രോഗലക്ഷണം ഇല്ലാത്ത കോവിഡ് രോഗികളെ വീട്ടിൽ കിടത്തി ചികിൽസിക്കാം എന്ന സർക്കാറിന്റെ നടപടിക്കെതിരെ പ്രതിപക്ഷം. ഇങ്ങനെ പദ്ധതി ഇട്ടാൽ വീട്ടിൽ ആര് ചികിത്സയ്ക്കും എങ്ങനെ ചികിത്സയ്ക്കും എന്ന് രമേശ് ചെന്നിത്തല മുഖയാമന്ത്രിയോട് ചോദിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് പദ്ധതി നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. എന്നാൽ.
വീട്ടില്‍ ചികിത്സിക്കുമെന്ന് പറയുന്നതല്ലാതെ ആര് ചികിത്സിക്കും എങ്ങനെ ചികിത്സ ഉറപ്പാക്കുമെന്നൊന്നും ഉത്തരവില്‍ വ്യക്തമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കൊവിഡ് പ്രതിരോധത്തിന് കൊട്ടിഘോഷിച്ച കേരളാ മോഡല്‍ തകര്‍ന്നടിഞ്ഞെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.