അച്ഛന്‍ കാരണം ഞാന്‍ ഇങ്ങനെയായി!! രഞ്ജിനി ഹരിദാസ് തുറന്ന് പറയുന്നു…

മിനിസ്‌ക്രീനില്‍ അവതരണശൈലിയ്ക്ക് തന്റേതായ ഒരു രീതി കൊണ്ടുവന്ന താരമായിരുന്നു രഞ്ജിനി ഹരിദാസ്. രഞ്ജിനി റിയാലിറ്റി ഷോകളില്‍ അവതരണത്തിനായി എത്തിയത് കേരളക്കരയില്‍ തന്നെ ഒരു തരംഗം സൃഷ്ടിച്ചിരുന്നു. സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരില്‍ ഇടം…

മിനിസ്‌ക്രീനില്‍ അവതരണശൈലിയ്ക്ക് തന്റേതായ ഒരു രീതി കൊണ്ടുവന്ന താരമായിരുന്നു രഞ്ജിനി ഹരിദാസ്. രഞ്ജിനി റിയാലിറ്റി ഷോകളില്‍ അവതരണത്തിനായി എത്തിയത് കേരളക്കരയില്‍ തന്നെ ഒരു തരംഗം സൃഷ്ടിച്ചിരുന്നു. സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരില്‍ ഇടം നേടിയ താരം ഇപ്പോള്‍ ടെലിവിഷന്‍ രംഗത്ത് അത്ര സജീവമല്ല. എന്നാലും വാര്‍ത്തകളിലും ഗോസിപ്പ് കോളങ്ങളിലും താരത്തെ കുറിച്ചുള്ള വാക്കുകള്‍ എപ്പോഴും നിറഞ്ഞ് നില്‍ക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങളും ഫോട്ടോകളുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

ശരി എന്ന് തോന്നുന്നത് ആരുടെ മുന്നിലും വെട്ടിത്തുറന്ന് പറയുന്നത് കൊണ്ടു തന്നെ രഞ്ജിനിയ്ക്ക് വിമര്‍ശകരും ഏറെയാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പങ്കുവെച്ച ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറല്‍ ആയി മാറിയിരിക്കുന്നത്. തന്റെ അച്ഛന്‍ കാരണമാണ് താന്‍ ഇങ്ങനെയായത് എന്നാണ് താരം പറയുന്നത്. തനിക്ക് അച്ഛനില്‍ നിന്ന് ലഭിച്ച പെറ്റ് ലൗവിംഗിനെ കുറിച്ചാണ് രഞ്ജിനി പറയുന്നത്. അഭിമുഖത്തില്‍ താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…. ഞാന്‍ കാരണം അല്ല ഞാന്‍ ഇങ്ങനെ ആയത് എന്റെ അപ്പന്‍ കാരണമാണ്. എന്റെ മൂന്നോ നാലോ വയസില്‍ വഴില്‍ നടക്കുന്ന ഒരു പോമറേനിയനെ കണ്ടു പാവം തോന്നി അച്ഛന്‍ അതിനെ വീട്ടില്‍ കൊണ്ട് വന്നു. ടിക്കു എന്നാണ് ഞാന്‍ അവനു പേരിട്ടത്. പിന്നെ അച്ഛന്‍ മരിച്ചു, ഞങ്ങള്‍ അപ്പുപ്പന്റെയും അമ്മുമ്മയുടെയും കൂടെ താമസമായി.

എന്റെ 12-ാം ക്ലാസ് വരെ അവന്‍ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. വയസായി വളരെ കഷ്ടപ്പാടൊക്കെ സഹിച്ചാണ് അവന്‍ മരിച്ചത്. അത് കണ്ടു എനിക്കും വല്ലാത്ത സങ്കടമായി. ടിക്കു മരിച്ചതോടെ ഞാന്‍ തീരുമാനിച്ചു ഇനി ജീവിതത്തില്‍ ഒരു നായ ഉണ്ടാകില്ല എന്ന്. എന്നാല്‍ പിന്നീട് താനും അനിയനും ജോലിക്കൊക്കെയായി വീട്ടില്‍ നിന്ന് മാറി നിന്നപ്പോള്‍ നായ്ക്കളെ വീട്ടിനകത്തു പോലും കയറ്റാതെ ‘അമ്മ, ഹച്ചിന്റെ പരസ്യം കണ്ടു ഒരു പഗ്ഗിനെ വളര്‍ത്തുകയായിരുന്നു എന്നും രഞ്ജിനി പറയുന്നു ഇപ്പോഴും തനിക്ക് കൂട്ടായി വളര്‍ത്തുമൃഗങ്ങള്‍ ഉണ്ടെന്നാണ് രഞ്ജിനി പറയുന്നത്.