24 മണിക്കൂറും കാണിക്കുന്ന ലൈവ് പോലും എഡിറ്റ് ചെയ്താണ് പുറത്ത് വിടുന്നത്

കഴിഞ്ഞ ദിവസങ്ങളിൽ സംഭവ ബഹുലമായ കാര്യങ്ങൾ ആണ് ബിഗ് ബോസ് ഹൗസിൽ നടന്നത്. പരിപാടിയിലേക്ക് ഗസ്റ്റ് ആയി മുൻ ബിഗ് ബോസ് മത്സരാർത്ഥികൾ ആയ റോബിനെയും രജിത്ത് കുമാറിനെയും കൊണ്ട് വന്നിരുന്നു. എന്നാൽ റോബിൻ പരിപാടിയുടെ നിയമം തെറ്റിച്ച് എന്ന് പറഞ്ഞു ബിഗ് ബോസ് തന്നെ റോബിനെ പരുപാടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ബിഗ് ബോസ്സിന്റെ ചരിത്രത്തിൽ തന്നെ ആദ്യമാണ് ഇത്തരത്തിൽ ഗസ്റ്റിനെ പുറത്താകുന്നത്. എന്നാൽ പുറത്ത് വന്ന റോബിൻ ബിഗ് ബോസ്സിനെതിരെ ഗുരുതര ആരോപണങ്ങൾ ആണ് ഉന്നയിച്ചിരിക്കുന്നത്. എയർപോർട്ടിൽ നിന്ന് പുറത്ത് വന്നപ്പോൾ തന്നെ റോബിൻ ബിഗ് ബോസ് പരിപാടിക്ക് എതിരെ സംസാരിച്ചിരുന്നു. ഇപ്പോഴിതാ താരം വീണ്ടും പരിപാടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്.

റോബിന്റെ വാക്കുകൾ ഇങ്ങനെ, രണ്ടാഴ്ച മുൻപ് എനിക്ക് ഏഷ്യാനെറ്റിൽ നിന്ന് ഒരു കോൾ വന്നിരുന്നു. ബിഗ് ബോസിന് റേറ്റിങ് കുറവാണ്, ആളുകൾ കാണുന്നില്ല, നിങ്ങൾ ഒന്ന് ഗസ്റ്റ് ആയിട്ട് വരണം എന്ന്. എന്നാൽ അപ്പോൾ ഞാൻ പറ്റില്ല എന്ന് പറഞ്ഞു. അത് കഴിഞ്ഞു പത്ത് ദിവസം മുൻപ് വീണ്ടും കോൾ വന്നു. നിങ്ങൾ ഒന്ന് ഗസ്റ്റ് ആയിട്ട് വരണം എന്ന്. ഒടുവിൽ ഞാൻ വരാം എന്ന് സമ്മതിക്കുകയായിരുന്നു. അങ്ങനെ ബിഗ് ബോസ്സിലേക്ക് വരുന്നതിന് മുൻപ് എന്നോട് അവർ പറഞ്ഞു വളരെ സൈലന്റ് ആയ എന്നാൽ ആക്റ്റീവ് അല്ലാത്ത ഒരു ഗസ്റ്റ് ആയിരിക്കണം, എന്നാൽ സൈലന്റ് ആയി പ്രവോക്ക് ചെയ്യിക്കണം എന്നും. അഖിലിനെയും സാഗറിനെയും ആണ് ടാർഗറ്റ് ചെയ്യേണ്ടത് എന്നും അവർ പറഞ്ഞു. അങ്ങനെ ഞാൻ അവിടെ ചെന്ന് എന്റേതായ രീതിയിൽ ഗൈയിം തുടങ്ങി.

എന്നാൽ അവിടെ നടക്കുന്ന പലതും ശരിയല്ലെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ഞാൻ ബിഗ് ബോസ്സിനെതിരെ ശബ്‌ദം ഉയർത്തിയത്. ആരായാലും തെറ്റ് ആയ കാര്യങ്ങൾ ചെയ്താൽ ഞാൻ പ്രതികരിക്കും. അവിടെ യഥാർത്ഥത്തിൽ നടന്നത് എന്താണെന്ന് അവർ പുറത്ത് വിട്ടില്ല. അവർക്ക് വേണ്ടത് മാത്രമാണ് അവർ പുറത്ത് വിട്ടത്. ബിഗ് ബോസ് ലൈവ് കാണിക്കുന്നത് പോലും എഡിറ്റ് ചെയ്ത സംഭവങ്ങൾ ആണ്. ആടിനെ പട്ടിയാക്കുന്ന പരുപാടിയാണ് ശരിക്കും അത്. നിങ്ങൾ കാണുന്നത് ഒന്നുമല്ല ശരിക്കും അവിടെ നടക്കുന്നത്. നിങ്ങളുടെ ഇമോഷൻസിനെ മുതലെടുത്താണ് അവർ പരുപാടി മുന്നോട്ട് കൊണ്ട് പോകുന്നത്. നിങ്ങൾ കാണുന്ന സ്വഭാവം ഒന്നുമല്ല അവിടെ മത്സരാർത്ഥികളുടെ യഥാർത്ഥ സ്വഭാവം എന്നും ഇനിയെങ്കിലും നിങ്ങൾ ഇതൊക്കെ മനസ്സിലാക്കിയാൽ കൊളളാം എന്നുമാണ് റോബിൻ പറയുന്നത്.

Devika Rahul