആ വ്യക്തി പറഞ്ഞതുകൊണ്ട് !

മലയാളത്തിൽ ഒട്ടേറെ ആരാധകരുള്ള സൂപ്പർ താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരും ഒരുമിച്ച് വെള്ളിത്തിരയിൽ എത്തുമ്പോഴെല്ലാം മലയാളിക്ക് ലഭിച്ചിട്ടുള്ളത് ഹിറ്റുകൾ മാത്രമാണ്. അത്തരത്തിൽ മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചെത്തിയ ചിത്രമായിരുന്നു ജോഷി സംവിധാനം ചെയ്ത നമ്പർ 20…

മലയാളത്തിൽ ഒട്ടേറെ ആരാധകരുള്ള സൂപ്പർ താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരും ഒരുമിച്ച് വെള്ളിത്തിരയിൽ എത്തുമ്പോഴെല്ലാം മലയാളിക്ക് ലഭിച്ചിട്ടുള്ളത് ഹിറ്റുകൾ മാത്രമാണ്. അത്തരത്തിൽ മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചെത്തിയ ചിത്രമായിരുന്നു ജോഷി സംവിധാനം ചെയ്ത നമ്പർ 20 മദ്രാസ് മെയിൽ. ചിത്രം വലിയ വിജയമായിരുന്നു. മമ്മൂട്ടി എന്ന കഥാപാത്രമായി തന്നെയാണ് മെഗാസ്റ്റാർ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. മോഹനലാൽ ആണ് ചിത്രത്തിൽ നായകനായി എത്തിയതെങ്കിലും മമ്മൂട്ടിയുടെ കഥാപാത്രത്തിന് വലിയ പ്രസക്തി ഉണ്ടായിരുന്നുഎന്നാൽ ആദ്യം ചിത്രത്തെ കുറിച്ച് മമ്മൂട്ടിയോട് സംസാരിച്ചപ്പോൾ അദ്ദേഹം അതിൽ നിന്നും ഒഴിഞ്ഞ് മാറുകയായിരുന്നു. പിന്നീട് മോഹൻലാൽ ഇടപെട്ടാണ് ചിത്രത്തിൽ മമ്മൂട്ടി അഭിനയിച്ചത് എന്ന് സിനിമയുടെ അസോസിയേറ്റ് ഡയറക്ടര്‍ വാസുദേവന്‍ ഗോവിന്ദന്‍കുട്ടി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ‘ഞാന്‍ മമ്മൂക്കയോട് കഥ പറഞ്ഞു. താന്‍ മറ്റവന്റെ ആളല്ലേ? അവിടെ കൊണ്ടുപോയി എന്നെ കൊച്ചാക്കാനല്ലേ ? ‘ എന്ന് മമ്മൂക്ക ചോദിച്ചെന്നാണ് വാസുദേവൻ ഗോവിന്ദൻകുട്ടി പറയുന്നത്.‘ഞാന്‍ മോഹന്‍ലാലിന്റെ ആളാണ് എന്നു പറഞ്ഞായിരുന്നു മമ്മൂക്കയുടെ ആ ചോദ്യം. അങ്ങനെയല്ല, നല്ല കഥാപാത്രമാണ് എന്നെല്ലാം ഞാന്‍ മമ്മൂക്കയോട് പറഞ്ഞു. ജോഷിയും വിളിച്ച്‌ മമ്മൂക്കയോട് സംസാരിച്ചു. വിളിച്ചുവരുത്തി തരംതാഴ്ത്തി കളയരുത് എന്നായിരുന്നു മമ്മൂക്ക പറഞ്ഞത്. നല്ല ക്യാരക്ടറാണ്, മമ്മൂക്ക ചെയ്യണം എന്നു പറഞ്ഞ് ഒടുവില്‍ ലാലും വിളിച്ചു. തിരക്കഥ വായിച്ച ശേഷമാണ് മമ്മൂക്ക ഓക്കെ പറഞ്ഞത്. സിനിമയുടെ സെറ്റില്‍ മമ്മൂക്കയും ലാലും വളരെ ജോളി ആയിരുന്നു.’ എന്നായിരുന്നു വാസുദേവൻ ഗോവിന്ദൻകുട്ടിയുടെ വാക്കുകൾ.