മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച് ആര്യനെ അലിബാഗിലേക്ക് മാറ്റാന്‍ നീക്കം

ലഹരിക്കേസില്‍പ്പെട്ട് ജയിലില്‍ കഴിഞ്ഞ ആര്യന്‍ ഖാന്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയത് കഴിഞ്ഞ ദിവസമായിരുന്നു. ഇതോടെ വിഷാദത്തിലായ മന്നത്തില്‍ വീണ്ടും സന്തോഷം നിറഞ്ഞിരിക്കുകയാണ്. ആര്യന്റെ സഹോദരി സുഹാനയുടെ നേതൃത്വത്തില്‍ ഷാരുഖിന്റെ പിറന്നാള്‍ ആഘോഷത്തിനായുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും. പക്ഷെ,…

ലഹരിക്കേസില്‍പ്പെട്ട് ജയിലില്‍ കഴിഞ്ഞ ആര്യന്‍ ഖാന്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയത് കഴിഞ്ഞ ദിവസമായിരുന്നു. ഇതോടെ വിഷാദത്തിലായ മന്നത്തില്‍ വീണ്ടും സന്തോഷം നിറഞ്ഞിരിക്കുകയാണ്. ആര്യന്റെ സഹോദരി സുഹാനയുടെ നേതൃത്വത്തില്‍ ഷാരുഖിന്റെ പിറന്നാള്‍ ആഘോഷത്തിനായുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും. പക്ഷെ, പിറന്നാള്‍ ആഘോഷം അലിബാഗിലെ ഫാം ഹൗസില്‍ നടത്താനാണ് തീരുമാനം.
എന്നാല്‍ അലിബാഗിലെ ആഘോഷങ്ങള്‍ക്ക് ഷാരൂഖ് അന്തിമ അനുമതി നല്‍കിയിട്ടില്ല. പക്ഷേ മന്നത്തില്‍ തുടരാനുള്ള ഓപ്ഷനും ഷാരൂഖ് പരിഗണിക്കുന്നുണ്ട്. പ്രധാനമായി അലിബാഗിലേക്കുള്ള യാത്രയാണ് ഷാരൂഖിന് തടസ്സമായി മാറുന്നത്. അലിബാഗിലെത്താന്‍ മുംബെയിലെ കൊളാബ വഴിയുള്ള ജെട്ടിയിലൂടെ വേണം സഞ്ചരിക്കാന്‍. പാപ്പരാസികളുടെ കണ്ണുവെട്ടിച്ച് അലിബാഗില്‍ എത്താനാണ് നീക്കം.


ആര്യനെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരാന്‍ ഷാരുഖിന് തീരെ താത്പര്യമില്ലാത്തതിനാലാണ് ആഘോഷങ്ങള്‍ മന്നത്തില്‍ മതിയെന്ന തീരുമാനത്തില്‍ ഷാരുഖ് ഉറച്ച് നില്‍ക്കുന്നത്.
അതേസമയം, ജയില്‍ ജീവിതം മാനസികമായി ആര്യനെ തളര്‍ത്തിയിരിക്കുകയാണ്. ആര്യന്റെ സുരക്ഷയില്‍ മാതാപിതാക്കളായ ഷാറൂഖിനും,ഗൗരിക്കും ആശങ്കയുണ്ട്. ക്രൂയിസ് കപ്പലില്‍ ആര്യനൊപ്പം ഒരു ബോഡിഗാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ പ്രശ്നങ്ങളൊന്നുമുണ്ടാവുമായിരുന്നില്ലെന്നാണ് ഷാരൂഖ് കരുതുന്നത്. അതുകൊണ്ടു തന്നെ ആര്യനൊപ്പം മുഴുവന്‍ സമയവും പേഴ്സണല്‍ ബോഡി ഗാര്‍ഡിനെ നിര്‍ത്താന്‍ ആലോചിക്കുന്നുണ്ട്. ഇതിനായി കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി ഖാന്‍ കുടുംബത്തിന്റെ സുരക്ഷാ ചുമതല നിര്‍വ്വഹിക്കുന്ന രവി സിംഗിനെ ചുമതലപ്പെടുത്താനാണ് നീക്കം.