കുട്ടിക്കാലം മുതല്‍ കൊതിയോടെ കണ്ട രമേഷ് പിഷാരടിയുടെ ആ സ്വപ്‌നം!! ഒടുവില്‍ അത് ഫലിച്ചു…

ചിരിയുടെ മാലപ്പടക്കം തീര്‍ത്ത് മലയാളികളുടെ സ്വീകരണ മുറിയിലേക്ക് എത്തിയ കലാകാരനായിരുന്നു രമേഷ് പിഷാരടി. സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനില്‍ നിന്ന് നടനായും നായകനായും സംവിധായകനായും അദ്ദേഹം പിന്നീട് വെള്ളിത്തിരയില്‍ തിളങ്ങി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം…

ചിരിയുടെ മാലപ്പടക്കം തീര്‍ത്ത് മലയാളികളുടെ സ്വീകരണ മുറിയിലേക്ക് എത്തിയ കലാകാരനായിരുന്നു രമേഷ് പിഷാരടി. സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനില്‍ നിന്ന് നടനായും നായകനായും സംവിധായകനായും അദ്ദേഹം പിന്നീട് വെള്ളിത്തിരയില്‍ തിളങ്ങി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകളെല്ലാം നിമിഷ നേരംകൊണ്ടാണ് വൈറലായി മാറാറുള്ളത്. പോസ്റ്റുകള്‍ക്ക് രമേഷ് പിഷാരടി എന്ത് ക്യാപ്ഷനാണ് ഇടുക എന്നായിരിക്കും ആരാധകര്‍ ഉറ്റുനോക്കുക, ക്യപ്ഷന്‍ സിംഹം എന്നാണ് ഇദ്ദേഹത്തെ ആരാധകര്‍ വിളിക്കുന്നത്.

ഇപ്പോള്‍ താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നത്. ആരാധകരോട് ഒരു പുതിയ സന്തോഷവാര്‍ത്ത കൂടി അറിയിച്ചുകൊണ്ട് എത്തുകയാണ് താരം. കേരളമൊട്ടാകെ കാത്തിരിക്കുന്ന സി.ബി.ഐ അഞ്ചാം പതിപ്പില്‍ മമ്മൂട്ടിയുടെ കൂടെ രമേഷും സ്‌ക്രീനില്‍ എത്തുകയാണ്. ഈ സന്തോഷമാണ് താരം പങ്കുവെയ്ക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ രമേഷ് പിഷാരടിയുടെ വാക്കുകള്‍ ഇങ്ങനെ…’ഈ ഐഡി കാര്‍ഡ് തന്നതിന് ഒരുപാട് നന്ദി. കുട്ടിക്കാലത്ത് സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രം കണ്ടപ്പോള്‍ വിദൂരഭാവിയില്‍ ഒരിക്കല്‍ പോലുമില്ലാതിരുന്ന സ്വപ്നം. വളര്‍ന്നു സേതുരാമയ്യര്‍ സിബിഐ കാണുമ്പോള്‍ കൊതിയോടെ കണ്ട് സ്വപ്നമായിരുന്നു അത്. കൈ പുറകില്‍ കെട്ടി ആ ബിജിഎം ഇട്ട് മലയാള സിനിമയുടെ ചരിത്രത്തിലേക്ക് ആദ്യമായി ഒരു സിനിമയുടെ അഞ്ചാം ഭാഗം വരികയാണ്. ഒരു പക്ഷേ ലോക സിനിമ ചരിത്രത്തില്‍ തന്നെ ഒരു സംവിധായകനും തിരക്കഥാകൃത്തും നായകനും 33 വര്‍ഷങ്ങള്‍ക്കിടയില്‍ അഞ്ചു ഭാഗങ്ങളില്‍ ഒന്നിക്കുന്നു” ഇതായിരുന്നു രമേശ് പിഷാരടിയുടെ കുറിപ്പ്.

അയ്യരുടെ ടീമില്‍ ചാക്കോ ആയി മുകേഷ് തന്നെയാണ് എത്തുന്നത്. കഴിഞ്ഞ ദിവസം സംവിധായകന്‍ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. രഞ്ജി പണിക്കര്‍, അനൂപ് മേനോന്‍, സായികുമാര്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കൂടാതെ നടിമാരായി ആശാ ശരത്ത്, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍ തുടങ്ങിയവരും ഉണ്ട്.