യൂറോപ്പിൽ നിന്നും പ്രഭാസ് എത്തി ; പുതിയ ചിത്രത്തിന്റെ കഥയുമായി ശ്രീകാന്ത് ഒഡേല  

ദസറ എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ചയാളാണ് ശ്രീകാന്ത് ഒഡേല. നാനി നായകനായി എത്തിയ ശ്രീകാന്ത ഒഡേലയുടെ ദസറ 100 കോടി ക്ലബില്‍ ഇടം നേടിയിരുന്നു. ശ്രീകാന്ത് ഒഡേലയുടെ അടുത്ത ചിത്രം…

ദസറ എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ചയാളാണ് ശ്രീകാന്ത് ഒഡേല. നാനി നായകനായി എത്തിയ ശ്രീകാന്ത ഒഡേലയുടെ ദസറ 100 കോടി ക്ലബില്‍ ഇടം നേടിയിരുന്നു. ശ്രീകാന്ത് ഒഡേലയുടെ അടുത്ത ചിത്രം ഏതായിരിക്കും ആരായിരിക്കും ചിത്രത്തിൽ നായകൻ ആയി എത്തുക എന്നൊക്കെ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും. പ്രഭാസിനെ കണ്ട് പുതിയ ചിത്രത്തിന്റെ കഥ  അവതരിപ്പിക്കാൻ ശ്രീകാന്ത് ഒഡേല തയ്യാറെടുക്കുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഒരു മാസ് പിരീഡ് ആക്ഷൻ ചിത്രത്തില്‍ പ്രഭാസിനെ നായകനാക്കാനാണ് ശ്രീകാന്ത് ഒഡേല പദ്ധതിയിടുന്നത്. നടൻ പ്രഭാസിനെ ഒരു സിനിമയുടെ കഥ കേള്‍പ്പിക്കാൻ ശ്രീകാന്ത് ഒഡേല അവസരം തേടുകയാണ് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം തന്നെ ഏത് നടനും ആഗ്രഹിക്കുന്ന വേഷമാണ് ബാഹുബലിയിലൂടെ പ്രഭാസിന് ലഭിച്ചത്. അന്നുവരെ തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ മാത്രം അറിയപ്പെട്ടിരുന്ന പ്രഭാസ് ബാഹുബലി 1, 2 എന്നീ ചിത്രങ്ങളിലൂടെ ഒറ്റയടിക്ക് പാന്‍ ഇന്ത്യന്‍ താരമായി മാറുകയായിരുന്നു. എന്നാല്‍ വിജയത്തിന്‍റെ പടവുകള്‍ പലതും  ഒറ്റയടിക്ക് ചാടിക്കയറിയപ്പോള്‍ ശാരീരികമായി അദ്ദേഹത്തിന് ചില ബുദ്ധിമുട്ടുകളും നേരിട്ടിരുന്നു. ആവശ്യത്തിന് സമയം ലഭിക്കാതെ ശാരീരികമായ മേക്കോവര്‍ നടത്തിയതും തുടര്‍ച്ചയായ ഷെഡ്യൂളുകളില്‍ ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിച്ചതുമൊക്കെയായിരുന്നു അതിന് കാരണം. കാല്‍മുട്ടുകളിലെ വേദനയായിരുന്നു പിന്നീടിങ്ങോട്ട് അദ്ദേഹത്തെ ഏറ്റവും ബുദ്ധിമുട്ടിച്ച കാര്യം. ഇപ്പോഴിതാ അതിനായുള്ള ശസ്ത്രക്രിയ പൂര്‍ത്തിയാക്കി ഇന്നലെ  യൂറോപ്പില്‍ നിന്ന് തിരിച്ചെത്തിയിരിക്കുകയാണ് പ്രഭാസ്. ബാഹുബലിയില്‍ നിന്ന് ലഭിച്ച പരിക്ക് ആയിരുന്നെങ്കിലും പ്രഭാസ് ഇപ്പോഴാണ് ശസ്ത്രക്രിയ നടത്തുന്നത്. അതിനിടെ വരാനിരിക്കുന്ന സലാര്‍ ഉള്‍പ്പെടെ നാല് ചിത്രങ്ങള്‍ അദ്ദേഹം പൂര്‍ത്തിയാക്കുകയും ചെയ്തു.

പ്രൊഫഷണല്‍ തിരക്ക് കാരണം ശസ്ത്രക്രിയയ്ക്കും വിശ്രമത്തിനും ആവശ്യമായ സമയം കണ്ടെത്താനാവാതിരുന്ന പ്രഭാസ് ചിത്രീകരണ സമയത്തൊക്കെ താല്‍ക്കാലിക പരിഹാരങ്ങളാണ് തേടിയത്. ശസ്ത്രക്രിയ കൂടാതെ ഇനി മുന്നോട്ട് പോവാനാവില്ലെന്നും വേദന നിത്യജീവിതത്തെ ബാധിക്കുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോഴുമാണ് അദ്ദേഹം അതിന് തയ്യാറായത്. ശസ്ത്രക്രിയ പൂര്‍ത്തിയാക്കി 15 ദിവസത്തിന് ശേഷം തിരിച്ചെത്താനായിരുന്നു പദ്ധതിയെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഒരു മാസം പ്രഭാസ് വിശ്രമം സ്വീകരിക്കുകയായിരുന്നു. പ്രഭാസ് നായകനായി സലാര്‍ എന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്. ചിത്രം ഡിസംബര്‍ 22 ന് തിയറ്ററുകളിലെത്തും. സലാര്‍ റിലീസ് വൈകാന്‍ കാരണവും ഇതായിരുന്നു. ഡിസംബര്‍ 22 ന് തിയറ്ററുകളിലെത്താനിരിക്കുന്ന സലാറിന്‍റെ പ്രൊമോഷന്‍ പരിപാടികളിലാണ് പ്രഭാസിന് അടുത്തതായി പങ്കെടുക്കേണ്ടത്. ഒടിടി റൈറ്റ്‍സിന് സലാറിന് 160 കോടി രൂപയാണ് ലഭിച്ചത് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഒടിടി റൈറ്റ്‍സ് നൈറ്റ്ഫ്ലിക്സാണ് നേടിയിരിക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് ഒരു പ്രഭാസ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സിന് ലഭിച്ചതില്‍ വെച്ച് ഉയര്‍ന്ന തുകയാണ് സലാറിന്റേത് എന്നതിനാല്‍ റെക്കോര്‍ഡുമാണ്. കേരളത്തില്‍ സലാര്‍ വിതരണം ചെയ്യുക ചിത്രത്തില്‍ വര്‍ദ്ധരാജ് മാന്നാര്‍ ആയി എത്തുന്ന പൃഥ്വിരാജിന്റെ പ്രൊഡക്ഷൻസാണ് എന്ന് പ്രഖ്യാപിച്ചിരുന്നു.

കേരളത്തില്‍ പ്രഭാസിന്റെ സലാറിന്റെ ഫാൻസ് ഷോ സംഘടിപ്പിക്കുന്നത് ഓള്‍ കേരള പൃഥ്വിരാജ് ഫാൻസ് ആൻഡ് വെല്‍ഫെയര്‍ അസോസിയേഷനാണ് എന്നതിനാല്‍ ആരവമാകും എന്നും ഉറപ്പ്. അസോസിയേഷന്റെ കോട്ടയം ജില്ലാ കമ്മിറ്റി ഷോ  തീരുമാനിച്ചും കഴിഞ്ഞു എന്നും റിപ്പോര്‍ട്ടുകളുണ്ടായിട്ടുണ്ട്. പൃഥ്വിരാജിന്റെ സലാര്‍ കോട്ടയത്ത് അഭിലാഷ് തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് മാത്രമല്ല ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയിട്ടുമുണ്ട് എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റില്‍ നിന്ന് മനസിലാകുന്നത്. അതേസമയം തെന്ന പ്രഭാസിന്റെതായി ചിത്രീകരണം പൂര്‍ത്തിയാക്കാനും പല പ്രോജക്റ്റുകളും ഉണ്ട് നിലവിൽ. നാഗ് അശ്വിന്‍റെ കല്‍ക്കി 2898, മാരുതി ദസരിയുടെ രാജാ ഡീലക്സ്, സന്ദീപ് റെഡ്ഡി വാങ്കയുടെ സ്പിരിറ്റ് എന്നിവയാണ് പ്രഭാസിന്‍റെ അടുത്ത ചിത്രങ്ങള്‍. വിഷ്ണു മഞ്ചു നായകനാവുന്ന പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം കണ്ണപ്പയിലും പ്രഭാസ് അഭിനയിക്കുന്നുണ്ട്. അതിഥിതാരമായാണ് അദ്ദേഹം എത്തുക. മോഹന്‍ലാലും ശിവ രാജ്‍കുമാറും അതിഥിതാരങ്ങളായി ഈ ചിത്രത്തില്‍ എത്തും.