‘കേട്ടിട്ടുള്ള സണ്ണി ലിയോൺ എന്തോ ഒരു സംഭവംപോലെ ആയിരുന്നു എന്നാൽ യഥാർത്ഥത്തിൽ അവർ അങ്ങനെയല്ല ‘; പ്രശാന്ത് അലക്സാണ്ടർ പറയുന്നു

ഇന്ത്യ മുഴുവൻ ഏറെ ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. ബിഗ് ബോസിലൂടെ ബോളിവുഡിലെത്തിയ സണ്ണി ഹിന്ദിയ്ക്ക് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രം  മധുരരാജയിലൂടെയായിരുന്നു സണ്ണിയുടെ മലയാളത്തിലേക്കുള്ള എന്‍ട്രി. വൈശാഖ്…

ഇന്ത്യ മുഴുവൻ ഏറെ ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. ബിഗ് ബോസിലൂടെ ബോളിവുഡിലെത്തിയ സണ്ണി ഹിന്ദിയ്ക്ക് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രം  മധുരരാജയിലൂടെയായിരുന്നു സണ്ണിയുടെ മലയാളത്തിലേക്കുള്ള എന്‍ട്രി. വൈശാഖ് ഒരുക്കിയ മധുര രാജയിലെ ‘മോഹ മുന്തിരി’ എന്ന പാട്ട് വലിയ രീതിയിൽ ശ്രദ്ധ നേടിയ ഒന്നായിരുന്നു.  പാട്ട് സീനിൽ സണ്ണി ലിയോണിനോടൊപ്പം അഭിനയിച്ച നടനാണ് പ്രശാന്ത് അലക്സാണ്ടർ. കാലങ്ങളായി സിനിമയിൽ ഉണ്ടെങ്കിലും പ്രേക്ഷകർ വലിയ രീതിയിൽ പ്രശാന്തിനെ രജിസ്റ്റർ ചെയ്ത സിനിമ കൂടിയായിരുന്നു മധുര രാജ. അതുവരെ  ചെറിയ ചെറിയ വേഷങ്ങളിലൂടെ വെള്ളിത്തിരയിൽ വന്നു പോയ പ്രശാന്തിനെ, സണ്ണി  ലിയോണിനൊപ്പമുള്ള ഡാൻസ് കണ്ടാൽ ആരും മറക്കില്ല. ഇപ്പോഴിതാ ആദ്യമായി സണ്ണി ലിയോണിനെ കണ്ട അനുഭവം പങ്കുവെക്കുകയാണ് അദ്ദേഹം. സണ്ണി ലിയോണിനെ കൂടുതൽ അടുത്തറിഞ്ഞപ്പോഴാണ് അവരെ കുറിച്ച് കേട്ടതിൽ നിന്നെല്ലാം ഒരുപാട് വ്യത്യസ്തയാണെന്ന് തനിക്ക് മനസിലാക്കാൻ കഴിഞ്ഞതെന്ന് പറയുകയാണ് പ്രശാന്ത് അലക്സാണ്ടർ. ഒരു ഓൺലൈൻ  മീഡിയയോട് സംസാരിക്കുകയായിരുന്നു പ്രശാന്ത്.
മധുര രാജയെ കുറിച്ച്  കേൾക്കുമ്പോൾ തൊട്ട് ആ ചിത്രത്തിൽ സണ്ണി ലിയോൺ വരുന്നുണ്ടെന്ന് തനിക്ക് അറിയാമായിരുന്നു എന്ന് പ്രശാന്ത് പറയുന്നുണ്ട്.

കാരണം  സ്ക്രിപ്റ്റിന്റെ ചർച്ച നടക്കുമ്പോൾ തന്നെ ചിത്രത്തിലേക്ക് സണ്ണി ലിയോണിനെ കൊണ്ട് വരണം എന്ന് പറയുന്നുണ്ടായിരുന്നു. സിനിമയുടെ കോസ്റ്റ് ആലോചിച്ച് ചിലപ്പോൾ മറ്റൊരാളെ ആലോചിച്ചിട്ടുണ്ടാവാം. പക്ഷെ പിന്നീട് വീണ്ടും തിരിച്ച് സണ്ണി ലിയോണിലേക്ക് തന്നെ വന്നുവെന്നും പ്രശാന്ത് പറയുന്നു. പക്ഷെ  ആദ്യമായി സണ്ണി ലിയോണിനെ  കാണുന്നതിനേക്കാൾ കൂടുതൽ തനിക്ക്   അത്രയും വലിയൊരു സ്പേസ് കിട്ടുന്ന ത്രില്ലിൽ ആയിരുന്നുവെന്നും നടൻ പറയുന്നുണ്ട്. അതിനു കാരണാമായി പ്രശാന്ത് പറയുന്നത് ഇങ്ങനെ ആണ്.  പത്ത് പതിനാറ് കൊല്ലം സിനിമയുടെ പിറകെ നടന്ന്,  സ്‌ക്രീനിൽ കാണാൻ ആഗ്രഹിച്ച ഒരു വേഷം കിട്ടിയത് മധുര രാജയിൽ ആയിരുന്നു എന്നാണ് .സണ്ണി ലിയോൺ വരുന്നു എന്ന വാർത്ത അന്ന്  വലിയ രീതിയിൽ പ്രചരിചിരുന്നു എന്നും തന്റെ  ചിന്ത മുഴുവൻ  അതെങ്ങനെ ചെയ്തെടുക്കും എന്നായിരുന്നു എന്നും പ്രശാന്ത് പറയുന്നു.  അത് കൊണ്ട് തന്നെ  തനിക്കവിടെ ചെല്ലുമ്പോൾ സണ്ണി ലിയോൺ എന്നത് വലിയൊരു സംഭവമായി തോന്നിയിട്ടേയില്ല എന്നും   എങ്ങനെ വർക്ക്  ചെയ്യും എന്നായിരുന്നു   മനസ് മുഴുവൻ എന്നും പ്രശാന്ത് പറഞ്ഞു. സണ്ണി ലിയോൺ എന്ന ആകാംക്ഷയില്ല ഇല്ലായി രുന്നു പക്ഷെ  പുറത്ത് നിന്ന് സണ്ണി ലിയോണിനെ കുറിച്ച് ഒരു എന്തോ ഒരു സംഭവം പോലെയായിരുന്നു  കേട്ടത്, അത്കൊ ണ്ട് അവരുടെ കൂടെ ഒരു ഫോട്ടോ എടുക്കണം എന്നുണ്ടായിരുന്നു എന്നും  പക്ഷെ ഒരാളുടെ പോലും ഫോൺ ഉള്ളിലേക്ക് കടത്തി വിട്ടില്ല എന്നും  പാട്ട് ഷൂട്ട് ചെയ്ത  കഴിഞ്ഞിട്ടാണ് ഫോട്ടോ എടുത്തത് എന്നും പ്രശാന്ത് പങ്കു വെച്ച.

തന്റെ  യൗവനകാലത്ത് ഷക്കീല മറിയ ഒക്കെ തരംഗം ആയിരുന്നു എന്നും അതുകൊണ്ട്  സണ്ണി ലിയോൺ യുഗത്തിലേക്ക് എത്തിയപ്പോഴേക്കും  ഫോക്കസ് മാറിയിരുന്നുവെന്നും അതുകൊണ്ട് തന്നെ സണ്ണി ലിയോണിനെ  പറ്റി അത്ര കാര്യമായി അറിയില്ലായിരുന്നു എന്നും താരം പറഞ്ഞു .പിന്നീട്സെ സണ്ണി ലിയോണിനെ പറ്റി   കൂടുതൽ അറിയാൻ ഇൻറർനെറ്റിൽ സെർച്ച്‌ ചെയ്തപ്പോൾ കാണാൻ പറ്റിയത് അധികവും ഒരുപാട് ഇന്റർവ്യൂസം ദോക്യൂമെന്ററീസം ആണെന്നും  അതെല്ലാം കണ്ടപ്പോൾ  നമ്മൾ കേട്ടിട്ടുള്ള സണ്ണി ലിയോൺ അല്ല യഥാർത്ഥത്തിൽ ഉള്ളതെന്ന്   തിരിച്ചറിവ് തനിക്ക് ഉണ്ടായി എന്നും പ്രശാന്ത് അലക്സാണ്ടർ പറഞ്ഞു . അങ്ങനെ സണ്ണി ലിയോണിനോട്  ശരിക്കും നല്ല റെസ്‌പെക്ട് തോന്നി എന്നും  അത് ഇരട്ടിച്ചത് ലൊക്കേഷനിലെ അവരുടെ പെരുമാറ്റം കണ്ടിട്ടായിരുന്നു എന്നും  വളരെ ഡൗൺ ടു എർത്തായ ഒരാളാണ് സണ്ണി ലിയോൺ എന്നും  പ്രശാന്ത് പറയുന്നു.