എനിക്ക് ശിക്ഷ കിട്ടിയാലും പരിഭവമോ വിഷമമോ ഇല്ല ദിലീപിന് പൾസർ സുനിയുടെ കത്ത് !!

കൊച്ചിയിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രധാന പ്രതിയായ പൾസർ സുനി ദിലീപിന് അയച്ച കത്ത് പുറത്ത്. ഈ കത്തിൽ ദിലീപിനെതിരെ നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. കൂടാതെ നടി അക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപാണ് പിന്നിലെന്നും…

കൊച്ചിയിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രധാന പ്രതിയായ പൾസർ സുനി ദിലീപിന് അയച്ച കത്ത് പുറത്ത്. ഈ കത്തിൽ ദിലീപിനെതിരെ നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. കൂടാതെ നടി അക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപാണ് പിന്നിലെന്നും കത്തിൽ പറയുന്നതായുണ്ട്. പൾസർ സുനി 2018 ലാണ് ഈ കത്തിൽ എഴുതുന്നത്. എന്നാൽ ഈ കത്ത് മറ്റാരെയും വിഷ്വസം ഇല്ലാത്തതിനാൽ സ്വന്തം അമ്മയുടെ കയ്യിൽ സൂക്ഷിക്കാൻ കൊടുക്കുകയായിരുന്നു. തന്റെ ജീവന് എന്തേലും സംഭവിച്ചാൽ കത്ത് പുറത്ത് വിട്ടാൽ മതിയെന്നും സുനി അമ്മയോട് പറഞ്ഞിരുന്നു.

ഈ കേസിൽ എന്നിൽ എനിക്ക് എന്ത് തരം ശിക്ഷ കിട്ടിയാലും പരിഭവമോ വിഷമമോ ഇല്ലെന്നും. താൻ ഈ വിഷയത്തിൽ തെറ്റ് ചെയ്തിട്ടുണ്ടെന്നും എന്നാൽ തന്റെ ആവിശ്യങ്ങൾക്ക് വേണ്ടി അല്ലെന്നും അന്ന് നടന്നതെല്ലാം പറഞ്ഞാൽ ജനം ആരാധിക്കുകയല്ല കൊല്ലത്തെ ഉള്ളു എന്നും ചേട്ടൻ തന്നെയല്ലേ സ്വന്തം കുഴി തൊണ്ടതെന്നും കത്തിൽ പറയുന്നുണ്ട്. ഈ കേസിൽ താൻ മാത്രം പ്രതിയായി മാറിയാൽ എല്ലാം പുറത്ത് പറയുകയും, ഈ കേസിൽ പ്രതിയെയോ സാക്ഷിയെയും വിലക്കെടുക്കണ്ട എന്നും സത്യം മറച്ച് വെക്കാൻ ശ്രമിക്കരുതെന്നും കത്തിൽ പറയുന്നുണ്ട്.

യജമാനന്‍ നായയെ പോറ്റുന്നത് വിശ്വസ്തനായ കാവല്‍ക്കാരനായതിനാലാണ്. യജമാനനോടുള്ള സ്നേഹത്താല്‍ മുരളുകയും കുരക്കുകയും ചെയ്യും. എന്നാൽ ആ നായയെകൊണ്ട് ഉപകാരം ഇല്ലന്നറിഞ്ഞാൽ കൊല്ലുകയും ഉപേക്ഷിക്കുകയോ ചെയ്യും. ഇത് നല്ല രീതിയിൽ അറിയാവുന്ന ഞാൻ ചെയ്ത തെറ്റിന് മാപ്പ് വാങ്ങി ശിക്ഷ എന്ത് തന്നയായലും അനുഭവിക്കാൻ തയാറാണെന്നും സുനി കത്തിൽ പറയുന്നുണ്ട്. അതേസമയം, നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സുനി നടിയെ ആക്രമിച്ചത് ദിലീപിന് വേണ്ടിയാണെന്ന് സുനിയുടെ ‘അമ്മ പറയുന്നു. ഈ വിഷയം ഉണ്ടാകുന്നതിന് മാസങ്ങള്‍ മുൻപ് തന്നെ ഗൂഢാലോചന നടന്നിരുന്നു. ദിലീപിനെ കൂടാതെ പല പ്രമുഖരും ഉൾപ്പെട്ടിട്ടുണ്ടെന്നും സുനിയുടെ ‘അമ്മ പറയുന്നു.

ഇതിന് മകനെ നിർബന്ധിച്ചുകൊണ്ട് കോടികളാണ് ദിലീപ് വാക്ദാനം ചെയ്തതായും ‘അമ്മ പറയുന്നു. കൂടതെ സുനിയെ കാണാൻ പോയപ്പോൾ തന്റെ ജീവൻ ജയിലിൽ സുരക്ഷിതം അല്ലെന്നും. ഒളിവിൽ കഴിഞ്ഞ സമയങ്ങളിൽ സുനിയെ കൊല്ലാൻ ശ്രമിച്ചിരുന്നതായും കുടുബത്തെയും അപായപ്പെടുത്തുമെന്ന് ഭയം ഉണ്ടെന്നും ‘അമ്മ പറയുന്നു.