സഹായിക്കാൻ ചെന്നതാണ്, ഒടുവിൽ കിട്ടിയത് മുട്ടൻ പണി

മിനിസ്ക്രീൻ പ്രേമികളുടെ ഇഷ്ട്ട നായികമാരിൽ ഒരാൾ ആണ് രശ്മി സോമൻ. താരം ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെണ്‍മനസ്സ്, മന്ത്രകോടി തുടങ്ങിയ പരമ്പരയിൽ കൂടി രശ്മി ഏറെ…

മിനിസ്ക്രീൻ പ്രേമികളുടെ ഇഷ്ട്ട നായികമാരിൽ ഒരാൾ ആണ് രശ്മി സോമൻ. താരം ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെണ്‍മനസ്സ്, മന്ത്രകോടി തുടങ്ങിയ പരമ്പരയിൽ കൂടി രശ്മി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി ആരാധകരെയാണ് താരം നിമിഷ നേരം കൊണ്ട് സ്വന്തമാക്കിയിരുന്നത്. സംവിധായകന്‍ എ.എം.നസീറുമായിട്ടുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും സീരിയലില്‍ നിന്നും നിൽക്കുകയായിരുന്നു താരം. പിന്നീട് രണ്ടുപേരും വിവാഹ ബന്ധം വേർപ്പെടുത്തിയതായി വാർത്തകൾ വന്നിരുന്നു.വിവാഹമോചന ശേഷം തന്റെ എം ബി എ പഠനം പൂര്‍ത്തിയാക്കിയപ്പോഴും രശ്മി അഭിനയം തുടര്‍ന്നിരുന്നു.

അതിനിടയില്‍ വീട്ടുകാര്‍ വിദേശ മലയാളിയായ ഗോപിനാഥനുമായി രശ്മിയെ വീണ്ടും വിവാഹം കഴിപ്പിച്ചു. വർഷങ്ങൾക്ക് ശേഷം രശ്മി വീണ്ടും അഭിനയത്തിലേക്ക് തിരികെ വന്നിരിക്കുകയാണ്. ഇപ്പോഴിതാ ബിഗ് സ്‌ക്രീനിലേക്കും തിരിച്ച് വരാൻ ഒരുങ്ങുകയാണ് രശ്മിസോമൻ . ഇന്ന്  സോഷ്യൽ മീഡിയയിൽ  രീതിയിൽ നേരിട്ട് കൊണ്ടിരിക്കുന്ന വ്യാജ വാർത്തകളെ കുറിച്ചുള്ള സിനിമയുടെ ഭാഗമാകാൻ ആണ് രശ്മി സോമൻ ഒരുങ്ങുന്നത്. വർഷങ്ങൾക്ക് ശേഷമാണ് സിനിമയിലേക്ക് താരം തിരിച്ച് വരുന്നത്. ഈ അവസരത്തിൽ ജീവിതത്തിൽ തനിക് നേരിടേണ്ടി വന്ന വ്യാജവാർത്തകൾ കുറിച്ച് മനസ്സ് തുറക്കുകയാണ് രശ്മി സോമൻ.

ഒരിക്കൽ എന്റെ കസിന്റെ വണ്ടി ആക്സിഡന്റ് ആയി. ഒരു കുട്ടിയെ ആണ് ഇവൻ വണ്ടി ഇടിച്ചത്. അവൻ ബ്രെക്ക് പിടിച്ചെങ്കിലും കുട്ടി വീണു. അങ്ങനെ ഞാനും കൂടി കുട്ടിയെ ഹോസ്പിറ്റലിൽ കൊണ്ട് പോകാനും പോലീസ് സ്റ്റേഷനിലും ഒക്കെ പോകാനും ചെന്ന്. എന്നാൽ പിറ്റേന്ന് പാത്രത്തിൽ എന്റെ ഫോട്ടോ ഉൾപ്പെടെ വെച്ച് എന്റെ വണ്ടി ആണ് കുട്ടിയെ ഇടിച്ചത് എന്ന തരത്തിൽ ഉള്ള വാർത്തകളാണ് വന്നത്. വീട്ടിൽ ഒരുപാട് കോളുകൾ വന്നു. ഒടുവിൽ ഞാൻ ആ റിപ്പോർട്ടറെ വിളിച്ച് വാർത്ത ഒന്ന് മാറ്റി കൊടുക്കാമോ എന്ന് ചോദിച്ചു. എന്നാൽ അത് ഈ ഒരു ദിവസത്തേക്കേ ഉള്ളു എന്നും ഒരു ദിവസം കഴിയുമ്പോൾ അത് അങ്ങ് എല്ലാവരും മറക്കുമെന്നുമാണ് അന്ന് ആ റിപ്പോർട്ടർ പറഞ്ഞത്. സഹായിക്കാൻ പോയി എനിക്ക് പണി കിട്ടിയ അവസ്ഥ ആയിരുന്നു എന്നും രശ്മി പറഞ്ഞു.